ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയും കാനഡയുമായി ഏകദേശം രണ്ടു വർഷത്തോളമായി നടന്നുവന്നിരുന്ന വ്യാപാര ചർച്ചകൾ നിർത്തിവച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രെക്സിറ്റിന് മുമ്പ് യുകെ യൂറോപ്യൻ യൂണിയൻ അംഗമായിരുന്നപ്പോൾ നിലവിൽ നിന്നിരുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ രണ്ട് രാജ്യങ്ങൾ തമ്മിൽ വ്യാപാരം നടത്തി വന്നിരുന്നത്.
കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബീഫിലെ ഹോർമോണിന്റെ അളവിനെ ചൊല്ലിയുള്ള തർക്കമാണ് നിലവിൽ വ്യാപാര കരാർ ചർച്ചകൾ നിർത്തിവയ്ക്കാൻ കാരണമായിരിക്കുന്നത്. എന്നാൽ പുതിയ വ്യാപാര കരാർ നിലവിൽ വരാത്തതിൽ രണ്ടു രാജ്യങ്ങളിലെ വിവിധ മേഖലകളിൽ പെട്ട കമ്പനികൾ കടുത്ത അസന്തുഷ്ടിയിലാണ്. കരാർ നിലവിൽ വന്നില്ലെങ്കിൽ ഇറക്കുമതി നികുതി കൂടാതെ കാറുകളും മറ്റും കാനഡയിൽ വിൽക്കാൻ യുകെയിലെ നിർമ്മാതാക്കൾക്ക് ഇനി കഴിയില്ല.

2021ൽ ബ്രെക്സിറ്റിനു ശേഷം ഒരു വ്യാപാര പങ്കാളികളുമായി ചർച്ചകൾ യുകെ ഔദ്യോഗികമായി ഉപേക്ഷിക്കുന്നത് ആദ്യമായാണ് . ഏപ്രിൽ ആദ്യം മുതൽ കനേഡിയൻ വിപണിയിൽ വിൽക്കാൻ ഇനി ബ്രിട്ടീഷ് കമ്പനികൾ കൂടുതൽ ഇറക്കുമതി നികുതികൾ നൽകേണ്ടതായി വരും. ചർച്ചകൾ നിർത്തിവച്ചതിൽ നിരാശയുണ്ടെന്നും അത് യുകെ ബിസിനസ് സെക്രട്ടറി കെമി ബാസേനോക്കിനെ അറിയിച്ചിട്ടുണ്ടെന്നും കാനഡയിലെ ട്രേഡ് മിനിസ്റ്ററുടെ വക്താവ് പറഞ്ഞു.
	
		

      
      




              
              
              




            
Leave a Reply