ന്യൂസ് ഡെസ്ക് മലയാളം യുകെ

കുടുബത്തോടൊപ്പം അവധി ആഘോഷിക്കാനായി പോയ 39 കാരിക്ക് ദാരുണാന്ത്യം. തൻെറ 11 വയസ്സുള്ള മകൻ ആൽഫിക്കും ഭർത്താവിനോടൊപ്പം നോർത്ത് വെയിൽസിൽസിൽ വാരാന്ത്യം ആഘോഷിക്കാനായി പോയ ക്ലെയർ മച്ചിന് പുലർച്ചെ തലവേദനയനുഭവപ്പെട്ടിരുന്നു, രണ്ടാഴ്ചയ്ക്ക് ശേഷം ലിവർപൂളിലെ ഹ്യൂടണിൽ ക്ലെയർ മരിക്കുകയായിരുന്നു. യാത്ര ചെയ്ത വേളയിൽ ക്ലെയറിന് ഭയങ്കരമായ തലവേദന അനുഭവപ്പെട്ടിരുന്നുവെന്നും കുഴഞ്ഞു വീഴുന്നതിന് മുമ്പ് ആംബുലൻസിനെ വിളിക്കുവാൻ പറഞ്ഞിരുന്നുവെന്നും 52 കാരനായ ക്ലെയറിന്റെ കസിൻ ജാക്കി പറഞ്ഞു. ക്ലെയറിനെ ആദ്യം വെയിൽസിലെ ഗ്ലാൻ ക്ലൈഡ് ഹോസ്പിറ്റലിലേയ്ക്കാണ് കൊണ്ടുപോയത്. പിന്നീട് റോയൽ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിരുന്നു. രണ്ട് ഓപ്പറേഷനുകൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്ലെയറിൻെറ തലച്ചോറിൽ സബാരക്നോയിഡ് രക്തസ്രാവമാണ് സംഭവിച്ചതെന്ന് ഡോക്ടർമാർ കുടുംബത്തോട് പറഞ്ഞു. എൻഎച്ച്എസ് പറയുന്നതനുസരിച്ച് മസ്തിഷ്കത്തിന്റെ ഉപരിതലത്തിൽ രക്തസ്രാവം മൂലമുണ്ടാകുന്ന അസാധാരണമായ സ്ട്രോക്ക് ആണ് സബാരക്നോയിഡ് രക്തസ്രാവം. ഇത് മരണംവരെ കൊണ്ടെത്തിക്കാവുന്ന ഗുരുതരമായ അവസ്ഥയാണ്. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ കഴുത്തുവേദന, ബോധം നഷ്ടപ്പെടൽ, ഹൃദയാഘാതം സാധാരണ അനുഭവപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായ കഠിനമായ തലവേദന എന്നിവ ഉൾപ്പെടുന്നു. ക്ലെയറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏകദേശ രണ്ടാഴ്ചയ്ക്കുശേഷം മരിക്കുകയായിരുന്നു.