ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ജനങ്ങളുടെ മാനസികാരോഗ്യത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക വൈകല്യങ്ങൾ ബാധിക്കുന്നവരുടെ എണ്ണത്തിൽ കുത്തനെയുള്ള വർദ്ധനവ് ഉണ്ടെന്നാണ് എൻഎച്ച്എസ് നടത്തിയ സർവേയിൽ വെളിപ്പെട്ടത്. ഇംഗ്ലണ്ടിലെ നാലിൽ ഒരാൾക്ക് അതായത് 25 ശതമാനം പേർക്ക് ഏതെങ്കിലും രീതിയിലുള്ള മാനസിക വൈകല്യങ്ങൾ ഉണ്ടെന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.


യുവാക്കളെക്കാൾ യുവതികളിലാണ് മാനസിക പ്രശ്നങ്ങൾ കൂടുതൽ ഉള്ളത്. 16 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവരിൽ ഇത്തരം അവസ്ഥകളുടെ നിരക്ക് ഒരു ദശാബ്ദത്തിനുള്ളിൽ കനത്ത തോതിൽ വർധിച്ചതായി ആണ് സർവേ ഫലം കാണിക്കുന്നത്. 2014 -ൽ ഇത്തരം പ്രശ്നങ്ങൾ ഉള്ളവരുടെ എണ്ണം 18.9 ശതമാനമായിരുന്നത് 2024 ആയപ്പോൾ 25.8 ശതമാനമായി ഉയർന്നു. എന്നാൽ മുതിർന്ന സ്ത്രീകളിൽ പാനിക് ഡിസോർഡർ, ഫോബിയകൾ, ഒബ്‌സസീവ് കംപൾസീവ് ഡിസോർഡർ എന്നിവയും ഉൾപ്പെടുന്ന പ്രശ്നബാധിതരുടെ എണ്ണവും വളരെ കൂടിയിട്ടുണ്ട്. 36. 1 ശതമാനം സ്ത്രീകൾ ആണ് ഈ മാനസിക പ്രശ്നങ്ങൾ ഉള്ളതെന്ന് സർവേയിലെ പ്രധാന ഗവേഷകരിലൊരാളായ സാലി മക്മാനസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടിലെ വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ ആഗോള പ്രവണതകളെ പ്രതിഫലിക്കുന്നതാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. സുരക്ഷിതമല്ലാത്ത തൊഴിൽ, പാർപ്പിടം, കോവിഡ്, കാലാവസ്ഥാ വ്യതിയാനം എന്നിവ മുതൽ ജീവിതത്തിന്റെ പല വശങ്ങളെ കുറിച്ചും യുവാക്കളിൽ ആശങ്ക വളർന്നുവരികയാണ്. കോവിഡ് മാനസികാരോഗ്യത്തെ ഏറ്റവും കൂടുതൽ ബാധിച്ച ഒരു വിഭാഗത്തിൽ യുവാക്കളും ഉൾപ്പെടുന്നുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. മാനസികാരോഗ്യം, ആത്മഹത്യാ ചിന്തകൾ, സ്വയം ഉപദ്രവിക്കൽ എന്നിവയുടെ മൊത്തത്തിലുള്ള വ്യാപനത്തിൽ പ്രായഭേദമന്യേ കുത്തനെ വർദ്ധനവ് ഉണ്ടായതായി പഠനം കണ്ടെത്തിയിട്ടുണ്ട് . മാനസികാരോഗ്യ രോഗികൾക്ക് എൻഎച്ച്എസ് ആപ്പ് ഉപയോഗിച്ച് സഹായം നൽകാനുള്ള പദ്ധതി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിക്കാൻ പോകുമ്പോഴാണ് സുപ്രധാന വിവരങ്ങൾ പുറത്തുവന്നത്.