കണ്ണൂർ ജില്ലയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തരായ നേതാക്കൾ ഇക്കുറിയും മത്സര രംഗത്തിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടം മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും. കെപിസിസി പ്രസിഡന്റായ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് സണ്ണി ജോസഫ് നേരിടുക; സിറ്റിങ് സീറ്റായ പേരാവൂരിൽ തന്നെയായിരിക്കും അദ്ദേഹത്തിന്റെ മത്സരം.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇത്തവണ മത്സരത്തിൽ നിന്ന് മാറിനിൽക്കാൻ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ മണ്ഡലമായ തളിപ്പറമ്പിൽ എം.വി. രാഘവന്റെ മകനും മാധ്യമപ്രവർത്തകനുമായ എം.വി. നികേഷ് കുമാറിന്റെ പേരാണ് പരിഗണനയിൽ. ജയസാധ്യതയും പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം; നികേഷിന് ഗോവിന്ദന്റെ പിന്തുണയുണ്ടെന്നാണ് സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സണ്ണി ജോസഫ് മത്സരിച്ചില്ലെങ്കിൽ പേരാവൂരിൽ ശക്തമായ മത്സരം സൃഷ്ടിക്കാമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. ടേം വ്യവസ്ഥയിൽ ഇളവ് ലഭിച്ചാൽ കെ.കെ. ശൈലജയെ മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്ക് മാറ്റുന്നതും, രാജ്യസഭാ കാലാവധി അവസാനിക്കുന്ന ജോൺ ബ്രിട്ടാസിനെ മത്സരിപ്പിക്കുന്നതും ആലോചനയിലുണ്ട്. അതേസമയം, കോൺഗ്രസിന്റെ കൈയിലുള്ള ഇരിക്കൂർ മണ്ഡലത്തിൽ സജീവ് ജോസഫ് തുടരുമെന്നും, കെ.സി. വേണുഗോപാൽ സംസ്ഥാനരാഷ്ട്രീയത്തിലേക്ക് വരികയാണെങ്കിൽ ഇരിക്കൂർ തെരഞ്ഞെടുക്കുമെന്ന ശ്രുതിയും നിലനിൽക്കുന്നു.