എബി ജോൺ തോമസ്
നിന്നിലേക്കുളള
ഓരോ മടങ്ങിവരവിലും
ഞാൻ എന്നെ
വീണ്ടെടുക്കുകയാണ്…..
മുറിഞ്ഞ
വിരലുകൊണ്ട്
തുന്നിയ
മുറിവിനാണ്
കവിതയെന്ന്
പേരിട്ടത്.
അതിൽ
നീയും
ഞാനും
മാത്രമായിരുന്നു.
ഒറ്റ ഭൂഖണ്ഡത്തിന്റെ
നേർരേഖയിൽ
ഒരു
കടലിനെ
നാം
അടയാളപ്പെടുത്തിയിട്ടത്
കവിതയുടെ
ഏത്
തിരയിൽ
പോയി
തിരിച്ചു
വരാനായിരുന്നു.
രണ്ടാത്മക്കൾക്ക്
നാം
അറിയാതെ
കാവൽ നിൽപ്പുണ്ട്….
അവനോ
അവളോ
എന്ന്
അടയാളപ്പെടുത്തുന്നതിന്
മുമ്പ്
ഒരുമ്മകൊണ്ട്
ഒരാൾക്കൊരു
പേരും
പൊരുളും
നമ്മൾ
അടയാളപ്പെടുത്തണം…..
നവംബറിനെ
അടയാളപ്പെടുത്താൻ
വരണ്ടുണങ്ങാത്ത
ഒരു
ചുംബനം
ഹൃദയത്തിൽ
സൂക്ഷിക്കുന്നതിനാലാവും
നിലാവിന്റെ
ചില്ലകൾക്ക്
ഇത്ര തിളക്കം….
കടലിൽ
ഇട്ട
ചൂണ്ടയിൽ
ഒരു വാക്ക്
കൊത്താതിരിക്കില്ല….
എബി ജോൺ തോമസ്, – കോട്ടയം ജില്ലയിലെ കുറുപ്പന്തറ ഇരവിമംഗലത്ത് താമസം. ഇരവിമംഗലം സെൻ്റ് ജോസഫ്സ് എൽപി സ്കൂൾ, കുറുപ്പന്തറ സെൻ്റ് സേവ്യേഴ്സ് വി എച്ച് എസ് എസ് , ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം ബസേലിയസ് കോളജിൽ നിന്നും മലയാളത്തിൽ ബരുദവും എംജി യൂണിവേഴ്സിറ്റിയിൽ നിന്നു ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും. ‘നിലാവിൽ മുങ്ങി ചത്തവൻ്റെ ആത്മാവ്’, ഇറങ്ങി പോകുന്നവർ പാലിക്കേണ്ട മര്യാദകൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാഴ്ച ടെലിവിഷൻ അവാർഡ്, നഹ്റു ട്രോഫി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ജീവൻ ടി വി , ജയ്ഹിന്ദ് ന്യൂസ്, മീഡിയവൺ, എന്നീ ചാനലുകളിൽ പ്രവർത്തിച്ചു. കേരള വിഷൻ ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ആയിരുന്നു.
Leave a Reply