സുരേഷ് നാരായണൻ

“ഒന്നടങ്ങിക്കെടക്ക്!”

കയ്യിലിരുന്ന് വിറച്ചു കൊണ്ടിരുന്ന പ്രേമലേഖനത്തോടു ഞാൻ പറഞ്ഞു.

ഞാൻ അവളുടെ അടുത്തേക്ക് നടക്കുകയായിരുന്നു

‘ഇങ്ങോട്ട് വരണ്ട. വേറെ ആളുണ്ടെനിക്ക്!’
മുഖം തരാതെ അവൾ പറഞ്ഞു.

‘എനിക്കറിയാം !ഏകാന്തതയല്ലേ?’

അവൾ തല വെട്ടിച്ച് എന്നെ നോക്കി.

കൊറ്റികൾ പറന്നകന്നു പോയ കുളം;
അത് കരകവിഞ്ഞൊഴുകാൻ തുടങ്ങി.

സുരേഷ് നാരായണൻ

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ കവിതാപുരസ്കാരജേതാവ്.