ജോസ് ജെ വെടികാട്ട്
ഏവരും ദൈവസുതരെന്ന നിനച്ചിടും പോൽ പാപിയിലും ഉണ്ട് ദൈവത്തിന് അരുമ സുതനാം യേശുവിൻ ഭാവം,
സാഹചര്യസമ്മർദ്ദങ്ങളാകാം കർമ്മകാണ്ഡത്താൽ നയിക്കപ്പെടും ജീവിതവിധിയാകാം പാപിയെ പാപി ആക്കുന്നത്,
പാപിയോടുള്ള നിസ്സംഗത, വെറുപ്പ്, സ്വന്തം വ്യക്തിത്വം ജ്വലിക്കും അന്തരാത്മാവിൻ പാപ വിചിന്തനത്തിന് നേർക്ക് നമ്മൾ പുലർത്തും കപടനാട്യമല്ലോ,
അങ്ങനെ നാം നമ്മൾക്ക് എതിരെ സ്വയം തിരിയുകല്ലോ, പാപിയെ കുറിച്ച് ഒരു പുനർവിചിന്തനം തടയുകയല്ലോ,
ഏവരെയും സുഹൃദ് ഭാവത്തോടെ
ഉള്ളിൽ സ്വീകരിക്കാൻ പോന്ന സ്വാഗതം ചെയ്യാൻ പോന്ന വിശാലമനസ്കൻ അല്ലോ അവനിയിൽ ഒറ്റപ്പെട്ട ഏകാകിയാം പാപി,
തന്നിൽ നിന്നൊരു മോചനം കൊതിക്കുകയല്ലോ പാപി ഏവരോടും സുഹൃത്തെന്ന നിലയിൽ വിനിമയം ചെയ്ത്,
പാപികളുടെ ഈ സർവ്വ സതീർത്ഥ്യ ഭാവം, അവരുടെ വിധി നിയോഗങ്ങൾ തൻ അഴികൾക്കുള്ളിലെ ജ്വലിക്കും വ്യക്തിത്വം കണ്ടില്ലെന്ന് നമ്മൾ നടിക്കുകയല്ലോ നമ്മുടെ അന്തസ്സും വ്യർത്ഥ അഭിമാനവും കാക്കാൻ,
പാപികളെ തേടി വന്നവനല്ലോ നമ്മൾ ഗമിക്കും അതേ വഴി തന്നെ കടന്നുപോയ ഈശ്വരൻ പക്ഷേ നമുക്ക് അന്യനാം അപരിചിതൻ,
പാപിക്കും ശത്രുവിനും നമ്മെപ്പോലെ വ്യക്തിത്വം ഉണ്ടല്ലോ വ്യക്തിത്വത്തിൽ നിന്നും ഉരുത്തിരിയും മനസ്സാക്ഷിയും,
മനസാക്ഷി ആരുടെയും
കുത്തകയല്ല അത് ചിരിച്ചു തീർക്കാനോ കരഞ്ഞു മരിക്കാനോ ഉള്ളതല്ല ഏത് ശത്രുവിനും പാപിക്കും ഏവർക്കും ഉണ്ടൊരു മനസാക്ഷി,
എന്നാൽ മനസ്സ് തുറക്കാൻ സൗമ്യമായി പറഞ്ഞു തീർക്കാൻ ഉള്ളതാണ് മനസ്സാക്ഷി പങ്കുവയ്ക്കാനും പരിഹരിക്കാനും, വെറുതെയല്ല യഥാർത്ഥമായി പങ്കുവെക്കാൻ
ഭംഗിയേറിയ പാഴ് വാക്കുകളാൽ പങ്കുവയ്ക്കാൻ അല്ല ജീവാംശമായി യഥാർത്ഥമായി പങ്കുവയ്ക്കാൻ,
അന്യോന്യം മനസ്സുതുറക്കാതെ അന്യോന്യം മനസ്സാക്ഷി മനസ്സിലാക്കി പ്രവർത്തിക്കണം എന്നത് നമ്മുടെ മതം, നാമത് നടിക്കുന്നു,അങ്ങനെ നാം മനസ്സാക്ഷിയെ മൂടിവയ്ക്കുന്നു പൂഴ്ത്തിവെക്കുന്നു.











Leave a Reply