തിരുവനന്തപുരത്തെ നെയ്യാറിന്റെ വൃഷ്ടിപ്രദേശത്ത് വിളയുന്നത് ടണ്‍കണക്കിന് കരിമീനും വരാലുമാണ്. അമ്പൂരിയിലെ പുരവിമല കടവിലെ കൂടുകളില്‍ വളരുന്ന മത്സ്യത്തിന് ബ്രിട്ടനില്‍ നിന്നുവരെ ആവശ്യക്കാരുണ്ട്. പ്രാദേശിക വില്പനയ്ക്ക് ശേഷം ബാക്കി വരുന്നവ കയറ്റി അയക്കാമെന്ന ആശയമാണ് വിദേശ വിപണിയിലേക്കുള്ള വഴി തുറന്നത്. അമ്പൂരി പഞ്ചായത്തിലെ തൊടരുമല വാര്‍ഡിലെ ഗോത്രവിഭാഗത്തിലുള്ളവരാണ് ഇവിടത്തെ ജീവനക്കാർ.
റിസര്‍വോയറിലെ വെള്ളത്തില്‍ കൂടുകളൊരുക്കിയാണ് കൃഷി. ഒരുകൂട്ടില്‍ നാലായിരം മുതല്‍ ആറായിരം വരെ കരിമീനാണ് വളരുന്നത്. ആറുമാസത്തിനിടെ അഞ്ചുടണ്ണിലേറെയാണ് വിളവെടുത്തത്. ഒരു കിലോ കരിമീനിന് 450 രൂപയും വരാലിന് 350 രൂപയുമാണ് വില. മത്സ്യം വില്‍ക്കുന്നതിനായി പ്രത്യേക വാഹനവും സജ്ജീകരിച്ചിട്ടുണ്ട്. നെയ്യാറില്‍ പരീക്ഷണ വിധേയമായി നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെ ഇടുക്കി, പീച്ചി റിസര്‍വ്വോയറുകളിലും മീനുകളെ നിക്ഷേപിച്ചിരിക്കുകയാണ്.











Leave a Reply