Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെഡിക്കൽ നിർദേശങ്ങൾക്ക് വിരുദ്ധമായി വീട്ടിൽ പ്രസവിക്കാൻ തീരുമാനിച്ച അമ്മയ്ക്ക് മതിയായ മുന്നറിയിപ്പ് നൽകുന്നതിൽ എൻഎച്ച്എസ് സംവിധാനം വീഴ്ച വരുത്തിയതായി കണ്ടെത്തി . 2022 ഒക്ടോബർ 26-ന് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ആശുപത്രിയിൽ ഏഴ് ദിവസം പ്രായമുള്ളപ്പോൾ മരിച്ച പൊപ്പി ഹോപ്പ് ലോമ്മസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. ജനനത്തിന് മുൻപ് ഏകദേശം 30 മിനിറ്റോളം കുഞ്ഞിന്റെ മസ്തിഷ്കത്തിലേക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതിരുന്നതാണ് മരണകാരണമയത്.

റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അമ്മയായ ജെമ്മ ലോമാസയെ മെഡിക്കൽ നിർദേശങ്ങൾക്ക് വിരുദ്ധമായ “അസുരക്ഷിതമായ വീട്ടിൽ പ്രസവം” പിന്തുണച്ചതിലൂടെ നിരവധി അപകട ഘടകങ്ങൾ പരിഗണിക്കാതെ പോയി എന്ന് ബാർനെറ്റ് കൊറോണർ കോടതിയിലെ അന്വേഷണത്തിൽ സീനിയർ കൊറോണർ ആൻഡ്രൂ വാക്കർ പറഞ്ഞു. മുമ്പ് സിസേറിയൻ വഴി പ്രസവിച്ചിരുന്നെങ്കിലും വീട്ടിൽ സ്വാഭാവിക പ്രസവത്തിന് മിഡ്വൈഫുകൾ പ്രോത്സാഹനം നൽകിയതായി ലോമ്മസ് വ്യക്തമാക്കി. തങ്ങൾക്ക് നിർദേശം നൽകിയ വിദഗ്ധരെ വിശ്വസിച്ചതായും കുഞ്ഞിനോ തനിക്കോ ദോഷം വരുത്തുന്ന ഒരു തീരുമാനവും കൈകൊള്ളില്ലായിരുന്നു എന്നും അവർ പറഞ്ഞു.

ഇംഗ്ലണ്ടിലും വെയിൽസിലും ഏകദേശം 50 പ്രസവങ്ങളിൽ ഒന്നാണ് വീട്ടിൽ നടക്കുന്നത്. എന്നാൽ കുറഞ്ഞ അപകടസാധ്യതയുള്ള ഗർഭധാരണങ്ങൾക്കാണ് ഇത് ശുപാർശ ചെയ്യുന്നത്. സിസേറിയൻ കഴിഞ്ഞുള്ള സ്വാഭാവിക പ്രസവം (VBAC) പൂർണസജ്ജമായ ആശുപത്രി സൗകര്യങ്ങളോടെയാണ് നടത്തേണ്ടതെന്ന് റോയൽ കോളേജ് ഓഫ് ഒബ്സ്ടെട്രിഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ് നിർദേശിക്കുന്നത് . ഇത്തരം അപകടസാധ്യതയുള്ള പ്രസവങ്ങൾ വീട്ടിൽ നടത്താൻ തീരുമാനിക്കുമ്പോൾ മാതാപിതാക്കളെ ബോധവൽക്കരിക്കുകയും അപകടസാധ്യത വ്യക്തമാക്കുന്ന സമ്മതപത്രം ഒപ്പിടുകയും വേണമെന്നും ശുപാർശ നല്കപ്പെട്ടിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ വാൾസാളിൽ സിഖ് മതവിശ്വാസിയായ യുവതിയെ വീട്ടിൽ കയറി ക്രൂരമായി പീഡിപ്പിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത കേസിൽ 32-കാരനായ ജോൺ ആഷ്ബിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബർമിംഗ്ഹാം ക്രൗൺ കോടതിയിൽ വെള്ളിയാഴ്ച നടന്ന ശിക്ഷാവിധിയിൽ, പ്രതി കുറഞ്ഞത് 14 വർഷം തടവ് അനുഭവിക്കണമെന്ന് കോടതി നിർദേശിച്ചു. ഇയാളെ വളരെ അപകടകാരിയെന്നാണ് ജഡ്ജി വിശേഷിപ്പിച്ചത്.

2025 ഒക്ടോബറിൽ ബസിൽ നിന്ന് ഇറങ്ങിയ യുവതിയെ പിന്തുടർന്നാണ് പ്രതി ആക്രമണം നടത്തിയത്. യുവതി വീട്ടിലെത്തിയതിനു പിന്നാലെ, അവളുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ യുവതിക്കെതിരെ ലൈംഗികവും ശാരീരികവുമായ അതിക്രമങ്ങൾ നടത്തുകയായിരുന്നു . കേസിൽ ബലാത്സംഗം, കവർച്ച, കഴുത്തുഞെരിക്കൽ, മതവിദ്വേഷപരമായ ആക്രമണം തുടങ്ങിയ കുറ്റങ്ങൾ പ്രതി സമ്മതിക്കുകയും ചെയ്തു.

ആക്രമണത്തിനിടെ യുവതിയെ മുസ്ലിം മതവിഭാഗത്തിൽ പെട്ടയാളെന്ന് തെറ്റിദ്ധരിച്ചു ഇസ്ലാം വിരുദ്ധ പരാമർശങ്ങൾ പ്രതി നടത്തിയതായി തെളിഞ്ഞിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം പോലും ഇയാൾ കടുത്ത വർഗീയ പരാമർശങ്ങൾ നടത്തി. പോലീസ് ചോദ്യം ചെയ്യലിനിടെ യുവതി ഹിജാബ് ധരിക്കാത്തതെന്തെന്ന് ചോദിച്ചതായും കോടതി രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെന്റ് കൗണ്ടിയിലെ ഗ്രേവ്സെൻഡിൽ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് ആൺകുട്ടികൾക്കെതിരെയും രണ്ട് പുരുഷന്മാർക്കെതിരെയും പൊലീസ് കുറ്റം ചുമത്തി. മാർച്ച് 25 മുതൽ ഏപ്രിൽ 19 വരെ സ്വകാര്യ വസതിയിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന പരാതിയെ തുടർന്ന് കെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

33കാരനായ അയോണുട്ട് ഡോബ്രെയ്‌ക്കെതിരെ പീഡനക്കുറ്റം ആണ് ചുമത്തിയിരിക്കുന്നത്. പ്രതിചേർക്കപ്പെട്ടിരിക്കുന്ന ആൺകുട്ടികൾ ഗ്രേവ്സെൻഡിൽ നിന്നുള്ളവരാണ് . 46കാരനായ ബെനോൺ ഇൻഫോട്ടെയ്ക്കെതിരെ പീഡനത്തിന് സഹായം നൽകിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

പ്രതികളെ വെള്ളിയാഴ്ച കെന്റിലെ മെഡ്‌വേ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കേസ് മേയ് 22ന് സൗത്ത്-ഈസ്റ്റ് ലണ്ടനിലെ വൂള്വിച്ച് ക്രൗൺ കോടതിയിൽ വീണ്ടും പരിഗണിക്കും. മുതിർന്ന പ്രതികളെ കസ്റ്റഡിയിൽ തുടരാൻ കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കുട്ടികൾക്കായുള്ള സുരക്ഷാ തടങ്കലിലേക്കും മൂന്നാമത്തെയാളെ പ്രാദേശിക അധികാരികളുടെ പരിചരണത്തിലേക്കും വിട്ടതായി പൊലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകത്തെ ഓഹരി വിപണികൾ നിലവിലെ ഉയർന്ന നിലയിൽ തുടരാനാവില്ലെന്നും ഭാവിയിൽ ഇടിവ് സംഭവിക്കാമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി .ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന അനിശ്ചിതത്വങ്ങളും ഭീഷണികളും ഇപ്പോഴത്തെ ഓഹരി വിലകളിൽ ശരിയായി പ്രതിഫലിക്കുന്നില്ല എന്ന് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണറായ സാറാ ബ്രീഡൻ പറഞ്ഞു, . വിപണികൾ ചരിത്രപരമായ ഉയർന്ന നിലയിൽ തുടരുമ്പോഴും സാമ്പത്തിക അടിസ്ഥാന ഘടകങ്ങൾ അതിനെ പിന്തുണയ്ക്കുന്നില്ലെന്നതാണ് പ്രധാന ആശങ്ക. പല രാജ്യങ്ങളിലും പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരുന്നതും, പണപ്പെരുപ്പം പൂർണമായി നിയന്ത്രിക്കപ്പെട്ടിട്ടില്ലാത്തതും വിപണിയിലെ അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളായി ആണ് വിലയിരുത്തപ്പെടുന്നത്.

ഒരേസമയം നിരവധി സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറ്റവും ആശങ്കാജനകമെന്ന് ബ്രിഡൻ വ്യക്തമാക്കി. വലിയ സാമ്പത്തിക ആഘാതം, ബാങ്കിംഗ് മേഖലയിലോ സ്വകാര്യ വായ്പാ മേഖലയിലോ വിശ്വാസ നഷ്ടം, കൂടാതെ കൃത്രിമ ബുദ്ധി മേഖലയിലെ ഉയർന്ന മൂല്യനിർണ്ണയങ്ങൾ പെട്ടെന്ന് താഴ്ന്നാൽ അതിന്റെ ആഘാതം ആഗോളതലത്തിൽ പ്രതിഫലിക്കാമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് അമേരിക്കൻ ഓഹരി വിപണി വലിയ സാങ്കേതിക കമ്പനികളുടെ പ്രകടനത്തെ ആശ്രയിച്ചാണ് മുന്നേറുന്നത്. അതേസമയം, അന്താരാഷ്ട്ര ഊർജ്ജ ഏജൻസി ലോക ചരിത്രത്തിലെ വലിയ ഊർജ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ വിപണി ഉയർന്ന് നിൽക്കുന്നത് ആശങ്കയോടെയാണ് സാമ്പത്തിക വിദഗ്ദ്ധർ കാണുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലേക്കുള്ള വൻ നിക്ഷേപങ്ങൾ പുതിയ അവസരങ്ങൾ തുറക്കുമ്പോഴും കടുത്ത ആശങ്കയും ഉയരുന്നുണ്ട്. 1990കളിലെ ഡോട്ട്‌കോം വളർച്ച കാലത്തെ നിക്ഷേപ സാഹചര്യത്തോടെ സാമ്യമുള്ളതാണെന്ന് Bill Gates ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടു. അന്നത്തെ പോലെ തന്നെ ചില ബിസിനസ് മാതൃകകളിലേക്ക് വൻതോതിൽ നിക്ഷേപം ഒഴുകുകയാണെങ്കിൽ ഭാവിയിൽ വലിയ നഷ്ടങ്ങൾ സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. എന്നാൽ, കൃത്രിമ ബുദ്ധി ചിപ്പ് നിർമ്മാണ രംഗത്തെ മുൻനിര കമ്പനിയായ എൻവിഡിയയുടെ മുഖ്യ നിർവാഹക ഉദ്യോഗസ്ഥനായ ജെൻസൻ ഹുവാങ് ഇത്തരം ആശങ്കകൾ തള്ളി. കൃത്രിമ ബുദ്ധി വിപ്ലവം ഇപ്പോഴും തുടക്ക ഘട്ടത്തിലാണ് എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. വിപണിയിലെ ഈ വ്യത്യസ്ത വിലയിരുത്തലുകൾ അടുത്ത കാലത്ത് ഓഹരി വിപണിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമോയെന്നത് ആഗോള സാമ്പത്തിക ലോകം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്കൻ പ്രസിഡന്റ്ഡൊണാൾഡ് ട്രംപ് നടത്തിയ കടുത്ത വിമർശനങ്ങൾക്ക് തക്ക മറുപടി നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ  രംഗത്ത് വന്നത് രാഷ്രീയ രംഗത്ത് വൻ ചർച്ചകൾക്കാണ് വഴിവെച്ചത് . രാജ്യത്തിന്റെ മികച്ച ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയാണ് താൻ പ്രവർത്തിക്കുന്നതെന്നും അതിൽ നിന്ന് ഒരിക്കലും വഴിതിരിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കവെ, ഫെബ്രുവരി അവസാനം ആരംഭിച്ച ഇറാൻ യുദ്ധത്തിൽ ബ്രിട്ടനെ ഉൾപ്പെടുത്താതിരിക്കാനുള്ള തീരുമാനം തികച്ചും ആലോചിച്ചെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ, സാമ്പത്തിക സ്ഥിരത, ജനങ്ങളുടെ സുരക്ഷിതത്വം എന്നിവ കണക്കിലെടുത്താണ് ഈ നിലപാട് സ്വീകരിച്ചതെന്നും, ആ തീരുമാനം ഇന്നും ശരിയാണെന്ന് വിശ്വസിക്കുന്നതായും സ്റ്റാർമർ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ ഉണ്ടായാലും, ബ്രിട്ടന്റെ സ്വതന്ത്ര നയനിർണ്ണയം സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇറാനുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്കയ്ക്ക് കൂടുതൽ പിന്തുണ നൽകേണ്ടതായിരുന്നു ബ്രിട്ടനും മറ്റ് സഖ്യരാജ്യങ്ങളും എന്നാണ് ബിബിസിയോട് സംസാരിച്ച ട്രംപ് അഭിപ്രായപ്പെട്ടത്. ഇറാൻ വിഷയത്തിൽ ശക്തമായ നിലപാട് എടുക്കുന്നതിൽ ബ്രിട്ടൻ പിന്നോട്ടുപോയതായും, ഇത് സഖ്യബന്ധങ്ങളെ ബാധിക്കാമെന്നും ട്രംപ് പരാമർശിച്ചു. കൂടാതെ കുടിയേറ്റ നയത്തിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുകയും, ഊർജ്ജോൽപ്പാദനം വർധിപ്പിക്കാൻ നോർത്ത് സീ കൂടുതൽ തുറക്കുകയും ചെയ്താൽ മാത്രമേ സ്റ്റാർമർക്ക് രാഷ്ട്രീയമായി തിരിച്ചുവരാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ നയങ്ങളുമായി മുന്നോട്ടുപോയാൽ സ്റ്റാർമറുടെ രാഷ്ട്രീയ ഭാവി അനിശ്ചിതമാകുമെന്നും, അടുത്ത തിരഞ്ഞെടുപ്പുകളിൽ അത് തിരിച്ചടിയാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.


ബ്രിട്ടീഷ് ജനങ്ങളുടെ താൽപര്യങ്ങൾക്കായി സേവനം ചെയ്യാനാണ് താൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്ന് ട്രംപിന്റെ പരാമർശങ്ങൾക്ക് മറുപടിയായി സ്റ്റാർമർ വ്യക്തമാക്കി. അവരുടെ നന്മ കണക്കിലെടുത്ത് ശരിയായ തീരുമാനങ്ങൾ എടുക്കുകയാണ് എന്റെ കടമ.” ഇറാൻ യുദ്ധത്തിലേക്കോ ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിലേക്കോ ബ്രിട്ടനെ വലിച്ചിഴക്കില്ലെന്ന തന്റെ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. ഇത്തരം സംഘർഷങ്ങളിൽ ഇടപെടുന്നത് രാജ്യത്തിന് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ സൂക്ഷ്മമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങൾ നിലനിർത്തുന്നതിനൊപ്പം രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് തന്റെ മുൻഗണനയെന്നും, ആരുടെ വിമർശനവും തന്റെ തീരുമാനങ്ങളെ ബാധിക്കില്ലെന്നും സ്റ്റാർമർ വ്യക്തമാക്കി.

ഇംഗ്ലണ്ടിലെ എപ്സനിൽ ഒരു പള്ളിക്ക് സമീപം നടന്നുവെന്നാരോപിച്ച ബലാത്സംഗ കേസിലെ അന്വേഷണം അവസാനിപ്പിക്കാൻ സറി പൊലീസ് തീരുമാനിച്ചു. സമഗ്രമായ അന്വേഷണത്തിന് ശേഷം കുറ്റകൃത്യം നടന്നിട്ടില്ല എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഏപ്രിൽ 11-ന് പുലർച്ചെയോടെ എപ്സം നഗരത്തിലെ ലാബിറിൻത്ത് നൈറ്റ്‌ക്ലബ്ബിൽ നിന്നിറങ്ങിയ ശേഷം ഒരു യുവതി ബലാത്സംഗത്തിനിരയായതായി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ, രാത്രി പുറത്തുപോയതിനിടെ സംഭവിച്ച മാനസിക അസ്വാസ്ഥ്യം മൂലം യുവതി ആശയക്കുഴപ്പത്തിൽ തെറ്റായ വിവരം നൽകിയതാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ആദ്യഘട്ടത്തിൽ സാക്ഷികളെ കണ്ടെത്താനും സംശയാസ്പദരായ ആളുകളെ തിരിച്ചറിയാനും പൊലീസ് പൊതുജനങ്ങളോട് വിവരങ്ങൾ അഭ്യർഥിച്ചിരുന്നു. എന്നാൽ ലഭ്യമായ വിവരണങ്ങൾ വ്യക്തതയില്ലാത്തതും പരിമിതവുമായതിനാൽ സംശയിക്കുന്നവരെ കുറിച്ച് വിശദാംശങ്ങൾ പുറത്തുവിടാൻ കഴിഞ്ഞില്ലെന്നും ഇത് സമൂഹത്തിൽ ആശങ്കയ്ക്ക് ഇടയാക്കിയതായും പൊലീസ് സമ്മതിച്ചു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ വ്യാപക പരിശോധന, വീടുതോറും അന്വേഷണം, സാക്ഷികളുടെ മൊഴിയെടുപ്പ്, ഫോറൻസിക് പരിശോധനകൾ എന്നിവ ഉൾപ്പെടെ വിപുലമായ അന്വേഷണമാണ് നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതും അതിനാൽ തന്നെ സമഗ്ര അന്വേഷണം പൂർത്തിയാക്കാൻ ആവശ്യമായ സമയം അനുവദിക്കേണ്ടതുണ്ടെന്നുമാണ് സംഭവത്തിൽ പൊലീസ് നൽകിയ വിശദീകരണം.

സംഭവത്തെ തുടർന്ന് നഗരത്തിൽ ശക്തമായ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും ഉണ്ടായി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുട്ടകളും ബിയർ കുപ്പികളും എറിഞ്ഞ സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. പൊലീസ് വാഹനത്തിന് മുകളിൽ കയറാൻ ശ്രമിച്ച ഒരാളും സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നു. ഈ സംഭവങ്ങളെ “ലജ്ജാകരമായത്” എന്ന് പോലീസ് ആൻഡ് ക്രൈം കമ്മീഷണർ ലിസ ടൗൺസെൻഡ് പറഞ്ഞു. നിയമാനുസൃതമായ പ്രതിഷേധത്തിന് എല്ലാവർക്കും അവകാശമുണ്ടെങ്കിലും, അതിന്റെ പരിധി ലംഘിച്ച പെരുമാറ്റം സഹിക്കാനാവില്ലെന്നും അവർ പറഞ്ഞു. പുറത്തു നിന്നെത്തിയ ചിലർ അക്രമം പ്രേരിപ്പിച്ചതായും, പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ അതിൽ നിന്ന് അകന്നു നിൽക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഹെൽമറ്റ് ധരിച്ച് ഷീൽഡുകളുമായി നിലകൊണ്ട പൊലീസിന് നേരെ വസ്തുക്കൾ എറിഞ്ഞതും വലിയ ജനക്കൂട്ടം നഗരമധ്യത്തിൽ ഒത്തുകൂടിയതും സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ, കാണാമായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ഹൈസ്റ്റ്രീറ്റ് മിനി മാർട്ടുകളിൽ കൊക്കെയ്ൻ, കഞ്ചാവ്, ലാഫിംഗ് ഗ്യാസ്, പ്രിസ്ക്രിപ്ഷൻ ഗുളികകൾ എന്നിവ പരസ്യമായി വിൽക്കുന്നതായി ബിബിസി നടത്തിയ രഹസ്യ അന്വേഷണത്തിൽ വെളിപ്പെട്ടു. വെസ്റ്റ് മിഡ്‌ലാൻഡ്സിലെ നാല് സമീപ പട്ടണങ്ങളിലായി നടത്തിയ രഹസ്യ ക്യാമറ ചിത്രീകരണത്തിൽ, കടകളിൽ എത്തിയ അന്വേഷകർക്ക് ഈ ലഹരിവസ്തുക്കൾ വളരെ എളുപ്പത്തിൽ ലഭിച്ചതാണ് സംഭവം പുറത്തുവരാൻ സഹായിച്ചത് . ഇത് വളരെ ഞെട്ടിക്കുന്നതാണ് എന്നാണ് നിയമസംരക്ഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്. അതേസമയം സമീപ നഗരങ്ങളിലെ സാധാരണ വ്യാപാരികൾ ഗുണ്ടാസംഘങ്ങളുടെ ഭീഷണിയും കത്തി-തോക്ക് ആക്രമണങ്ങളും നേരിടുന്നതായി പരാതിപ്പെട്ടു.

രാജ്യമൊട്ടാകെ ഇത്തരത്തിലുള്ള കടമുറികൾ സംഘടിത കുറ്റകൃത്യ സംഘങ്ങൾ കൈവശപ്പെടുത്തി ലഹരിവസ്തുക്കളുടെ വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നുവെന്ന് നാഷണൽ ക്രൈം ഏജൻസിയും ചാർട്ടേഡ് ട്രേഡിംഗ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ടും  മുന്നറിയിപ്പ് നൽകി . ഡെവോണിലെ ബിഡിഫോർഡ് മുതൽ നോർഫോക്കിലെ ഗ്രേറ്റ് യാർമൗത്ത്, നോർത്ത് അയർലണ്ടിലെ ബെൽഫാസ്റ്റ് വരെ നടത്തിയ പരിശോധനയിൽ 70-ലധികം കടകളിലും അനുബന്ധ സ്ഥലങ്ങളിലും ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ അടക്കമുള്ള ലഹരിവസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് ലേബർ പാർട്ടി എംപി ലിയം ബേൺ രംഗത്തെത്തി. സമൂഹത്തെ കാർന്നു തിന്നുന്ന സംഘടിത കുറ്റകൃത്യങ്ങളുടെ ഇത്തരം ക്യാൻസർ നീക്കം ചെയ്തില്ലെങ്കിൽ വളരെ ഗരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഈ വിഷയത്തിൽ അദ്ദേഹം പ്രീതികരിച്ചത് . അതേസമയം, പൊലീസ്, എൻസിഎ, ട്രേഡിംഗ് സ്റ്റാൻഡേഡ്സ് എന്നിവരുമായി ചേർന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് അനധികൃത ലഹരി വിൽപ്പന, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെതിരെ പരാതികൾ ലഭിക്കുന്നതോടെ കർശനമായി ഇടപെടുമെന്നും വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൊച്ചി സ്വദേശി യു.കെയിൽ മരിച്ചതിനെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട ഹർജി കേരള ഹൈക്കോടതി പരിഗണിക്കാൻ വിസമ്മതിച്ചു. ഒസിഐ (Overseas Citizen of India) കാർഡ് ഇല്ലാത്തതിനാലാണ് ഹർജി തള്ളിയതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ജോൺസൺ ജോണും അടങ്ങിയ ബെഞ്ച്, മരിച്ചയാൾ ഇന്ത്യൻ വംശജനായ (PIO) വ്യക്തിയാണെങ്കിലും ഒസിഐ കാർഡ് കൈവശമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി. നിലവിലുള്ള നിയമക്രമങ്ങൾ പ്രകാരം ഇത്തരത്തിലുള്ള വിഷയങ്ങളിൽ ആവശ്യമായ രേഖകളും പൗരത്വ നിലയും നിർണായകമാണെന്നും കോടതി നിരീക്ഷിച്ചു.

മരിച്ചയാളുടെ പിതാവാണ് ഹർജി സമർപ്പിച്ചത്. യു.കെ.യിൽ ജോലി ചെയ്തിരുന്ന മകൻ അടുത്തിടെ മരിച്ചുവെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ കോടതിയുടെ ഇടപെടൽ ആവശ്യമാണ് എന്നും ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ, ആവശ്യമായ ഒസിഐ രേഖകളില്ലാത്ത സാഹചര്യത്തിൽ ഹർജി പരിഗണിക്കാൻ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി.

ഇത്തരം വിഷയങ്ങളിൽ ബന്ധപ്പെട്ട അധികാരികളെ സമീപിച്ച് നയതന്ത്ര മാർഗങ്ങളിലൂടെയോ ഭരണനടപടികളിലൂടെയോ പരിഹാരം തേടേണ്ടതാണെന്നും കോടതി നിർദ്ദേശിച്ചു. തുടർന്ന് ഹർജി തള്ളുകയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാനുമായി ബന്ധപ്പെട്ട യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില കുത്തനെ ഉയർന്നതോടെ ബ്രിട്ടനിലെ വിലക്കയറ്റം വീണ്ടും വർധിച്ചു. മാർച്ച് മാസം അവസാനിച്ച വർഷത്തിൽ പണപ്പെരുപ്പ നിരക്ക് 3.3 ശതമാനമായി ഉയർന്നതായിയുള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു . ഫെബ്രുവരിയിൽ ഇത് 3 ശതമാനമായിരുന്നു. പെട്രോൾ, ഡീസൽ വിലയിൽ മൂന്ന് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വർധനയാണ് ഇതിന് പ്രധാന കാരണം. വിമാന ടിക്കറ്റുകളും ഭക്ഷ്യവിലയും കൂടിയതും വിലക്കയറ്റം ഉയരാൻ കാരണമായി.

മിഡിൽ ഈസ്റ്റ് മേഖലയിലെ യുദ്ധം ഊർജോത്പാദനത്തെയും ഗതാഗതത്തെയും കാര്യമായി ബാധിച്ചു . ഇതോടെ ഹോൾസെയിൽ എനർജി വിലകൾ കുതിച്ചുയർന്നു. മാർച്ചിൽ മാത്രം ഇന്ധനവിലയിൽ 8.7 ശതമാനം വർധന രേഖപ്പെടുത്തി. വർഷാന്ത്യ കണക്കിൽ ഇത് 4.9 ശതമാനമാണ്. ഭക്ഷ്യവിലയും 3.7 ശതമാനമായി ഉയർന്നു. ചോക്ലേറ്റ്, മാംസം, മീൻ, പാനീയങ്ങൾ എന്നിവയാണ് പ്രധാനമായി വില കൂടിയത്. എന്നാൽ വസ്ത്രവില കുറവായി എന്നത് ചെറിയ ആശ്വാസമായി.

ഈ വർഷം പണപ്പെരുപ്പം 3.5 മുതൽ 4 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 2 ശതമാന ലക്ഷ്യത്തെക്കാൾ കൂടുതലാണ്. ഇന്ധനച്ചെലവ് കൂടുന്നതോടെ ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും ചെലവഴിക്കാനുള്ള ശേഷി കുറയുകയും സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയാകുകയും ചെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. വർഷാവസാനത്തോടെ ഭക്ഷ്യവില 10 ശതമാനം വരെ ഉയർന്നേക്കാമെന്നും വ്യവസായ സംഘടനകൾ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സർവകലാശാലകൾ സ്വതന്ത്ര അഭിപ്രായപ്രകടനം സംരക്ഷിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടാൽ കർശന നടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. പുതിയ പരാതിനിർവഹണ സംവിധാനത്തിന്റെ ഭാഗമായി, നിയമലംഘനങ്ങൾ കണ്ടെത്തിയാൽ 500,000 പൗണ്ട് വരെ പിഴയോ, അല്ലെങ്കിൽ സ്ഥാപനത്തിന്റെ മൊത്തം വരുമാനത്തിന്റെ 2 ശതമാനം വരെയോ പിഴ ചുമത്താം. ഗുരുതരമായ സാഹചര്യങ്ങളിൽ സർക്കാർ ധനസഹായം പോലും പിൻവലിക്കപ്പെടാം. പുതിയ അക്കാദമിക് വർഷം മുതൽ ഓഫീസ് ഫോർ സ്റ്റുഡന്റ്സ് (ഒ.എഫ്.എസ്) ഈ സംവിധാനം നടപ്പിലാക്കും.

സർവകലാശാല ജീവനക്കാർക്കും വിദ്യാർത്ഥികളല്ലാത്തവർക്കും പോലും നേരിട്ട് പരാതിപ്പെടാൻ സാധിക്കുന്നതാണ് ഈ പദ്ധതി. പരാതികൾ പരിശോധിക്കുന്ന ഒ.എഫ്.എസ്, ആവശ്യമായാൽ സർവകലാശാലകൾക്ക് തീരുമാനങ്ങൾ പുനഃപരിശോധിക്കാനും നഷ്ടപരിഹാരം നൽകാനും നടപടിക്രമങ്ങൾ മെച്ചപ്പെടുത്താനും നിർദ്ദേശം നൽകും. ചില കേസുകളിൽ ലിംഗപരമായോ മതപരമായോ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപകരെയും പ്രഭാഷകരെയും തടയുന്നതും പീഡിപ്പിക്കുന്നതുമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഹയർ എജ്യുക്കേഷൻ (ഫ്രീഡം ഓഫ് സ്പീച്ച്) ആക്ട് പ്രകാരം സർവകലാശാലകൾ അക്കാദമിക് സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് നിർബന്ധമാണ്. ക്യാമ്പസുകളിൽ ഭയമില്ലാതെ ആശയങ്ങൾ പങ്കിടാൻ അവസരം ഒരുക്കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. ബുള്ളിയിംഗും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ രഹസ്യകരാറുകൾ ഉപയോഗിക്കുന്നത് നിയമം വിലക്കുന്നു. സർവകലാശാലകളിൽ ഭീതിയുടെ സംസ്കാരം ഇല്ലാതാക്കാനും ആരോഗ്യകരമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കാനുമാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്സൺ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved