Main News

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

രഹസ്യമായി ശേഖരിച്ച ഡേറ്റ ചോർന്നതിന് പിന്നാലെ ആയിരക്കണക്കിന് അഫ്ഗാനികളെ യുകെ സർക്കാരിൻെറ രഹസ്യ പദ്ധതിയുടെ ഭാഗമായി യുകെയിലേയ്ക്ക് മാറ്റിയെന്ന് റിപ്പോർട്ട്. താലിബാൻ ഏറ്റെടുത്തതിനുശേഷം യുകെയിലേക്ക് മാറാൻ അപേക്ഷിച്ച അഫ്ഗാനികളുടെ പേരുകൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ, കുടുംബ വിവരങ്ങൾ എന്നിവ അടങ്ങിയ ഒരു സ്പ്രെഡ്‌ഷീറ്റ് പ്രതിരോധ മന്ത്രാലയത്തിലെ (MoD) ഉദ്യോഗസ്ഥൻ തെറ്റായി ഇമെയിൽ ചെയ്തതിന് പിന്നാലെയാണ് 2022 ഫെബ്രുവരിയിൽ വിവരങ്ങൾ ചോർന്നത്.

2023 ഓഗസ്റ്റിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ചില ഡാറ്റ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സർക്കാർ വിവരങ്ങൾ ചോർന്നത് തിരിച്ചറിഞ്ഞത്. വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇവ ആളുകളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഭയന്ന്, ഒമ്പത് മാസങ്ങൾക്ക് ഉള്ളിൽ സർക്കാർ ഇവരെ യുകെയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതുവരെ, ഈ പദ്ധതിയുടെ ഭാഗമായി 4,500 അഫ്ഗാനികളെയാണ് യുകെയിലേക്ക് മാറ്റിയിരിക്കുന്നത്.

വിവരങ്ങൾ ചോർന്നതും മാറ്റി പാർപ്പിക്കുന്നതും മറച്ചുവയ്ക്കാൻ, സർക്കാർ ഒരു സൂപ്പർ-ഇൻജക്ഷൻ ഓർഡർ നേടുകയും ചെയ്‌തു. സൂപ്പർ-ഇൻജക്ഷൻ മൂലം വിവരങ്ങൾ ചോർന്നതായോ കോടതിയിൽ നിന്ന് സർക്കാർ സൂപ്പർ-ഇൻജക്ഷൻ ഓർഡർ നേടിയതായോ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കില്ല. എന്നാൽ സുതാര്യതയെയും പൊതു ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ആശങ്കകൾ കാരണം ഇന്നലെ ഹൈക്കോടതി ജഡ്ജി ഈ ഉത്തരവ് പിൻവലിച്ചു.

പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വിവര ചോർച്ചയ്ക്ക് ഇരയായവരോട് ക്ഷമാപണം നടത്തുകയും സുരക്ഷിതമായ സർക്കാർ സംവിധാനങ്ങൾക്ക് പുറത്ത് ഒരു സ്പ്രെഡ്ഷീറ്റ് അയച്ചതുകൊണ്ടാണ് വിവരങ്ങൾ പുറത്ത് പോയതെന്നും സ്ഥിരീകരിച്ചു. സൈനികരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും എംപിമാരുടെയും പേരുകളും 600 അഫ്ഗാൻ സൈനികരുടെയും 1,800 കുടുംബാംഗങ്ങളുടെയും പേരുകൾ ചോർന്നതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് യുകെ സർക്കാരിന് 400 മില്യൺ പൗണ്ടാണ് ചിലവായത്. ഇനിയും 400 മില്യൺ പൗണ്ട് കൂടി ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫ്ലിന്റ്ഷെയറിൽ രണ്ട് വയസ്സുള്ള ആൺകുട്ടി മരണമടഞ്ഞ സംഭവത്തിൽ അമ്മയ്‌ക്കൊപ്പം ഗ്രാൻഡ് പേരെന്റ്സും കുറ്റക്കാരാണന്നു കോടതി കണ്ടെത്തി. 47കാരനായ മൈക്കൽ ഐവ്സും 46 കാരനായ കെറി ഐവ്സും ആണ് കൊലപാതകത്തിനും 16 വയസ്സിന് താഴെയുള്ള കുട്ടിയോട് ക്രൂരത കാണിച്ചതിനും ശിക്ഷിക്കപ്പെട്ടത്. തന്റെ മകനോടൊപ്പം മാതാപിതാക്കളുടെ വീട്ടിൽ താമസിച്ചിരുന്ന ഏഥന്റെ അമ്മ ഷാനൻ ഐവ്സ് (28) മകന്റെ മരണത്തിന് കാരണക്കാരിയും കുട്ടിയോടുള്ള ക്രൂരതയ്ക്കും കുറ്റക്കാരിയാണെന്നു കണ്ടെത്തി.

ഏഥന്റെ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ സോഷ്യൽ വർക്കർ മൈക്കൽ കോർണിഷ് സന്ദർശിക്കാൻ എത്തിയപ്പോൾ ആരും വാതിൽ തുറന്നിരുന്നില്ല, ഓഗസ്റ്റ് 13 ന് ഒരു ആരോഗ്യ സന്ദർശകനുമായുള്ള ഷെഡ്യൂൾ ചെയ്ത അപ്പോയിന്റ്മെന്റ് റദ്ദാക്കി തുടങ്ങിയ കാര്യങ്ങളും കോടതി ഗൗരവമായാണ് കണ്ടത്. തന്റെ മകൾ പെട്ടെന്ന് കോപം വരുന്ന ആളാണെന്നും ദിവസത്തിൽ രണ്ടുതവണ ഏഥനെ അടിക്കുമായിരുന്നുവെന്നും മൈക്കൽ ഐവ്സ് ജൂറിയോട് പറഞ്ഞു. 2021 ഓഗസ്റ്റ് 14 ന് നോർത്ത് വെയിൽസിലെ ഫ്ലിന്റ്ഷെയറിലുള്ള തന്റെ ഗ്രാൻഡ് പേരെന്റ്സിന്റെ വീട്ടിൽ വെച്ച് മരിക്കുമ്പോൾ കുട്ടിക്ക് അപകടകരമാം വിധം നിർജ്ജലീകരണം സംഭവിച്ചിരുന്നു. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുമ്പോൾ കുട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് നാല്പതോളം മുറിവുകളും പാടുകളും ഉള്ള അവസ്ഥയിൽ ആയിരുന്നു.

 ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത്എൻഡ് വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു നേഴ്സും ഉണ്ടായിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ചിലിയൻ വംശജയും ജർമൻ പൗരയുമായ മരിയ ഫെർണാണ്ട റോജാസ് ഒർട്ടിസ് ആണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. മരിയയുടെ വിയോഗവാർത്ത അംഗീകരിക്കാൻ പ്രയാസമുള്ള കാര്യമാണെന്നാണ് ദുരന്തത്തോട് അവരുടെ കുടുംബം പ്രതികരിച്ചത്. വിമാനാപകടത്തിൽ 4 പേർ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ഇന്നലെ പുറത്തു വന്നിരുന്നു.

അപകടത്തിൽ മരിച്ച നേഴ്‌സ് മരിയ ഫെർണാണ്ട റോജാസ് ഒർട്ടിസിന്റെ കുടുംബത്തിനായി പണം സ്വരൂപിക്കാൻ സഹായിക്കുന്നതിനായി ഒരു Gofundme പേജ് സജ്ജീകരിച്ചിട്ടുണ്ട്. 7,500 യൂറോ സ്വരൂപിക്കുന്നതിനായാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും ശ്രമിക്കുന്നത്. വിമാന ദുരന്തത്തിൽ രണ്ട് ഡച്ച് പൈലറ്റുമാരും കൊല്ലപ്പെട്ടു. മരിച്ച നേഴ്സായ മരിയ ആ വിമാനത്തിൽ ജോലി ചെയ്യുന്ന ആദ്യ ദിവസമായിരുന്നു ദുരന്തം സംഭവിച്ചത്. മരിച്ച നാലു പേരുടെയും പേരുകൾ ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ട്രാൻസ്പോർട്ട് സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ X-ലെ ഒരു പോസ്റ്റിൽ അപകടത്തിൽ മരണമടഞ്ഞ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം മെഡിക്കൽ ഇവാക്കുവേഷനു വേണ്ടി ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെയ് മാസത്തിലെ കുത്തനെയുള്ള ഇടിവിന് ശേഷം ജൂണിൽ യുകെയിലെ റീട്ടെയിൽ വിപണിയിൽ വീണ്ടും കുതിച്ച് ചാട്ടം. ചൂടുള്ള കാലാവസ്ഥയും കായിക മത്സരങ്ങളും ജനങ്ങളെ വൈദ്യുത ഫാനുകൾ, സ്പോർട്സ് ഉപകരണങ്ങൾ തുടങ്ങിയ ഇനങ്ങൾക്കായി കൂടുതൽ ചെലവഴിക്കാൻ പ്രേരിപ്പിച്ചു. ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം റീട്ടെയിൽ വിൽപ്പനയിൽ 3.1% കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നത്.

മെയ് മാസത്തിൽ വിൽപ്പനയിൽ 2.7% കുത്തനെ ഇടിവ് ഉണ്ടായാതായി ബിആർസി റിപ്പോർട്ടിൽ കാണാം. ഇതിന് ശേഷമാണ് വിപണിയിൽ ഒരു തിരിച്ച് വരവ് ഉണ്ടായിരിക്കുന്നത്. സമ്പദ് വ്യവസ്ഥയിലുള്ള മാറ്റവും സൂപ്പർ മാർക്കറ്റുകളുടെ മോശം പ്രകടനകളുമാണ് ഇടിവിന് കാരണമെന്ന് അധികൃതർ പറയുന്നു. ചൂടുള്ള കാലാവസ്ഥ, പ്രമോഷണൽ ഓഫറുകൾ, വിംബിൾഡൺ പോലുള്ള പരിപാടികളുടെ തുടക്കം എന്നിവ മാർക്കറ്റുകളെ വലിയ തോതിൽ സഹായിച്ചതായി ബിആർസി പറയുന്നു.

ഭക്ഷ്യ വിൽപ്പനയിൽ വർഷം തോറും 4.1% വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് ആളുകൾ കൂടുതൽ വാങ്ങുന്നതിനേക്കാൾ ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധനവിനെയാണ് സൂചിപ്പിക്കുന്നത്. ജൂണിൽ പുരോഗതി ഉണ്ടായിട്ടും, പണപ്പെരുപ്പം, നികുതി വർദ്ധനവ്, ഉയർന്ന ബില്ലുകൾ എന്നിവ മൂലമുണ്ടായ ഉയർന്ന ജീവിത ചെലവുകൾ പല കുടുംബങ്ങളും ഇപ്പോഴും നേരിടുന്നു. യുകെ കാർഡ് ഇടപാടുകളുടെ ഏകദേശം 40% കൈകാര്യം ചെയ്യുന്ന ബാർക്ലേസിൽ നിന്നുള്ള ഡേറ്റ പ്രകാരം ജൂണിൽ മൊത്തത്തിലുള്ള കാർഡ് ചെലവ് 0.1% കുറഞ്ഞു. ഭക്ഷണവും ഇന്ധനവും ഉൾപ്പെടെയുള്ള ആവശ്യ ചെലവുകൾ 2.1% കുറഞ്ഞു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇലക്ട്രിക് കാറുകൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി 37,000 പൗണ്ടില്‍ താഴെ വിലയുള്ള വാഹനങ്ങൾ മേടിക്കുന്നവർക്ക് കിഴിവ് ലഭിക്കും. പുതിയ പദ്ധതി പ്രകാരം 10 ശതമാനം കിഴിവാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. എന്നാൽ ഈ നീക്കം ചില വിലകുറഞ്ഞ ചൈനീസ് മോഡലുകൾ മേടിക്കുന്നവർക്ക് പ്രയോജനം ചെയ്യുകയുള്ളൂ എന്ന വിമർശനം ശക്തമാണ്. ടെസ്‌ല ഉൾപ്പെടെയുള്ള കമ്പനികളുടെ കാറുകൾ മേടിക്കുന്നവർക്ക് പൂർണ്ണ വിലയും നൽകേണ്ടിവരും.

കൂടുതൽ ഡ്രൈവർമാർ പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ആണ് ഗതാഗത വകുപ്പ് ഈ ഗ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത് . നേരത്തെ ഉണ്ടായിരുന്ന ഈ പദ്ധതി 2022 ജൂണിൽ നിർത്തലാക്കിയിരുന്നു. ഇത് പ്രകാരം ഇ വി വാങ്ങുന്നവർക്ക് 3710 പൗണ്ട് വരെ കിഴിവ് ലഭിക്കും. യുകെയിലെ വിൽപ്പനയിൽ ടെസ്‌ലയെ മറികടന്ന BYD പോലുള്ള വിലകുറഞ്ഞ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് ഈ നീക്കം ഗുണം ചെയ്തേക്കാം. എലോൺ മസ്‌കിന്റെ കമ്പനി നിർമ്മിക്കുന്ന പുതിയ കാറുകളുടെ വില ഏകദേശം £40,000 മുതൽ ആരംഭിക്കുന്നു.

ഒരു ഇലക്ട്രിക് കാർ സ്വന്തമാക്കുന്നത് ഞങ്ങൾ എളുപ്പവും വിലകുറഞ്ഞതുമാക്കുന്നുവെന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു. ഇലക്ട്രിക് വാഹന വിപണിയിൽ വാഹനങ്ങൾക്ക് വില കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് സെക്രട്ടറി പറഞ്ഞിരുന്നു. യുകെയിൽ ഒരു പുതിയ ഇവിയുടെ ശരാശരി വില £22,000 ആണ് . ഇത് ഒരു സാധാരണ പെട്രോൾ കാറിന്റെ വിലയുടെ ഇരട്ടിയാണ്. എന്നിരുന്നാലും ചൈനീസ് ബ്രാൻഡുകൾ നിർമ്മിക്കുന്ന ചില ഇലക്ട്രിക് കാറുകൾ £18,000 വരെ വിലയ്ക്ക് യുകെ വിപണിയിൽ വിൽക്കുന്നുണ്ട് . യുകെ മോട്ടോർ ട്രേഡ് അസോസിയേഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വർഷത്തിന്റെ ആദ്യ പകുതിയിൽ വിറ്റഴിക്കപ്പെട്ട പുതിയ കാറുകളിൽ അഞ്ചിലൊന്ന് ഇലക്ട്രിക് ആയിരുന്നു. എന്നിരുന്നാലും 2030 ൽ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നതിനുള്ള നിരോധനത്തിന് മുമ്പ് പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ കടുത്ത ആശങ്കയുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മരിച്ചവരുടെ എണ്ണമോ അതിൽ ഉണ്ടായിരുന്ന ആളുകളുടെ എണ്ണമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനം എസെക്സിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വൈകുന്നേരം 4 മണിയോടെ തകർന്നുവീണ് തീ പിടിക്കുകയായിരുന്നു . ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബി 200 എന്ന യാത്രാവിമാനമാണ് തകർന്ന് വീണത്.    വിമാനം നെതർലാൻഡിലെ ലെലിസ്റ്റാഡ് വിമാനത്താവളത്തിലേക്ക് തിരിച്ചതായിരുന്നു .

പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. 12 മീറ്റർ നീളമാണ് ഈ ചെറുയാത്രാ വിമാനത്തിനുള്ളത്.   വിമാന അപകടത്തിന് പിന്നാലെ ഈസി ജെറ്റ് പാരീസ്, അലികാന്റെ, ഫറോ, പാൽമ, മല്ലോർകായിലേക്കുള്ള സവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. അപകടം നടന്നയുടനെ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസും എസെക്സ് കൗണ്ടി ഫയർ ആൻഡ് റെസ്ക്യൂ സർവീസും സംഭവസ്ഥലത്ത് എത്തി. വിമാനം ഞായറാഴ്ച ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൽ നിന്ന് ക്രൊയേഷ്യയിലേക്ക് പോകുന്ന വഴിയാണ് സൗത്ത് എൻഡിൽ ഇറങ്ങിയത്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാഹനങ്ങൾ മേടിക്കുന്നതിനുള്ള ഉയർന്ന ചിലവാണ് മിക്കവരെയും ഇലക്ട്രിക് വാഹന വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. യുകെയിലെ അവസ്ഥയും വ്യത്യസ്തമല്ല. എന്നാൽ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹന വിപണിയിൽ കൂടുതൽ പേർ പ്രവേശിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഇലക്ട്രിക് വാഹന വിപണിയിൽ വാഹനങ്ങൾക്ക് വില കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു.

ഇവിയുടെ വില കുറയ്ക്കുന്നതിന് സർക്കാർ ഡ്രൈവർമാർക്ക് ആയിരക്കണക്കിന് പൗണ്ട് ഗ്രാന്റുകൾ വാഗ്ദാനം ചെയ്യുമെന്ന മാധ്യമ റിപ്പോർട്ടുകൾ ഹെയ്ഡി അലക്സാണ്ടറോ ഗതാഗത വകുപ്പോ വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കൗൺസിലുകൾക്ക് 25 പൗണ്ട് ബില്യൺ അനുവദിച്ചുകൊണ്ട് കൂടുതൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കാനുള്ള സർക്കാരിന്റെ നയത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തു. എന്നാൽ കൂടുതൽ കുടുംബങ്ങളെ വിലകൂടിയ ഇലക്ട്രിക് വാഹനങ്ങൾ മേടിക്കാൻ സർക്കാർ നിർബന്ധിക്കുന്നതായുള്ള ആരോപണവും കൺസർവേറ്റീവ് പാർട്ടി ഉന്നയിച്ചിട്ടുണ്ട് .

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് ആളുകൾക്ക് കൂടുതൽ താങ്ങാനാവുന്നതാക്കുന്നത് എങ്ങനെയെന്ന് ചോദിച്ചപ്പോൾ കൂടുതൽ വ്യക്തമാക്കാൻ മന്ത്രി വിസമ്മതിച്ചു. യുകെയിൽ ഒരു പുതിയ ഇവിയുടെ ശരാശരി വില £22,000 ആണ് . ഇത് ഒരു സാധാരണ പെട്രോൾ കാറിന്റെ വിലയുടെ ഇരട്ടിയാണ്. എന്നിരുന്നാലും ചൈനീസ് ബ്രാൻഡുകൾ നിർമ്മിക്കുന്ന ചില ഇലക്ട്രിക് കാറുകൾ £18,000 വരെ വിലയ്ക്ക് യുകെ വിപണിയിൽ വിൽക്കുന്നുണ്ട് . യുകെ മോട്ടോർ ട്രേഡ് അസോസിയേഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വർഷത്തിന്റെ ആദ്യ പകുതിയിൽ വിറ്റഴിക്കപ്പെട്ട പുതിയ കാറുകളിൽ അഞ്ചിലൊന്ന് ഇലക്ട്രിക് ആയിരുന്നു. എന്നിരുന്നാലും 2030 ൽ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നതിനുള്ള നിരോധനത്തിന് മുമ്പ് പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ കടുത്ത ആശങ്കയുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേക്കുള്ള രണ്ടാം തവണയും സന്ദർശനം നടത്താനുള്ള ചാൾസ് മൂന്നാമൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെപ്റ്റംബർ 17 മുതൽ 19 വരെയാണ് ട്രംപ് സന്ദർശനം നടത്തുക. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ വിൻഡ്‌സർ കാസിൽ ആയിരിക്കും യുഎസ് പ്രസിഡന്റിന് ആതിഥേയത്വം വഹിക്കുക. ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപും ഉണ്ടാകും.

പ്രസിഡന്റ് ആയതിന് ശേഷം രണ്ട് തവണ ഒരു അമേരിക്കൻ പ്രസിഡന്റ് യുകെ സന്ദർശിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സന്ദർശനത്തിന് ഉണ്ട്. ഡൊണാൾഡ് ട്രംപിൻെറ ആദ്യ യുകെ സന്ദർശനം 2019-ലായിരുന്നു. നിലവിൽ, സന്ദർശനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. വിൻഡ്‌സറിലെ സെന്റ് ജോർജ്ജ് ഹാളിൽ പരമ്പരാഗത ആചാരപരമായ സ്വീകരണവും വിരുന്നും കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുരക്ഷാ ആശങ്കകൾ ഉള്ളത് കൊണ്ട് ട്രംപിന്റെ ഷെഡ്യൂൾ സ്വകാര്യ പരിപാടികൾ മാത്രമാകാനാണ് സാധ്യത. രഥഘോഷയാത്ര പോലുള്ള പൊതുജനങ്ങൾക്കായുള്ള പരിപാടികളൊന്നും ഉണ്ടായിരിക്കില്ല. 2019 ലെ സന്ദർശന വേളയിൽ സുരക്ഷാ കാരണങ്ങൾ കൊണ്ട് ട്രംപ് വിമാനമാർഗമാണ് യാത്ര ചെയ്തത്. ഉക്രെയ്നിലെ യുദ്ധം, യുകെ സാധനങ്ങളുടെ വ്യാപാര തീരുവ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ട്രംപിന്റെ നിലപാടിനെ സ്വാധീനിക്കാൻ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പ്രയത്നിക്കുന്ന സമയത്താണ് യുഎസ് പ്രസിഡന്റിൻെറ ഈ സന്ദർശനം.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഞായറാഴ്ച ഒരു വിമാനത്തിനു തീ പിടിച്ചതിനെ തുടർന്ന് ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി അറിയിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിയോടു കൂടിയാണ് വിമാനത്തിന് തീപിടിച്ചത് . തിങ്കളാഴ്ച യാത്ര ചെയ്യേണ്ട യാത്രക്കാർ അവരുടെ എയർലൈനുമായി ബന്ധപ്പെടണമെന്ന് സൗത്ത് എൻഡ് വിമാനത്താവളം അറിയിച്ചു. എത്രപേർ അപകടത്തിൽ പെട്ടത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.


ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ തങ്ങളുടെ SUZ1 വിമാനം ഒരു അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് ഡച്ച് കമ്പനിയായ സ്യൂഷ് ഏവിയേഷൻ സ്ഥിരീകരിച്ചു. അപകടം നടന്നയുടനെ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസും എസെക്സ് കൗണ്ടി ഫയർ ആൻഡ് റെസ്ക്യൂ സർവീസും സംഭവസ്ഥലത്ത് എത്തി. വിമാനം ഞായറാഴ്ച ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൽ നിന്ന് ക്രൊയേഷ്യയിലേക്ക് പോകുന്ന വഴിയാണ് സൗത്ത് എൻഡിൽ ഇറങ്ങിയത്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഫ്ലൈറ്റ്-ട്രാക്കിംഗ് സർവീസായ ഫ്ലൈറ്റ്റാഡാർ 24 അനുസരിച്ച് വിമാനം ഉച്ചകഴിഞ്ഞ് 3.48 ന് പറന്നുയർന്ന് നെതർലാൻഡ്‌സിലെ ഒരു നഗരമായ ലെലിസ്റ്റാഡിലേക്ക് പോകുകയായിരുന്നു.

നോര്‍ത്താംപ്ടണിലെ മലയാളി ദമ്പതികളായ ഡോണ്‍ കെ പൗലോസിന്റെയും ടീനയുടെയും മകന്‍ റോണവ് പോളിന് ജൂലൈ 18-ാം തീയതി വെള്ളിയാഴ്ച യുകെ മലയാളികൾ അന്ത്യ യാത്രാമൊഴിയേകും. അന്നേ ദിവസം രാവിലെ 8:30 മുതൽ 10. 30 വരെ സെന്റ് പാട്രിക്സ് ആർസി ചർച്ചിൽ ആണ് പൊതുദർശനം നടക്കുന്നത്. തുടർന്ന് 11 മണിക്ക് കിംഗ്‌സ്‌തോർപ്പ് സെമിത്തേരിയിൽ മൃത സംസ്കാരം നടക്കും.

പൊതുദർശനവും മൃതസംസ്കാരവും നടക്കുന്ന പള്ളിയുടെയും സെമിത്തേരിയുടെയും വിശദമായ മേൽവിലാസം താഴെ കൊടുത്തിരിക്കുന്നു.

സെന്റ് പാട്രിക്സ് ആർസി ചർച്ച്, ഡസ്റ്റൺ 28 പെവെറിൽ റോഡ്, നോർത്താംപ്ടൺ NN5 6JW

കിംഗ്‌സ്‌തോർപ്പ് സെമിത്തേരി,
ഹാർബറോ റോഡ് നോർത്ത് ബൗട്ടൺ, നോർത്താംപ്ടൺ, നോർത്താംപ്ടൺഷയർ, NN2 8LU

റിഫ്രഷ്‌മെന്റ് : 400 ഒബെലിസ്ക് റൈസ്, നോർത്താംപ്ടൺ, NN2 8UE

RECENT POSTS
Copyright © . All rights reserved