നോ ഡീല്‍ ബ്രെക്‌സിറ്റ് തയ്യാറെടുപ്പുകളുടെ ഭാഗമായി യുകെ ഗവണ്‍മെന്റ് യൂറോടണലിന് 33 മില്യന്‍ പൗണ്ട് നല്‍കി. ഷിപ്പിംഗ് കമ്പനികള്‍ക്ക് ഫെറി കോണ്‍ട്രാക്ട് നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്. കരാറുകള്‍ക്കായി മത്സരിക്കാനുള്ള സാധ്യതയില്ലായിരുന്നുവെന്നും അതിനാല്‍ ഈ തുക നല്‍കിയതില്‍ രഹസ്യാത്മകതയുണ്ടെന്നുമാണ് യൂറോടണല്‍ അവകാശപ്പെടുന്നത്. മൂന്ന് ഫെറി കമ്പനികള്‍ക്ക് 108 മില്യന്‍ പൗണ്ടിന് ഫെറി കോണ്‍ട്രാക്ടുകള്‍ നല്‍കാനെടുത്ത ഗവണ്‍മെന്റ് തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് യൂറോടണല്‍. ഫെറി സര്‍വീസ് നടത്തിയ യാതൊരു വിധ മുന്‍പരിചയോ സ്വന്തമായി കപ്പലുകളോ ഇല്ലാത്ത സീബോണ്‍ ഫ്രൈറ്റ് എന്ന കമ്പനിക്കും ഈ കരാര്‍ ലഭിച്ചിട്ടുണ്ട്.

കമ്പനിക്ക് കരാര്‍ നല്‍കിയത് അനധികൃതമായാണെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗ്രെയിലിംഗ് രാജിവെക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് 13.8 മില്യന്‍ പൗണ്ടിന്റെ കരാര്‍ റദ്ദാക്കിയിരുന്നു. ബ്രിട്ടാനി ഫെറീസ്, ഡിഎഫ്ഡിഎസ് എന്നീ കമ്പനികള്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് കരാറുകള്‍ നല്‍കിയിരുന്നു. നോ ഡീല്‍ സാഹചര്യത്തില്‍ കെന്റ് തുറമുഖത്തേക്കുള്ള റോഡുകളില്‍ വാഹനനിര രൂപപ്പെടാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി ഡോവര്‍ തുറമുഖത്തിന് പുറത്ത് കൂടുതല്‍ സൗകര്യമൊരുക്കാനാണ് ഈ കരാറുകള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വളരെ അടിയന്തരമായി നടപ്പാക്കേണ്ടതായിരുന്നതിനാല്‍ മറ്റു കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ബിഡ് നടത്താന്‍ കഴിഞ്ഞില്ലെന്നാണ് ഡിഎഫ്ടി അവകാശപ്പെടുന്നത്. യൂറോടണല്‍ പോലെയുള്ള കമ്പനികള്‍ ബിഡില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ബ്രെക്‌സിറ്റിനു ശേഷമുള്ള ചരക്കു ഗതാഗതത്തില്‍ കാര്യമായ തടസങ്ങളൊന്നും ഉണ്ടാകാതെ നോക്കാന്‍ യൂറോടണലിന് കഴിയുമെന്ന് പിന്നീട് സര്‍ക്കാര്‍ വിലയിരുത്തി. സുരക്ഷ, താരിഫ്, അതിര്‍ത്തിയിലൂടെ യാത്രക്കാരുടെയും മറ്റും ഒഴുക്ക് എന്നിവയിലും യൂറോടണലിന് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും വിലയിരുത്തിയതിനെയത്തുടര്‍ന്നാണ് കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.