ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തിൻറെ പ്രതിരോധ ചിലവുകൾ ദേശീയ വരുമാനത്തിന്റെ 2.5 ശതമാനമായി ഉയർത്താൻ പദ്ധതി തയ്യാറാക്കുന്നതായുള്ള വാർത്തകൾ പുറത്തു വന്നു. ദീർഘകാലമായി രാജ്യത്തിൻറെ ആയുധ വിപുലീകരണത്തിനെ കുറിച്ച് വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അതിൻറെ പശ്ചാത്തലത്തിൽ പദ്ധതിയുടെ പ്രഖ്യാപനത്തിന് പ്രധാനമന്ത്രി സമയപരുധി നിശ്ചയിച്ചു. അടുത്ത വസന്തകാലത്ത് പദ്ധതി പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


റഷ്യയും ഉക്രയ്നും തമ്മിലുള്ള യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന വാർത്തകൾ പുറത്തുവന്നു. യുകെയുടെയും യുഎസിന്‍റെയും മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കുന്നതിനുള്ള അനുവാദം ഉക്രയിന് ഇരു രാജ്യങ്ങളും നൽകിയിരുന്നു. ഇതിൻറെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് നേരിടുന്ന ഭീഷണിയുടെ വെളിച്ചത്തിൽ നാറ്റോയുടെ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ നടത്തിയ ഫോൺ സംഭാഷണത്തിലാണ് സമയ പരുധി നൽകിയത്.


നിലവിൽ രാജ്യത്തിൻറെ 2.3 ശതമാനമാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്. എങ്കിലും 2.5 ശതമാനം എന്നത് എപ്പോൾ കൈവരിക്കാനാകുമെന്നതിനെ കുറിച്ച് നിലവിൽ പറയാൻ സാധിക്കില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ഉക്രയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ആയിര കണക്കിന് ഉത്തരകൊറിയൻ സൈനികരെ വിന്യസിച്ചതിനെ കുറിച്ചും പ്രധാനമന്ത്രിയും നാറ്റോ സെക്രട്ടറിയുമായുള്ള സംഭാഷണങ്ങളിൽ ചർച്ചയായി. എന്നാൽ 2.5 ശതമാനം എന്നത് അപര്യാപ്തമാണ് എന്ന വാദവും ഉയർന്നു വരുന്നുണ്ട്. യുകെ കുറഞ്ഞത് 3 ശതമാനമെങ്കിലും ആയി പ്രതിരോധ ചെലവുകൾ ഉയർത്തണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.