കുടുംബകലഹത്തെ തുടർന്ന് മകളുമായി വീട്ടിൽ നിന്നിറങ്ങിയ ഓട്ടോറിക്ഷ ഡ്രൈവർ ഓട്ടോയ്ക്കുള്ളിൽവെച്ച് മകള്‍ക്ക്  വിഷം നല്‍കി സ്വയം വിഷം കുടിച്ചു .തുടര്‍ന്ന് അവശനിലയിലായ ഇരുവരും മാതാപിതാക്കൾ നടത്തുന്ന ചായക്കടയ്ക്ക് മുന്നിലെത്തി കുഴഞ്ഞു വീണുമരിച്ചു .പത്തനംതിട്ട കല്ലറക്കടവ് കിഴക്കേ മട്ടത്തിൽ ആർ. ശ്രീകുമാർ (42), മകൾ അനുഗ്രഹ(അഞ്ച്) എന്നിവരാണ് ഇന്നു രാവിലെ 11 മണിയോടെ മരിച്ചത്.

സംഭവത്തെക്കുറിച്ച് അയൽവാസികൾ പറഞ്ഞത് ഇങ്ങനെ: പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിക്ക് മുന്നിലുള്ള സ്റ്റാൻഡിലെ ഓട്ടോഡ്രൈവറാണ് ശ്രീകുമാർ. ഇതിന് എതിർവശത്തായി തട്ടുകട നടത്തുകയാണ് പിതാവ് രാജൻ നായരും മാതാവ് ഓമനയും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ശ്രീകുമാറെന്ന് പറയപ്പെടുന്നു.കുടുംബസ്വത്ത് പിതാവ് രാജൻ നായർ ശ്രീകുമാറിന്റെ പേരിൽ എഴുതി വച്ചിരുന്നു. എന്നാൽ, അതിൽ മകൾ അനുഗ്രഹയ്ക്ക് കൂടി അവകാശം വച്ചിരുന്നു. ഇതു കാരണം ആധാരം പണയം വച്ച് ബാങ്കിൽ ലോണെടുക്കാനും കഴിഞ്ഞിരുന്നില്ല. മൂന്നുലക്ഷം രൂപയുടെ ബാധ്യതയാണ് ശ്രീകുമാറിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിന്റെ പേരിൽ കഴിഞ്ഞ ഒരാഴ്ചയായി ശ്രീകുമാർ വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. ഇന്നു രാവിലെയും ഭാര്യയുമായി വഴക്ക് തുടർന്നു. അതിന് ശേഷം മകളെയും കൂട്ടി രാവിലെ ഒമ്പതരയോടെ വീട്ടിൽ നിന്ന് ഇറങ്ങി. പിന്നെ മുത്തൂറ്റ് ആശുപത്രിക്ക് മുന്നിലുള്ള പിതാവിന്റെ ചായക്കടയുടെ സമീപമാണ് ഇരുവരെയും കണ്ടത്.

അവശനിലയിലായിരുന്ന ശ്രീകുമാറും മകൾ അനുഗ്രഹയും ഓട്ടോയിൽനിന്നിറങ്ങി കുഴഞ്ഞുവീഴുകയായിരുന്നു. ഇത് കണ്ട് സ്റ്റാൻഡിലെ മറ്റ് ഡ്രൈവർമാർ ചേർന്ന് ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.