ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ പ്രസവാനന്തരം കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങൾ എൻഎച്ച്എസ്സിന്റെ പിടിപ്പു കേട് കൊണ്ടാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ദുരന്തത്തിലേയ്ക്ക് നയിക്കുന്ന പകുതിയോളം കേസുകളിലും പ്രസവസമയത്ത് കുഞ്ഞിൻറെ ഹൃദയമിടിപ്പ് കൃത്യമായി നിരീക്ഷിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രസവസമയത്ത് കുഞ്ഞുങ്ങൾ മരിക്കുകയോ തലച്ചോറിന് ഗുരുതരമായ ക്ഷതം സംഭവിക്കുമോ ചെയ്യുന്ന കേസുകൾ വിലയിരുത്തി കെയർ ക്വാളിറ്റി കമ്മീഷൻ ആണ് സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്.


ഇത്തരം പ്രശ്നങ്ങൾ ഉണ്ടായ 92 കേസുകളിൽ 45 എണ്ണത്തിലും പ്രശ്ന കാരണം എൻഎച്ച്എസ് ജീവനക്കാർ ശരിയായ രീതിയിൽ കുഞ്ഞിൻറെ ഹൃദയമിടിപ്പ് നിരീക്ഷിക്കാത്തതാണെന്നാണ് കണ്ടെത്തിയത്. എല്ലാ മെറ്റേണിറ്റി യൂണിറ്റുകളിലും പരിചരണം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ശരിയായ നിരീക്ഷണം നിർണായക ഘടകമാണെന്ന് സി ക്യു സി യുടെ മെറ്റേണിറ്റി ആൻഡ് ന്യൂബോൺ സേഫ്റ്റി ഇൻവെസ്റ്റിഗേഷൻസ് (എം എൻ എസ് ഐ) പ്രോഗ്രാമിൻ്റെ ഡയറക്ടർ സാൻഡി ലൂയിസ് പറഞ്ഞു. പരിശോധിക്കപ്പെട്ട 92 കേസുകളിൽ നവജാതശിശുക്കൾക്ക് മസ്തിഷ്ക ക്ഷതം സംഭവിച്ച 62 കേസുകളും ഉൾപ്പെട്ടിട്ടുണ്ട്. 11 കുരുന്നുകൾ പ്രസവശേഷം 6 ദിവസത്തിനുള്ളിൽ ജീവൻ വെടിഞ്ഞു. 19 കുഞ്ഞുങ്ങൾക്ക് പ്രസവസമയത്ത് ആരോഗ്യവാന്മാരായിരുന്നെങ്കിലും പിന്നീട് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി.


കെയർ ക്വാളിറ്റി കമ്മീഷന്റെ കണ്ടെത്തലുകൾ വളരെ നിർണ്ണായകമാണെന്ന് സി ഒ സി യുടെ മെറ്റേണിറ്റി ആൻഡ് ന്യൂബോൺ സേഫ്റ്റി ഇൻവെസ്റ്റിഗേഷൻസ് (എം എൻ എസ് ഐ) പ്രോഗ്രാമിൻ്റെ ഡയറക്ടർ സാൻഡി ലൂയിസ് പറഞ്ഞു. നവജാതശിശുക്കളുടെ ഹൃദയമിടിപ്പിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അത് കണ്ടുപിടിക്കാൻ ഉണ്ടാകുന്ന പരാജയമാണ് പല പ്രശ്നങ്ങൾക്കും കാരണമെന്നും അവർ പറഞ്ഞു. പല സംഭവങ്ങളിലും മീഡ് വൈഫുകൾ മറ്റ് പല കാര്യങ്ങളിലും തിരക്കിലായതിനാൽ കൃത്യമായ ഇടവേളകളിൽ കുഞ്ഞിനെ നിരീക്ഷിക്കുന്നതിന് കഴിയാതെ പോയതായും കണ്ടെത്തിയിട്ടുണ്ട്. പല സംഭവങ്ങളുടെയും അടിസ്ഥാന കാരണം പ്രസവ വാർഡുകളിലെ ജീവനക്കാരുടെ ക്ഷാമമാണെന്നും വിലയിരുത്തലുകൾക്ക് പ്രധാനമാണ്. റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്‌സും കോമൺസ് ഹെൽത്ത് സെലക്ട് കമ്മിറ്റിയും പ്രസവ പരിചരണം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് 2,500 മിഡ്‌വൈഫുമാരെ കൂടി റിക്രൂട്ട് ചെയ്യാൻ എൻഎച്ച്എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.