അനീറ്റ സെബാസ്റ്റ്യൻ , മലയാളം യുകെ ന്യൂസ് ടീം 

പ്ലാസ്റ്റിക് നിരോധനവും പ്രകൃതിയെ ബാധിക്കുമെന്ന് പ്ലാസ്റ്റിക് പ്രോമിസസ് റിപ്പോർട്ട്. പ്ലാസ്റ്റിക് നിരോധനത്തിനു ശേഷം പേപ്പർ ബാഗുകളും പ്ലാസ്റ്റിക് ബോട്ടിലുകളുമാണ് കട ഉടമകളും കമ്പനികളും ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക്കിനെക്കാൾ കൂടുതൽ മാലിന്യം ഉണ്ടാക്കുന്ന ഗ്ലാസ് ബോട്ടിലുകളും പേപ്പർ ബാഗിന്റെ കാർബൺ പുറന്തള്ളലുമാണ് പ്രകൃതിയെ രൂക്ഷമായി ബാധിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം കടലുകളിൽ സൃഷ്ടിക്കുന്ന മാലിന്യ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനാണ് പ്ലാസ്റ്റിക് നിരോധിച്ചത്. എന്നാൽ പ്ലാസ്റ്റിക് പ്രോമിസസിന്റെ റിപ്പോർട്ട് പ്രകാരം പുതിയ രീതികൾ പ്രകൃതി പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കുകയാണ്. പല സൂപ്പർ മാർക്കറ്റുകളും റീസൈക്കിൾ ചെയ്യാമെ ന്ന പ്രതീക്ഷയിൽ ശീതളപാനീയങ്ങൾ വിൽ ക്കുന്നത് കാർബോർഡ് കുപ്പികളിലാണ്. എന്നാൽ ഗ്രീൻ അലയൻസ് കണക്കുപ്രകാരം യുകെയിൽ മാത്രമേ ഇതിനുള്ള സൗകര്യങ്ങൾ ലഭ്യമായിട്ടുള്ളൂ.

റീസൈക്കിൾ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന ലിബി പെക്കിന്റെ അഭിപ്രായത്തിൽ ബയോഡീഗ്രേഡബിൾ വിഭാഗത്തിൽപ്പെട്ടവയെല്ലാം മണ്ണിൽ അലിഞ്ഞു ചേരുന്നവയല്ല. മറിച്ച് ഇതെല്ലാം ഇൻഡസ്ട്രിയൽ കമ്പോസ്റ്ററുകളാണ്. ഇതിൽ ചിലത് വ്യാവസായികമായി പോലും റീസൈക്കിൾ ചെയ്യാൻ പറ്റാത്തവയും ആണ്. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ച ചില കമ്പനികൾ സാധാരണ പ്രകൃതി അന്തരീക്ഷത്തിൽ ഇത് അലിഞ്ഞു ചേരില്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ അഭിപ്രായത്തിൽ പ്ലാസ്റ്റിക്കിൽനിന്ന് മറ്റു വസ്തുക്കളിലേക്കുള്ള കൂടുമാറ്റം കൂടുതൽ കാർബൺ പുറന്തള്ളലിന് കാരണമായേക്കാം. 2018 ഡിസംബറിലെ സർക്കാർ തീരുമാനത്തിൽ പ്രധാനമായും മൂന്നു നയങ്ങളാണ് ഉണ്ടായിരുന്നത്. പാക്കേജിംഗിലെ വ്യവസായികളുടെ പൂർണ്ണ ഉത്തരവാദിത്വം, ശീതള പാനീയ കുപ്പികൾ തിരികെ നൽകാനുള്ള സംവിധാനം, മാലിന്യ ശേഖരണത്തിലെയും റീസൈക്ലിങ്ങിലെയും കൃത്യത. ഈ നയങ്ങൾ ക്കായുള്ള തുടർ നടപടികൾ വരും വർഷങ്ങളിൽ ഉണ്ടായേക്കുമെങ്കിലും ഇത് നടപ്പാക്കുന്ന കൃത്യമായ സമയം സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പ്ലാസ്റ്റിക് സ്ട്രോകളും, സ്പൂണുകളും മറ്റു വസ്തുക്കളും വരും വർഷങ്ങളിൽ നിരോധിച്ചേക്കും. കർശനമായ റീസൈക്ലിങ് ഉദ്ദേശങ്ങളും ഒരുതവണ ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയുന്ന സ്ട്രോ പോലെയുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനവും ഉൾക്കൊള്ളുന്നതാണ് യൂറോപ്യൻ യൂണിയൻ സർക്കുലർ എക്കണോമി പാക്കേജ്. ബ്രിട്ടൻ ഇത് അംഗീകരിച്ചെങ്കിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം അംഗീകരിച്ചിട്ടില്ല.