ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മഹ്സ അമനിയുടെ മരണത്തിൽ പ്രതിഷേധിച്ച് രാജ്യത്ത് പല ഇടങ്ങളിലും കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ലണ്ടനിലെ ഇറാൻ എംബസിക്ക് പുറത്ത് ഇന്നലെ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിൽ പോലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. ഞായറാഴ്ച ഉച്ചയ്ക്ക് നൈറ്റ്സ് ബ്രിഡ്ജിലെ പ്രിൻസസ് ഗേറ്റിൽ ജനക്കൂട്ടം ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞു.

സംഭവത്തിൽ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആർക്കും കാര്യമായ പരിക്കില്ലെന്നും, കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇറാനിലെ ഇസ്ലാമിക റിപ്പബ്ലിക്കിന് മരണം സംഭവിച്ചു എന്ന് ആക്രോശിച്ചാണ് ഇന്നലെ പ്രകടനം നടത്തിയത്. പ്രതിഷേധത്തിന്റെ പരിധികൾ വിട്ടതോടെയാണ് നടപടി എടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ പ്രകാരം പ്രതിഷേധക്കാർക്കിടയിൽ തന്നെ വാക്കേറ്റം നടന്നതായി കാണിക്കുന്നുണ്ട്.

ഉദ്യോഗസ്ഥരുമായി കയർത്ത് സംസാരിക്കുകയും മോശമായി മുദ്രാവാക്യം വിളിക്കുന്നതും വ്യക്തമാണ്.
എന്നാൽ മാർബിൾ ആർച്ചിന് സമീപമുള്ള റോഡിൽ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ പോലീസിന് കുറെ പ്രയാസപ്പെടേണ്ടി വന്നു. പ്രതിഷേധക്കാർ കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സംഭവത്തിൽ മെറ്റ് പോലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കാര്യമായ പോലീസ് സാന്നിധ്യം പ്രദേശത്തും പരിസരത്തും തുടരുമെന്നും അധികൃതർ പറയുന്നു.

ഇറാനിൽ, മിസ് അമിനിയുടെ മരണത്തിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 35 പേർ കൊല്ലപ്പെട്ടതായും നിരവധി നഗരങ്ങളിൽ ഏറ്റുമുട്ടലുകൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന്റെ ഭാഗമായി കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. സ്ത്രീകൾ തലമുടി ഹിജാബും കൈകളും കാലുകളും അയഞ്ഞ വസ്ത്രവും കൊണ്ട് മറയ്ക്കണമെന്ന നിയമം ലംഘിച്ചുവെന്നാരോപിച്ച് അമിനിയെ ഇറാനിൽ തടവിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മരണം സംഭവിച്ചത്.