ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാഴ്ച പരിമിതി ഉള്ളവർക്ക് ഏറ്റവും ഫലപ്രദമായി നിർദ്ദേശിക്കപ്പെട്ട ചികിത്സാ രീതിയാണ് കോർണിയ ട്രാൻസ്പ്ലാൻറ്. നേത്രദാനത്തിന് സമ്മതം നൽകുന്ന ആളുകളിൽ നിന്ന് ശേഖരിക്കുന്ന കോർണിയകളാണ് ഇങ്ങനെയുള്ള സാഹചര്യത്തിൽ ഉപയോഗിക്കുന്നത്. എന്നാൽ വളരെ അപൂർവമായ ഒരു ചികിത്സാ വിജയത്തിൻറെ വാർത്തയാണ് എൻഎച്ച്എസിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്.


സറേയിലെ ചോബാമിൽ നിന്നുള്ള സെസിൽ ഫാർലിയുടെ വലതു കണ്ണിന് ഏകദേശം 15 വർഷത്തോളം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കാഴ്ച സംരക്ഷിക്കാൻ അദ്ദേഹത്തോട് കോർണിയ ട്രാൻസ്പ്ലാൻറ് ആണ് ഡോക്ടർ നിർദ്ദേശിച്ചത്. എന്നാൽ മനുഷ്യ കോർണിയ ഉപയോഗിച്ച് അദ്ദേഹത്തിന് നടത്തിയ ആദ്യ ശസ്ത്രക്രിയ പരാജയപ്പെടുകയായിരുന്നു . മരണമടഞ്ഞ ആളുകളുടെ കോർണിയയുടെ ലഭ്യത കുറവ് കാരണം അദ്ദേഹത്തിന് ഏകദേശം ഒരു വർഷത്തോളമാണ് കാത്തിരിക്കേണ്ടി വന്നത്.

എന്നാൽ എൻഎച്ച്എസ് അദ്ദേഹത്തിൻറെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ കൃത്രിമമായ കോർണിയ പിടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഫലമായി സെസിൽ ഫാർലിയുടെ ശസ്ത്രക്രിയ ലോക ആരോഗ്യ ചരിത്രത്തിൽ തന്നെ ഇടംപിടിക്കുന്നതായി. കാരണം ലോകത്തിലെ തന്നെ ആദ്യത്തെ കൃത്രിമ കോർണിയ ട്രാൻസ്പ്ലാൻ്റിനായിരുന്നു അദ്ദേഹം വിധേയമായത്. എനിക്ക് എൻറെ ഭാര്യയെ കാണാൻ സാധിച്ചുവെന്ന് സന്തോഷത്തോടെ അദ്ദേഹം ലോകത്തോട് പറഞ്ഞു. അത്തരം ഇംപ്ലാൻ്റുകൾ നേത്ര ചികിത്സാരംഗത്ത് ഒരു സാധാരണ സംഭവമായി മാറുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.