ശബരിമല ദര്‍ശനത്തിന് അനുമതി തേടി യുവതി. മലകയറാന്‍ സംരക്ഷണം ആവശ്യപ്പെട്ട് കറുകച്ചാല്‍ സ്വദേശിയായ യുവതി എരുമേലി പൊലീസ് സ്റ്റേഷനിലെത്തി. കോഴിക്കോട് താമസിക്കുന്ന ബിന്ദുവാണ് രണ്ടു കുട്ടികളുമായി സ്റ്റേഷനിലെത്തിയത്. എന്നാൽ എരുമേലിയിൽ നിന്നും സംരക്ഷണം നൽകേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. ഇവരോടു പമ്പ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്നു പൊലീസ് നിർദേശിച്ചതായാണു വിവരം. യുവതി മടങ്ങിപ്പോയതായും സൂചനയുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM

തുലാമാസ പൂജക്കായി തുറന്ന ശബരിമല നട വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും ഒടുവിൽ ഇന്ന് അടക്കുകയാണ്. നാല് ദിവസത്തിനിടെ പത്ത് യുവതികൾ ദർശനത്തിനെത്തിയെങ്കിലും പ്രതിഷേധം കാരണം സുപ്രീം കോടതി വിധി ഇതുവരെ നടപ്പായില്ല. അവസാന ദിനവും യുവതികളെത്തിയേക്കാമെന്ന വിലയിരുത്തലിൽ പൊലീസ് കനത്ത കാവൽ തുടരുമ്പോൾ എന്ത് വില കൊടുത്തും തടയണമെന്ന വാശിയിൽ സന്നിധാനത്തടക്കം തമ്പടിച്ചിരിക്കുകയാണ് പ്രതിഷേധക്കാർ. അതേസമയം എരുമേലിയില്‍ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.