ഏകദേശം ഒരു ലക്ഷത്തോളം വരുന്ന തങ്ങളുടെ ജീവനക്കാർക്ക് ഗൂഗിൾ ജോലിയെക്കുറിച്ചും ജോലി സ്ഥലത്ത് പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും പുതിയ മാർഗനിർദ്ദേശങ്ങൾ നൽകി . ഗൂഗിളിൻെറ സ്വതന്ത്രമായ തൊഴിൽ സംസ്കാരത്തിന് ഘടകവിരുദ്ധമായാണ് പുതിയ നിർദ്ദേശങ്ങൾ .രാഷ്ട്രീയപരമായും മറ്റുമുള്ള അനാവശ്യ ചർച്ചകളിലൂടെ ജോലി സമയം പാഴാക്കരുതെന്നും തങ്ങളുടെ ജോലിയിൽ ശ്രദ്ധയൂന്നാനുമാണ് ഗൂഗിൾ ജോലിക്കാരോട് ആവശ്യപ്പെടുന്നത് .ജോലിക്കാരുടെ 20 % സമയം വ്യക്തിഗത പ്രോജക്ടുകളിൽ ചിലവഴിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്ന വളരെ പ്രശംസിക്കപ്പെട്ട ഗൂഗിളിൻെറ നയങ്ങൾക്കെതിരാണ് പുതിയ മാർഗനിർദ്ദേശങ്ങൾ. ഗൂഗിളിൻെറ പല പുതിയ സംരംഭങ്ങളുടെയും ആശയങ്ങൾ രൂപീകൃതമായത് ഇങ്ങനെയുള്ള പ്രോജക്ടുകളിൽ നിന്നുമായിരുന്നു . ജിമെയിൽ ,ഗൂഗിൾമാപ്പ് തുടങ്ങി ഗൂഗിളിൻെറ പ്രശസ്തമായ പ്രൊഡക്ടുകൾ എല്ലാം ഇങ്ങനെയുള്ള വ്യക്തിഗത പ്രോജക്ടുകളിൽ നിന്ന് ആശയം ഉൾകൊണ്ടുള്ളതായിരുന്നു .

നിങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ജോലി ചെയ്യുക എന്നുള്ളതാണ്. അനാവശ്യ സംവാദങ്ങളിൽ ജോലി സമയം ചിലവഴിക്കരുത് .ഗൂഗിൾ അതിൻെറ വെബ് സൈറ്റിൽ പോസ്റ്റ് ചെയ്ത മെമ്മോയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു .ഈ നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്ന അവസരങ്ങളിൽ മാനേജർമാരുടെ ഇടപെടൽ ഉണ്ടാകണം എന്നും മാർഗ്ഗരേഖയിൽ ഉണ്ട് .

കമ്പനിയുടെ പ്രവർത്തനത്തിലെ കഴിഞ്ഞ വർഷം ഉണ്ടായ വീഴ്ചകൾ പരിഹരിക്കാനാണ് പുതിയ മാർഗനിർദ്ദേശങ്ങളെന്ന് കമ്പനി ആഭ്യന്തര വക്താവ് ജെൻ കൈസർ പറഞ്ഞു .പക്ഷെ ജോലിക്കാരും മാനേജുമെന്റും തമ്മിലുള്ള ബന്ധത്തെ മോശമായ രീതിയിൽ ബാധിക്കാനാണ് സാധ്യത എന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു .സ്വതന്ത്ര ചിന്താഗതി പ്രകടിപ്പിച്ചതിന് ഗൂഗിൾ തങ്ങൾക്കെതിരെ പ്രതികാരം ചെയ്തുവെന്ന് മുൻ ജീവനക്കാർ ആരോപിക്കുകയും ചെയ്യുന്നു .