ജേക്കബ് പ്ലാക്കൻ

പിന്നിലേക്ക് തിരിഞ്ഞൊന്നു നോക്കി ഞാനൊട്ടുനേരം മിണ്ടാതെ നിന്നു..
പയ്യെ തെളിഞ്ഞു വന്നൂ ,ഓർമ്മകൾ കല്ലീച്ചാ കല്പടവുകൾമെല്ലെ തെളിഞ്ഞുകണ്ടൂ …!

ഒരു കുഞ്ഞു മിന്നിൽ
പൊതിഞ്ഞു ഞനന്നു നിന്നിൽ പതിഞ്ഞകാലം …
ഇരുപുഴയൊന്നിച്ചൊപോലെ …പിന്നെ നമ്മളിഴ പിരിഞ്ഞങ്ങു ഒന്നായി യൊഴുകി ..

പിന്നെ കണ്ട നമ്മുടെ സ്വപ്‌നങ്ങൾക്കെല്ലാം
ഒരു ദള വർണ്ണങ്ങളായിരുന്നു …!പനനീർഗന്ധം പൊഴിഞ്ഞൊരു പ്രേമം നമ്മെ പൊതിഞ്ഞുചേർത്തിരുന്നു …

വന്മരങ്ങൾ വീണു രമ്യ ഹർമ്മങ്ങളായി മാറുമ്പോൾ വീണ്ടും ചില്ലകൾ തേടി നമ്മൾ പറന്നു ..!
കൊത്തിപ്പെറുക്കി കൂട്ടിയ കൂടുകളിൽ മുട്ടകൾ പലത് വിരിഞ്ഞൂ ..കൊത്തി പറക്കും പരുന്തിന്റ കൊക്കിൽ പെടാതെയെല്ലാം കാത്തു ..

ചിറകിൻ കരുത്തിലാകാശം പിടിക്കാനവർപറന്നകന്നു …!
മാറത്തെ ചൂട്‌ പകർന്നുവളർത്തിയ മക്കൾ
നമ്മളെയും മറന്നു …!

വിഷലിപ്തമാം മണ്ണിൽ വേരറ്റു പോകും തൈ മര ചില്ലകളിൽ പക്ഷം തളർന്നു നമ്മളിരിക്കുമ്പോഴും …..യേത്
മോക്ഷഗന്ധർവ്വൻ വന്നു വിളിച്ചാലും നമ്മുടെ സ്വർഗ്ഗം വിട്ടെങ്ങും പോകാനാവില്ലല്ലോ …!

വേച്ചുവേച്ചു പോകുമാ കാലുകളിൽ ….
പിച്ചവെച്ചവർ പോകുമ്പോഴും
വീഴാതിരിക്കാൻ പരസ്പരം തോളത്തു കൈകൾ ചേർത്തിരുന്നു …
അപ്പോഴും ഒരു പനിനീർ പരിമളം അവരറിഞ്ഞിരുന്നു …!
അവർമാത്രമത് ആസ്വദിച്ചിരുന്നു …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814