ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഏറ്റവും വലിയ രണ്ട് വാട്ടർ കമ്പനികളായ തേംസ് വാട്ടറും ആംഗ്ലിയൻ വാട്ടറും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. മലിനജല സംസ്കരണവുമായി ബന്ധപ്പെട്ടാണ് ഇരുകമ്പനികളും അന്വേഷണം നേരിടുന്നത്. 53 ക്രിമിനൽ അന്വേഷണങ്ങൾ ആണ് ഇരു കമ്പനികൾക്കും എതിരെ നടക്കുന്നതെന്ന് സർക്കാർ സ്ഥിരീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലിനജല സംസ്കരണവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ വാട്ടർ കമ്പനികൾ നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് പരിസ്ഥിതി ഏജൻസിക്ക് വരുന്ന ചിലവുകൾ കമ്പനികൾ തന്നെ വഹിക്കേണ്ടി വരുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഏറ്റവും കൂടുതൽ അന്വേഷണം നേരിടുന്നത് തേംസിനാണ്. നിലവിൽ കനത്ത കടബാധ്യതയുള്ള തേംസിന് ഇത് കടുത്ത തിരിച്ചടിയാണ്.

കടബാധ്യത മൂലം ദേശസാത്കരണത്തിന്റെ വക്കിലാണ് തേംസ് വാട്ടർ കമ്പനി. 16 ദശലക്ഷം ഉപഭോക്താക്കളും 8000 ജീവനക്കാരുമാണ് കമ്പനിക്കുള്ളത്. 20 ബില്യൺ പൗണ്ടിന്റെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. വാട്ടർ കമ്പനികൾ നടത്തിയ തെറ്റായ പ്രവർത്തനത്തിൽ സർക്കാർ മുൻ സർക്കാരുകളെ ആണ് പഴിക്കുന്നത്. കൺസർവേറ്റീവ് സർക്കാർ വാട്ടർ കമ്പനികളുടെ പ്രശ്നങ്ങളെ മറച്ചുവെക്കാൻ ശ്രമിച്ചതായി പരിസ്ഥിതി സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു.