ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബക്കിങ്ഹാം കൊട്ടാരവുമായി ബന്ധപ്പെട്ട് പ്രിൻസ് ആൻഡ്രൂവിനെതിരെ വീണ്ടും പുതിയ വിവാദം ഉയർന്നിരിക്കുകയാണ്. പ്രഫഷണൽ മസാജ് തെറാപ്പിസ്റ്റായ മോണിക്ക് ജിയാനെല്ലോണിയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കൊട്ടാരത്തിലെ കിടപ്പുമുറിയിൽ താൻ ആൻഡ്രൂ മൗണ്ട്ബാറ്റൻ- വിൻഡ്‌സറിന് നഗ്ന മസാജ് നൽകിയതായി അവൾ പറഞ്ഞു. ഇതിനായി തന്നെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചതായി മോണിക്ക് വ്യക്തമാക്കി. സംഭവം നടന്ന സമയത്ത് താൻ പ്രൊഫഷണൽ സേവനത്തിനായാണ് എത്തിയതെന്നും അവൾ കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊട്ടാരത്തിൽ പ്രവേശിക്കുന്നതിന് പ്രത്യേക സുരക്ഷാ പരിശോധനകളൊന്നും നേരിടേണ്ടി വന്നില്ലെന്നതും മോണിക്ക് വെളിപ്പെടുത്തി. ആൻഡ്രൂവിന്റെ മുറിയിലെത്തിയപ്പോൾ ബാത്ത് ടവൽ ധരിച്ചായിരുന്നു അദ്ദേഹം എത്തിയതെന്ന് അവൾ പറഞ്ഞു. തുടർന്ന് തന്റെ മുന്നിൽ ടവൽ മാറ്റിയതായും അവൾ ആരോപിച്ചു. ആദ്യം ഇത് തനിക്ക് അപ്രതീക്ഷിതവും നാണക്കേടായും തോന്നിയെങ്കിലും പിന്നീട് സ്ഥിതി സാധാരണയായി കൈകാര്യം ചെയ്തുവെന്നാണ് അവർ വെളിപ്പെടുത്തിയത് . നഗ്നനായിരുന്നു എന്നത് ഒഴിച്ചാൽ പെരുമാറ്റത്തിൽ ആൻഡ്രൂ മാന്യനായിരുന്നു എന്നും അവൾ പറഞ്ഞു.

മസാജ് സേവനത്തിന് 75 പൗണ്ട് ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് നൽകിയതെന്ന വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . അന്നത്തെ പേഴ്സണൽ അസിസ്റ്റന്റായ ഷാർലറ്റ് മാൻലി ഒപ്പിട്ട ചെക്കാണ് ഉപയോഗിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. രാജകുടുംബത്തിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നാണ് പണം നൽകിയതെന്ന ആരോപണം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.