ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജിഹാദി ജയിൽ സംഘങ്ങൾ ഇസ്‌ലാം മതം സ്വീകരിക്കാൻ ആളുകളെ നിർബന്ധിക്കുകയും സെല്ലുകളിൽ ശരീഅത്ത് കോടതികൾ നടത്തുകയും ചെയ്യുന്നതായി റിപ്പോർട്ട്‌. ആധുനിക രാജ്യമെന്ന് ലോകത്തിനു മുൻപിൽ ബ്രിട്ടൻ അവകാശപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മതപരമായ സ്വാതന്ത്ര്യം നിലനിൽക്കുന്ന രാജ്യത്ത് ഇത്തരത്തിലുള്ള ചെറിയ സംഭവങ്ങൾ പോലും വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. സംഭവത്തിൽ പലരും അസ്വസ്ഥത പ്രകടിപ്പിച്ചു രംഗത്ത് വന്നിട്ടുണ്ട്.

മറ്റ് പല കുറ്റകൃത്യങ്ങളും തടയുന്നതിൽ ജയിൽ അധികൃതർ വ്യാപൃതരായ സമയത്ത് ജിഹാദി സംഘങ്ങൾ ബ്രിട്ടനിലെ ജയിലുകളിൽ പിടിമുറുക്കിയതായുള്ള ആക്ഷേപം ശക്തമാണ്. ജയിലിലെ തടവുകാരുടെ കിടക്കയിൽ ഖുർആനിന്റെ പകർപ്പുകൾ കണ്ടെത്തിയിരുന്നു. 2002-ൽ വെറും 8 ശതമാനം തടവുകാരെ മുസ്‌ലിംകളായി തിരിച്ചറിഞ്ഞു. 2021-ൽ ഇത് 18 ശതമാനമായിരുന്നു. ജയിലിൽ മേധാവിത്തമുള്ള ഇത്തരം സംഘങ്ങൾ തന്നെയാണ് ജയിൽ ഭരിക്കുന്നതും. പുതിയതായി എത്തുന്ന തടവുക്കാരെ ശിക്ഷകൾക്കും ക്രൂരമായ പീഡനങ്ങൾക്കും ഇരയാക്കുന്നതായി റിപ്പോർട്ട്‌ തയ്യാറാക്കിയ കോളിൻ ബ്ലൂം പറയുന്നു.

മതം അടിച്ചേൽപ്പിക്കുന്ന ഇത്തരം ശക്തികൾക്കെതിരെ അന്വേഷണം നടത്തണമെന്ന് അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപ് കോവിഡ് കാലത്തും സമാനമായ പരാതികൾ ഉയർന്നിരുന്നു. രാജ്യത്തിന് വിശ്വാസത്തെ സംബന്ധിച്ച് വ്യക്തമായ ധാരണയും നയവും ഉണ്ട്. അതിനെ മാറ്റി മറിച്ചു കൊണ്ട് പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്നും അവർ പറഞ്ഞു. മതം മനുഷ്യരുടെ തിരഞ്ഞെടുപ്പാണ് എന്നിരിക്കെ ഇത്തരം ശക്തികളെ വളരാൻ അനുവദിച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും.