ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടൻ: കമ്പനി തകർന്നതായി ബുധനാഴ്ച രാവിലെ പ്രഖ്യാപിച്ച ചീഫ് എക്സിക്യൂട്ടീവ് പീറ്റർ ഫാങ്ക്ഹോസ്റ്റർ 2014 മുതൽ കൈക്കലാക്കിയത് ഏകദേശം 8.4 മില്യൺ പൗണ്ട്, ഇതിൽ 4.6 മില്യൺ ബോണസ് ഇനത്തിലാണ് നേടിയെടുത്തത്. യുകെയുടെ ഏറ്റവും പഴക്കമുള്ള ട്രാവൽ ഏജൻസിയിൽ നിന്ന് പത്ത് വർഷമായി 47 മില്യണിലധികം പൗണ്ടാണ് ഡയറക്ടർമാർ വെട്ടിച്ച് എടുത്തത്.

എന്നാൽ കമ്പനി തകർച്ചയിൽ ആയിരിക്കുമ്പോൾ തലവന്മാർ സ്വന്തമായി ശമ്പളം വാങ്ങി സ്ഥാപനത്തെ തീരാ നഷ്ടത്തിലാക്കുന്ന പ്രവണത അവസാനിപ്പിക്കണം എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തട്ടിയെടുത്ത പണം തിരികെ നൽകാനുള്ള ധാർമികമായ ബാധ്യത തലവന്മാർക്ക് ഉണ്ടെന്ന് ഷാഡോ ചാൻസിലർ ജോൺ മക്‌ഡോന്നേൽ പ്രതികരിച്ചു. മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ ഒരു കമ്പനിയുടെ നഷ്ടം മുഴുവൻ സാമ്പത്തിക മേഖലയിലും ചെറിയതോതിലെങ്കിലും പ്രതിഫലിക്കും. തൊഴിൽനഷ്ടം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്.

ഭാവിയിൽ ഇങ്ങനെയുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് തടയണമെന്നും, നികുതി ദാതാക്കൾക്ക് കൃത്യമായ സേവനം നൽകേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഏകദേശം 550 ഓളം സഹ സ്ഥാപനങ്ങളുള്ള തോമസ് കുക്ക് കമ്പനിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ സർക്കാരിന്റെ സന്നദ്ധതയും അദ്ദേഹം അറിയിച്ചു.