ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് വിസ നൽകുന്ന സമീപനത്തിൽ രാജ്യങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ കൊണ്ടു വരാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. അനധികൃതമായി എത്തുന്ന അഭയാർത്ഥികളെ തിരിച്ചെടുക്കുന്നത് പോലുള്ള വിഷയങ്ങളിൽ മറ്റ് രാജ്യങ്ങൾ യുകെയുമായി എത്രത്തോളം സഹകരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് വിസകൾ നൽകാൻ കഴിയുമോ എന്നത് പരിഗണിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇംഗ്ലീഷ് ചാനലിലൂടെയുള്ള അനധികൃത കുടിയേറ്റം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആണ് പുതിയ നയമാറ്റത്തെ കുറിച്ചുള്ള സൂചനകൾ പ്രധാനമന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


കാനഡയിൽ നടക്കുന്ന G7 ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയും
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ക്രോസിംഗുകൾ കുറയ്ക്കുന്നതിന് കാര്യക്ഷമായി പ്രവർത്തിക്കാൻ സമ്മതിച്ചതായി നമ്പർ 10 വക്താവ് പറഞ്ഞു. ജൂലൈയിൽ പ്രസിഡന്റിന്റെ യുകെ സന്ദർശന വേളയിൽ കുടിയേറ്റം അവരുടെ മീറ്റിംഗുകളുടെ ഒരു പ്രധാന ശ്രദ്ധാ കേന്ദ്രമായിരിക്കണമെന്ന് ഇരു നേതാക്കളും സമ്മതിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച 1,500-ലധികം കുടിയേറ്റക്കാർ ചെറിയ ബോട്ടുകളിൽ ചാനൽ കടന്നതായി ഔദ്യോഗിക കണക്കുകൾ പുറത്തു വന്നിരുന്നു. ഇതും കൂടി കൂട്ടുമ്പോൾ വർഷത്തിലെ ആകെ കുടിയേറ്റം ഇതുവരെ 16,000-ൽ എത്തി. ഇത് കഴിഞ്ഞ വർഷത്തെ ഇതേ സമയത്തേക്കാൾ 42% കൂടുതലാണ്.


മറ്റ് രാജ്യങ്ങളുമായി അനധികൃത കുടിയേറ്റ നയങ്ങളിൽ സഹകരിച്ചു കൊണ്ട് മനുഷ്യ കള്ളക്കടത്ത് മാഫിയയെ നേരിടാനാണ് യുകെ ആലോചിക്കുന്നത്. നിലവിൽ നിരവധി ഉഭയകക്ഷി കരാറുകൾ അനധികൃത കുടിയേറ്റം തടയാൻ യുകെ ഏർപ്പെട്ടിട്ടുണ്ട്. ഇതിനപ്പുറം വിസ നൽകുന്നതുൾപ്പെടെയുള്ള നയങ്ങൾ ഇതുമായി ബന്ധിപ്പിക്കുന്നത് ഫലം ചെയ്യുമെന്നാണ് സർക്കാർതലത്തിൽ പ്രതീക്ഷിക്കുന്നത്. 2023-ൽ, മുൻ കൺസർവേറ്റീവ് സർക്കാർ കുടിയേറ്റക്കാരെ തടയാൻ അധിക ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി ഫ്രാൻസിന് മൂന്ന് വർഷത്തേക്ക് ഏകദേശം 500 മില്യൺ പൗണ്ട് നൽകുന്നതിനുള്ള ഒരു കരാറിൽ ഏർപ്പെട്ടു. എന്നാൽ ഈ വർഷം രേഖപ്പെടുത്തിയ ബോട്ട് ക്രോസിംഗുകളുടെ 58 ശതമാനത്തിൽ താഴെ മാത്രമേ ഫ്രഞ്ച് അധികൃതർ തടഞ്ഞിട്ടുള്ളൂ എന്ന് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. മാർച്ചിൽ, ചെറിയ ബോട്ടുകൾക്ക് ചുറ്റുമുള്ള പോലീസിംഗ് കർശനമാക്കുന്നതിനുള്ള ഫ്രഞ്ച് സർക്കാർ നയങ്ങൾ അവലോകനം ചെയ്യുകയാണെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.