ബ്രിട്ടനിലെ ജനസംഖ്യ നിരക്കിൽ വൻ കുറവ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ജനന നിരക്കിനേക്കാൾ മരണനിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് വരും ദശകങ്ങളിൽ രാജ്യത്തെ ജനസംഖ്യയിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറവ് രേഖപ്പെടുത്തുമെന്ന് കണ്ടെത്തിയത്. 2020 നും 2030 നും ഇടയിൽ ജനസംഖ്യ 3.2% വർദ്ധിച്ച് 69.2 ദശലക്ഷമായി ഉയരുമെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻെറ കണക്കുകൾ കാണിക്കുന്നത്. ഇത് 2019 – ൽ ഉദ്ദേശിച്ചതിനേക്കാൾ 1% കുറവാണ്.

പുതിയ കണക്കുകളിൽ കോവിഡ് മൂലം ഉടലെടുത്ത പ്രതിസന്ധി പ്രതിഫലിച്ചിട്ടില്ല. മഹാമാരി മൂലം ബ്രിട്ടനിൽ ഒന്നരലക്ഷത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത് . ജനനനിരക്ക് മരണനിരക്കിനേക്കാൾ കുറവാണെങ്കിലും ജനസംഖ്യയിൽ അതിന് ആനുപാതികമായി കുറവ് ഉണ്ടാകാത്തത് കുടിയേറ്റം മൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത് .2030ഓടെ യുകെയിലെ ജനസംഖ്യയിലേക്ക് 2 ദശലക്ഷത്തിലധികം വിദേശ പൗരന്മാരെ കൂടി ചേർക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.