ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ഇത്തരം നടപടികളെ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിക്കാനാണ് തീരുമാനം. പാർലമെന്റിൽ നിയമം പാസായാൽ പാലസ്തീൻ അനുകൂല ഗ്രൂപ്പുകാരുടെ അംഗത്വവും പിന്തുണയും നിയമവിരുദ്ധമാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓക്സ്ഫോർഡ്ഷയറിലെ ആർ‌എ‌എഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടന പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത് . സെൻട്രൽ ലണ്ടനിൽ ഒരു സംഘം ഒരു പ്രതിഷേധ പ്രകടനം നടത്തിയപ്പോഴാണ് കൂപ്പറിന്റെ പ്രഖ്യാപനം വന്നത്. പാലസ്തീൻ അനുകൂല പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുക്കുകയും പോലീസുമായുള്ള സംഘർഷം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

യുകെയുടെ പ്രതിരോധ സംരംഭം രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് നിർണായകമാണെന്നും ആ സുരക്ഷയെ അപകടത്തിലാക്കുന്നവരെ ഈ സർക്കാർ വെച്ചു പൊറുപ്പിക്കില്ലന്നും അവർ കൂട്ടിച്ചേർത്തു.
നടപടികൾ പലസ്തീൻ ആക്ഷന് മാത്രമാണെന്നും നിയമപരമായ പ്രതിഷേധ ഗ്രൂപ്പുകളെയും മിഡിൽ ഈസ്റ്റിനെ കുറിച്ച് പ്രചാരണം നടത്തുന്ന മറ്റുള്ളവരെയും ബാധിക്കുന്നില്ലെന്നും അവർ പറഞ്ഞു. പലസ്തീൻ അനുകൂല ഗ്രൂപ്പുകൾ, ഇസ്രായേൽ ഗവൺമെന്റിന്റെ നടപടികളെ എതിർക്കുന്നവർ, യുകെയുടെ വിദേശനയത്തിൽ മാറ്റങ്ങൾ ആവശ്യപ്പെടുന്നവർ എന്നിവരുൾപ്പെടെ സമാധാനപരമായി പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തുടരാൻ കഴിയേണ്ടത് വളരെ പ്രധാനമാണ് എന്ന് കൂപ്പർ പറഞ്ഞു.