ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് പ്രാധാന്യം കൊടുക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. ഓരോരുത്തർക്കും ശുശ്രൂഷയോടൊപ്പം സ്നേഹവും നൽകിയാണ് അവർ പരിചരിക്കുന്നത്. ലോക നേഴ്സസ് ദിനമായ ഇന്ന് നേഴ്സുമാരെ വാഴ്ത്തിപ്പാടുമ്പോൾ ഈ മഹാമാരിയുടെ കാലത്ത് ജീവൻ നഷ്ടപെട്ട നേഴ്സുമാരെ കൂടി അറിയണം. 2020 മാർച്ച് മുതൽ 60 രാജ്യങ്ങളിലായി മൂവായിരത്തോളം നേഴ്‌സുമാരാണ് കോവിഡ് പിടിപെട്ടു മരിച്ചത്. 2020 മാർച്ച് 11 മുതൽ, ദശലക്ഷക്കണക്കിന് നേഴ്‌സുമാർ രണ്ടാം ലോകമഹായുദ്ധത്തേക്കാൾ മോശമായ മാനസിക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന്റെ അനന്തരഫലങ്ങൾ അവർ അനുഭവിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി പറഞ്ഞു. ആഗോളതലത്തിൽ സംഭവിക്കുന്ന മരണത്തിന്റെ 10 ശതമാനത്തിലധികം ആരോഗ്യ പ്രവർത്തകരാണെന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നേഴ്‌സസ് (ഐസിഎൻ) റിപ്പോർട്ട് വെളിപ്പെടുത്തി.

മാർച്ച് 10 ന് പ്രസിദ്ധീകരിച്ച ഐസിഎന്റെ പുതിയ വിശകലനത്തിൽ ജീവനക്കാരുടെ കുറവ്, കോവിഡ് രോഗികളുടെ മോശമായ പെരുമാറ്റം തുടങ്ങിയവ ആരോഗ്യപ്രവർത്തകരെ മാനസികമായി തളർത്തുന്നുണ്ടെന്ന് പറയുന്നു. “പകർച്ചവ്യാധിയുടെ സമയത്ത് നേഴ്‌സുമാർ വലിയ തോതിലുള്ള മാനസികാഘാതത്തിലൂടെ കടന്നുപോയി. കാരണം ആശുപത്രികളിലെ പ്രതിസന്ധി ശാരീരികവും മാനസികവുമായ തളർച്ചയിലേക്ക് തള്ളിവിട്ടു. കൂടാതെ, അവർ തങ്ങളാലാവുന്നതെല്ലാം നൽകിയ ഒരു ഘട്ടത്തിലെത്തുന്നു.” ഒരു പ്രസ്താവനയിൽ, ഐസി‌എൻ ചീഫ് എക്‌സിക്യൂട്ടീവ് ഹോവാർഡ് കാറ്റൺ പറഞ്ഞു.

പകർച്ചവ്യാധിയുടെ സമയത്ത് ആശുപത്രികളിലെ നഴ്സുമാരുടെ എണ്ണം 27 മില്യണിൽ നിന്ന് വെറും 6 മില്യണായി ചുരുങ്ങിയതായി കാറ്റൺ പ്രസ്താവിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയിൽ ഇതുവരെ ജീവൻ നഷ്ടമായത് 90 നേഴ്സുമാർക്കാണ്. കേരളത്തിൽ നേഴ്സുമാർ ആരും കോവിഡ് ബാധിച്ച് മരിച്ചിട്ടിലെങ്കിലും ഡൽഹിയിൽ നാല് മലയാളി നേഴ്സുമാർ മരിച്ചു. കോവിഡിനെതിരെ പോരാടുമ്പോഴും സ്വന്തം ജീവനോ ജീവിതമോ നോക്കാൻ അവർ തയ്യാറാകുന്നില്ല. ആരോഗ്യപ്രവർത്തകർക്ക് ആദരം ഒരുക്കുന്നത് നല്ലത് തന്നെ, എന്നാൽ രോഗപ്രതിസന്ധിയുടെ നാളുകളിൽ രോഗം പിടിപെടാതിരിക്കാൻ നാം പരമാവധി ശ്രദ്ധിക്കണം. ഇതിലൂടെയാണ് അവരുടെ ജോലിഭാരവും യാതനകളും നാം കുറയ്ക്കേണ്ടത്. രാജ്യങ്ങളെ താങ്ങിനിർത്തുന്ന, രോഗികളെ മരണത്തിന് വിട്ടുകൊടുക്കാതെ പോരാടിക്കുന്ന നേഴ്സുമാർക്ക് ആദരവ്.