ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വീഡനിൽ രണ്ട് ബ്രിട്ടീഷുകാരെ കാണാതായതിന് പുറമെ രണ്ടുപേരെ കത്തി നശിച്ച കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണങ്ങൾ ഇരട്ട കൊലപാതകമാണെന്ന് സംശയിക്കുന്നതായി സ്വീഡീഷ് പോലീസ് പറഞ്ഞു. സംഭവത്തിൽ കടുത്ത ദുരൂഹത തുടരുകയാണ്. സ്വീഡനിലെ പ്രാദേശിക മാധ്യമങ്ങളിൽ മരിച്ചത് ബ്രിട്ടീഷ് പൗരന്മാരാണെന്ന വാർത്ത പുറത്തു വിട്ടിരുന്നു.

എന്നാൽ ഇന്ന് ഫോറൻസിക് പരിശോധനകൾ നടന്നതിനുശേഷം മാത്രമെ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുകയുള്ളൂ എന്നാണ് പോലീസ് അറിയിച്ചത്. മാൽമോയിലെ ഫോസി വ്യാവസായിക മേഖലയിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത് . ഇതിന് മണിക്കൂറുകൾക്ക് മുമ്പ് ഡെൻമാർക്കിലെ ഒരു വിമാനത്താവളത്തിൽ നിന്ന് ഒരു ടൊയോട്ട കാർ ഒരു ബ്രിട്ടീഷുകാരൻ വാടകയ്‌ക്കെടുത്തതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. സംഭവത്തിൽ എന്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയുന്നവർ അത് പങ്കു വയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവർ എന്തിനാണ് സ്വീഡനിൽ എത്തിയത് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.