ജേക്കബ് പ്ലാക്കൻ

രക്തഗന്ധം വമിക്കുന്ന രാജാങ്കണത്തിൽ
രാക്ഷസരാജൻ രാവണൻ ചിരിക്കുന്നു …!
ചന്ദ്രഹാസ ഖഡ്ഗമൂർച്ചയാലിന്നും ധർമ്മം
ചിറകറ്റു പിടയുന്നു ജഡായുവായി …!

പുണ്യം നശിച്ചു നാശത്തിൽ മുങ്ങുമ്പോഴും പണ്ടത്തെ ശാപമോർത്തിന്നും ഞെട്ടുന്നു ലങ്കേശ്വരൻ …!
പതിവൃതയെ വേൾക്കുവാൻ വെമ്പുമ്പോഴും
പതിവ്രതലംഘനമോർത്തയാൾ ഭയക്കുന്നു …!

നിറതിങ്കൾ പെറ്റ നിഴലൊക്കെ നിലാപ്പാലിൽ
നീന്തി രസിച്ചിടുമ്പോൾ…!
നിന്മിഴി പുഴയിൽ നിന്നൊരു കുടം കണ്ണീരുമായി ഇളംകാറ്റിതുവഴി വന്നു ….!
ദുരെ ദൂരെ മേട്ടിൽ നിന്നാരോ നെഞ്ചുരുകി പാടും വിരഹമാം മോരീണത്തിൻതേങ്ങലതിൽ പതിഞ്ഞിരുന്നു ….!
ഇമവെട്ടാതെ നീയോ ശോകമൂകയായി യേതോ അശോക നിലാ നിഴലിലും മിരുന്നിരുന്നു …

അഴിഞ്ഞുലഞ്ഞസാരിയും അലസമിളകിപടർന്ന വാര്‍കുഴലും
വ്യസനം വിന്യസിച്ച മുഖവും വിചലിതഭാവഗാത്രിയുമാം നീ … …നീയെൻ …വിരഹാഗ്നിയിലുരുകുന്ന സീത …!

വാ പിളർന്നെത്തും ദശമുഖ രാക്ഷസൻ….രാവണൻ തൊട്ടാശുദ്ധമാക്കിയ നിൻ താപസ ഗാത്രം യോഗാഗ്നിയില്‍ ഹോമിച്ച തപസ്വിനി നീ …
ദേവി .. …വേദവതി ….!

നിൻ ശാപമോർത്തിന്നും വിഷണ്ണനെങ്കിലുമാ
രാത്രിചരന്‍ കഞ്ജബാണശരമേറ്റു പുളയുന്നു …സുവർണ്ണസൗധങ്ങളിൽ …!
ശ്രീരാമ ശരമേറ്റു ശിരസ്സറ്റു വീഴുമൊരാസുരയുഗ സമാപ്തിക്കായി …!നീ വീണ്ടും പുനർജനിച്ചൂ …!
ദശപുഷ്പങ്ങളാൽ കർക്കിടക
ദുർഘടംതാണ്ടുന്നൂ
ഞങ്ങളിന്നും ….
ദേവീ നിന്നയനം ജപിച്ചീന്നും ദക്ഷിണായനം നമിക്കുന്നു ….! ദുരാത്മാദശമുഖരിൽ
നിന്നുമിന്നും നിൻ തപശ്ശക്തിയാൽ ഭൂമിദേവിയെ രക്ഷിക്കുവാൻ …!നീ വീണ്ടും പിറക്കണേ …!ദേവി … ശ്രീരാമലക്ഷ്മിയായി … വീണ്ടും…

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814