ജോസ്‌ന സാബു സെബാസ്റ്റ്യൻ

മാതൃബന്ധങ്ങളുടെ അപചയം വെള്ളിത്തിരയിൽ…
അമ്മ തന്റെ മകളുടെ പ്രണയിയെ സ്നേഹിക്കുന്ന കഥ. സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നു എന്നത് സത്യം തന്നെ. എന്നാൽ എല്ലാ സത്യങ്ങളും തുറന്നുകാട്ടേണ്ടത് മസാല ചേർത്ത്, ഉത്തേജകമായി, ആഘോഷിക്കുന്ന രീതിയിലാണോ? എല്ലാ അമ്മമാരും ഇങ്ങനാണോ? കാക്ക പൂച്ച വരുന്നത് കാണിച്ചു കുഞ്ഞുങ്ങളെ വളർത്തിയ അമ്മമാരെ കൂടെ ഈ സിനിമ കാണിക്കുമ്പോൾ
സിനിമയുടെ ബാധ്യത അവിടെ തുടങ്ങുന്നു….

കാരണം ഖെദ്ദ യിൽ കാണുന്നത് ഒരു മാനസിക പഠനമല്ല. കുറ്റബോധമോ, ആത്മസംഘർഷമോ, സാമൂഹിക പ്രതിഫലനമോ ഇല്ല. പകരം, ബന്ധങ്ങളുടെ അതിരുകൾ തകർക്കുന്ന ഒരു വിഷയത്തെ ഹോട്ട് സീനുകളും ഉത്തേജക അവതരണവും വഴി സാധാരണവൽക്കരിക്കാനുള്ള ശ്രമമാണ്. ഇതിനെ സാമൂഹിക സന്ദേശമെന്ന് വിളിക്കുന്നത് തന്നെ സിനിമയോടുള്ള അപമാനമാണ്.

നമ്മുടെ സമൂഹത്തിൽ പല തെറ്റുകളും നടക്കുന്നത് നമ്മൾ നേരിട്ട് കാണാത്തതിനാലാണ് അവയ്ക്ക് വലിയ ആഘാതമില്ലാത്തത്. എന്നാൽ സിനിമ പോലുള്ള ശക്തമായ മാധ്യമം അത് വലിയ സ്ക്രീനിൽ, ഗ്ലാമറൈസ് ചെയ്ത് അവതരിപ്പിക്കുമ്പോൾ, അത് സമൂഹത്തിൽ പതിയുന്ന ആശയം അപകടകരമാണ്. പ്രത്യേകിച്ച് യുവതലമുറയ്ക്ക് ഇത് നൽകുന്ന സന്ദേശം എല്ലാം ന്യായീകരിക്കാം, എല്ലാം ആഘോഷിക്കാം എന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമ്മ മകൾ ബന്ധം വിശ്വാസത്തിന്റെയും സുരക്ഷയുടെയും അടിസ്ഥാനം ആണ്. ആ ബന്ധത്തെ വെറും ഷോക്കിംഗ് എലമെന്റായി ഉപയോഗിച്ച് പ്രേക്ഷകശ്രദ്ധ നേടുന്നത് കലാസ്വാതന്ത്ര്യമല്ല, അത് ഉത്തരവാദിത്വമില്ലായ്മയാണ്. സിനിമ ചോദ്യങ്ങൾ ഉയർത്തണം, ചിന്ത ഉണർത്തണം. എന്നാൽ ഖെദ്ദ ചെയ്യുന്നത് മൂല്യങ്ങളെ മൗനമായി കുരുക്കിയിടുകയാണ്.

വിവാദം സൃഷ്ടിക്കുന്നതുകൊണ്ട് മാത്രം ഒരു സിനിമ ധൈര്യമുള്ളതാകില്ല. സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നൈതിക ബോധവും മാനസിക ആഴവും ഇല്ലെങ്കിൽ, അത് സമൂഹത്തിന് മുന്നറിയിപ്പല്ല, മറിച്ച് ഒരു തെറ്റായ റോൾ മോഡലാണ്.

ഖെദ്ദ ഒരുപക്ഷേ ചിലർക്കു വിനോദമാകാം. പക്ഷേ സമൂഹത്തെ കുറിച്ച് ചിന്തിക്കുന്നവർക്ക് ഇത് ഒരു മുന്നറിയിപ്പാണ്.. കാരണം കലയെന്ന പേരിൽ എല്ലാം അംഗീകരിക്കപ്പെടണമെന്നില്ല…..