ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: സാമ്പത്തിക പ്രതിസന്ധിയിലായ ബ്രിട്ടനിലെ വാട്ടർ കമ്പനികളെ ലാഭേച്ഛയില്ലാത്ത സഹകരണ സ്ഥാപനങ്ങളാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടിയിലെ എംപിമാരും പ്രാദേശിക മേയർമാരും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സ്വകാര്യവത്കരണവും പൂർണ ദേശീയവത്കരണവും ഒഴിവാക്കിയുള്ള മാർഗ്ഗം നിലയിലാണ് ഈ മാതൃക മുന്നോട്ടുവയ്ക്കുന്നത്. ജനങ്ങളുടെ നിയന്ത്രണത്തിലുള്ള സംവിധാനമാകുന്നതിനൊപ്പം സർക്കാരിന് അധിക കടബാധ്യത ഉണ്ടാകാതിരിക്കുമെന്നും അവർ വാദിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ജലവിതരണ സ്ഥാപനമായ ടെംസ് വാട്ടർ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിർദേശം ശക്തമായി ഉയർന്നത്. കമ്പനി തകർച്ചയിലേക്കു നീങ്ങിയാൽ പ്രത്യേക ഭരണ സംവിധാനത്തിന് (SAR) കീഴിൽ കൊണ്ടുവന്ന് പിന്നീട് സഹകരണ സ്ഥാപനമാക്കി മാറ്റണമെന്നാണ് ശുപാർശ. അങ്ങനെ വന്നാൽ കമ്പനികളുടെ നിയന്ത്രണം പ്രാദേശിക സമൂഹങ്ങൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ ലഭിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ജലമലിനീകരണവും മലിനജല ഒഴുക്കും ബില്ലുകളുടെ വർധനവും സംബന്ധിച്ച് വർഷങ്ങളായി ജനരോഷം ഉയരുന്ന സാഹചര്യത്തിൽ, ഓഹരിയുടമകൾക്കും കടം നൽകിയവർക്കുമാണ് പരാജയത്തിന്റെ സാമ്പത്തിക ഭാരം വഹിക്കേണ്ടതെന്നും നികുതിദായകർക്ക് അധികഭാരം വരരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനികൾക്ക് ലാഭവിഹിതവും ഉയർന്ന ഉദ്യോഗസ്ഥരുടെ ബോണസും നിയന്ത്രിക്കുന്നതടക്കമുള്ള കർശന നടപടികളും നിർദേശത്തിലുണ്ട്.