Sports

യുകെയിലെ മികച്ച ടീമുകളുടെ സാന്നിധ്യം കൊണ്ടും, സംഘടനാ മികവുകൊണ്ടും യുകെയിൽ ഇതിനോടകം ശ്രദ്ധേയമായ വെയ്ക്ക് ഫീൽഡ് വാരിയേഴ്സിന്റെ 4 -ാം മത് ഫുട്ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജൂൺ 6 -ാം തീയതി ശനിയാഴ്ച വെസ്‌റ്റ് യോർക്ക് ഷെയറിലെ തന്നെ മികച്ച ഫുട്ബോൾ ഗ്രൗണ്ടിലൊന്നായ വെസ്റ്റ് റൈഡിങ് എഫ് എ ഗ്രൗണ്ടിൽ ആണ് രാവിലെ 9 മണിക്ക് മത്സരങ്ങൾ ആരംഭിക്കുക. ഈ വർഷത്തെ ടൂർണമെന്റിൽ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

കപ്പുയർത്തുന്ന ടീമിന് ഒന്നാം സമ്മാനമായ ആയിരത്തി ഒരുന്നൂറ്റി പതിനൊന്ന് പൗണ്ടും , റണ്ണർ അപ്പിന് അഞ്ഞൂറ്റി അമ്പത്തി അഞ്ച് പൗണ്ടും , മൂന്നാം സ്ഥാനക്കാർക്ക് ട്രോഫിയും നൽകും. ഇതുകൂടാതെ മികച്ച ഗോളിക്കും , മികച്ച കളിക്കാരനും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനും ആകർഷകമായ സമ്മാനങ്ങൾ ഉണ്ട്. ടൂർണമെന്റിലെ മത്സരങ്ങൾ കണ്ട് ആസ്വദിക്കാൻ ഇംഗ്ലണ്ടിലെ എല്ലാ ഫുട്ബോൾ പ്രേമികളെയും ക്ഷണിക്കുന്നതായി പ്രസിഡൻറ് ടോണി പാറടി അറിയിച്ചു.

വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.

venue : West Riding FA
LS 26 8 NX

 

അഹമ്മദാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം നിലനിർത്തി. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ആർസിബി തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയത്. 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 42 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോലിയാണ് വിജയശിൽപി.

കോലിക്ക് പുറമെ വെങ്കടേഷ് അയ്യർ 15 പന്തിൽ 32 റൺസും ടിം ഡേവിഡ് 24 റൺസും നേടി നിർണായക സംഭാവന നൽകി. ദേവ്ദത്ത് പടിക്കൽ, രജത് പടീദാർ, ക്രുനാൽ പാണ്ഡ്യ എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും കോലിയുടെ ഉത്തരവാദിത്തമുള്ള ഇന്നിങ്സ് ആർസിബിയെ അനായാസ വിജയത്തിലേക്ക് നയിച്ചു. റാഷിദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഗുജറാത്തിന് മത്സരത്തിൽ തിരിച്ചുവരാനായില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. 37 പന്തിൽ പുറത്താകാതെ 50 റൺസെടുത്ത വാഷിങ്ടൺ സുന്ദറാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയപ്പോൾ റാസിഖ് സലാം ദർ മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതവും നേടി ഗുജറാത്തിനെ പിടിച്ചുകെട്ടി.

ഡിനു ഡൊമിനിക്
സാലിസ്ബറി: സാലിസ്ബറിയിൽ ക്രിക്കറ്റ് ആവേശത്തിന്റെ കൊട്ടിക്കലാശത്തിനായി ഇനി മണിക്കൂറുകൾ മാത്രം. സാലിസ്ബറി മലയാളി അസോസിയേഷൻ (എസ് എം എ) സംഘടിപ്പിക്കുന്ന സീനാ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കായുള്ള ആറാമത് T10 ക്രിക്കറ്റ് ടൂർണമെൻറ് മെയ് 24ന് നടക്കും. റോംസിയിലെ ഹണ്ട്സ് ഫാം പ്ലെയിങ് ഫീൽഡിൽ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റ് മുന്‍ കേരള ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യൻസ് പ്ലെയറുമായിരുന്ന ബേസില്‍ തമ്പി ഉദ്ഘാടനം നിർവഹിക്കും. തീപാറുന്ന മത്സരങ്ങൾക്ക് വേദിയാകുന്ന ഹണ്ട്സ് ഫാം പ്ലെയിങ് ഫീൽഡിലെ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു.
യുകെയിലെ കരുത്തരായ 8 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി 1200 പൗണ്ടും സീന മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 600 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക. യുകെയിലെ കരുത്തരായ 8 ടീമുകളാണ് രജിസ്ട്രേഷൻ പൂർത്തിയാക്കി മത്സര രംഗത്തുള്ളത്. ഗ്രൂപ്പ് A യിൽ CoventryBlues, Dark Eagles, Breamore Dravidian CC Salisbury, SM 24 Fox XI എന്നിവരും ഗ്രൂപ്പ് ബി യിൽ LGR, Swindon CC, Royal Devon, Shaftesbury Mallu Village Club തുടങ്ങിയവരും ആണ് മത്സരിക്കുക.
തുടർച്ചയായി ആറാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻറ് 10 വീതം ഓവറുകളിലായി രണ്ട് പിച്ചുകളിലായി രാവിലെ 8:00 മണിക്ക് തന്നെ ആരംഭിക്കും. Focus Finsure Limited Insurance and Mortgage Services, Mattancherry Kitchen Taunton തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്പോൺസർമാർ. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ മുഴുവൻ സമയം പ്രവർത്തിക്കുന്ന  ഭക്ഷണസ്റ്റാളും സംഘാടകര്‍ ഒരുക്കുന്നുണ്ട്. നിരവധിപേർ മത്സരം വീക്ഷിക്കാൻ എത്തുന്ന ക്രിക്കറ്റ് ക്ലബ്ബിൽ സൗജന്യ കാർ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സാലിസ്ബറി  മലയാളി അസോസിയേഷൻ സ്പോർട്സ് കോഡിനേറ്റർ നിഷാന്ത് സോമൻ, റിയ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ നടക്കുന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞ എസ്എംഎ മുൻ സെക്രട്ടറിയും അംഗവുമായിരുന്നു സീന ഷിബുവിന്റെ സ്മരണാർത്ഥമാണ് ടൂർണമെൻറ് സംഘടിപ്പിച്ചിരിക്കുന്നത്.
ടൂർണമെൻറ് നടക്കുന്ന സ്ഥലത്തിൻറെ അഡ്രസ്:
HUNT’S FARM PLAYING FIELD,
TIMSBURY,
SO51 0NG

ഇംഗ്ലണ്ടിൻ്റെ ഉദ്യാനനഗരിയായ കെൻ്റിൽ ക്രിക്കറ്റിൻ്റെ വസന്തകാലം വിരിയിക്കാൻ ഗില്ലിംഗ്ഹാം വാരിയേഴ്സ് ഒരുക്കുന്ന ആറാമത് സജി മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെൻ്റ്, ഈ ക്രിക്കറ്റ് മാമാങ്കം ഭക്ഷണമേളയാക്കാൻ പത്തിരി റെസ്‌റ്റോറൻ്റും !

യുകെയിലെ മലയാളി ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവ്വം കാത്തിരിയ്ക്കുന്ന സജി മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെൻ്റ് കെൻ്റിലെ അപ്‌ചർച്ച് ക്രിക്കറ്റ് ക്ലബിൽ വച്ച് നടക്കുന്നു. ആവേശോജ്വലമായ മത്സരങ്ങൾകൊണ്ട് മലയാളി ക്രിക്കറ്റ് പ്രേമികൾ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ നെഞ്ചോട് ചേർത്ത ക്രിക്കറ്റ് ടൂർണമെൻ്റ് ഇക്കുറി മെയ് 24, 25 തിയതികളിലാണ് നടക്കുന്നത്.

ഒരേ സമയം രണ്ടു വേദികളിലായി തീ പാറുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 14 ടീമുകളാണ് എത്തുന്നത്.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് സജി മെമ്മോറിയൽ ട്രോഫിയും £1001 കാഷ്സ പ്രൈസും സമ്മാനമായി ലഭിയ്ക്കുമ്പോൾ രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 451 പൗണ്ടും ട്രോഫിയുമാണ് ലഭിക്കുന്നത്. ഒപ്പം
ബെസ്ററ് ബാറ്റ്സ്മാൻ , ബെസ്ററ് ബൗളർ , ബെസ്ററ് പ്ലെയർ എന്നിങ്ങനെ നിരവധി ആകർഷണങ്ങളായ സമ്മാനങ്ങളൊരുക്കിയാണ് ഗില്ലിംഗ്ഹാം വാരിയേഴ്സ് ഒരുക്കുന്ന ആറാമത് സജി മെമ്മോറിയൽ ടൂർണമെൻ്റ് ക്രിക്കറ്റ് പ്രേമികളെ കാത്തിരിയ്ക്കുന്നത്.

മത്‌സരങ്ങൾ നടക്കുന്ന രണ്ടു ദിവസങ്ങളിലും പത്തിരി റെസ്‌റ്റോറൻ്റ് ഒരുക്കുന്ന രുചികരമായ വിഭവങ്ങൾ മുഴുവൻ സമയവും ലഭ്യമാകുന്നതാണ്.

നോട്ടിഗ്ഹാമിലെ ആദ്യകാല മലയാളികളിൽ ഒരാളായിരുന്ന ബെജു മേനാച്ചേരിയുടെ ഓർമ്മയ്ക്കായി 20/06/2026 ൽ നോട്ടിഗ്ഹാമിലുള്ള ഗ്രഷാം സ്പോർട്സ് പാർക്കിൽ വച്ച് ഫുഡ്ബോൾ മത്സരം നടത്തപ്പെടുന്നു.ഒന്നാം സമ്മാനമായി 1001 പൗണ്ട്, രണ്ടാം സമ്മാനമായി 501 പൗണ്ട് മൂന്നാം സമ്മാനമായി 251 പൗണ്ട് നല്കപ്പെടുന്നു.നോട്ടിഗ്ഹാം മലയാളി അസ്സോസിയേഷൻ, മുദ്ര അസ്സോസിയേഷൻ, ബ്രട്ടീഷ് ബ്ലാസ്റ്റ് ഫുഡ്ബോൾ അക്കാഡമി, നോട്ടിഗ്ഹാമിൽ ആദ്യമായി മലയാളം കുർബാന തുടങ്ങുവാനായിട്ട് തുടക്കം കുറിച്ച എല്ലാത്തിൻ്റെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ബെജു സാമൂഹിക രംഗത്തും ആൽമീയ രംഗത്തും കായിക രംഗത്തും നോട്ടി ഗ്ഹാം മലയാളികൾക്ക് വളരെയേറെ സംഭാവന നല്കിയ വ്യക്തിയാണ്. ഫുഡ്ബോൾ പ്രമിയായിരുന്ന ബെജുവിൻ്റെ നേത്യത്ത്യത്തിൽ കൂട്ടുകാരോടൊപ്പം ബ്രട്ടീഷ് ബ്ലാസ്റ്റേസ് ഫുഡ്ബോൾ അക്കാഡമി തുടങ്ങി നിരവധി കുട്ടികൾ ഫുഡ്‌ ബോൾ കളിയ്ക്കുകയും മൽസരങ്ങൾ സഘടിപ്പിക്കുകയും ചെയ്തു.ജൂൺ മാസം 20 ന് നടക്കുന്ന ടൂർണ്ണമെൻ്റിൽ ആദ്യം രജിസ്റ്റർ ചെയുന്ന പതിനാറ് ടീമുകൾക്കാണ് അവസരം ലഭിയ്ക്കുക രജിസ്റ്റർ ചെയുവാനുള്ള തുക 175 പൗണ്ട് .നല്ലൊരു ഫുഡ്ബോൾ മൽസരം കാണുവാൻ എല്ലാവരെയും നോട്ടിഗ്ഹാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Siju: O7915615725
Raju:07588501409
Anandhu:07436946451
Aron:07450565267

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകൾ ചരിത്രനേട്ടത്തിനരികിൽ. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നീ മൂന്ന് പ്രധാന യൂറോപ്യൻ ടൂർണമെന്റുകളുടെയും ഫൈനലുകളിൽ ഇംഗ്ലീഷ് ക്ലബുകൾ ഇടംപിടിച്ചത് ഇതാദ്യമായാണ്. കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗിൽ ചെൽസി കിരീടം നേടിയതും യൂറോപ്പ ലീഗ് ഫൈനലിൽ ടോട്ടനം മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചതുമുണ്ടായിരുന്നെങ്കിലും ചാമ്പ്യൻസ് ലീഗിൽ ആഴ്സനൽ സെമിയിൽ പുറത്തായതോടെ സമ്പൂർണ നേട്ടം നഷ്ടമായിരുന്നു.

ഇംഗ്ലീഷ് ക്ലബുകളുടെ യൂറോപ്യൻ ആധിപത്യം ഇതിന് മുൻപും ശ്രദ്ധേയമായിരുന്നു. 2021ൽ മുഴുവൻ ഇംഗ്ലീഷ് ക്ലബുകൾ തമ്മിലായിരുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കൈ ഹവെർട്സിന്റെ ഗോളിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് കിരീടം നേടി. അതേ വർഷം യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു. 2019ൽ ലിവർപൂൾ ടോട്ടനം ഹോട്സ്പറിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് നേടിയപ്പോൾ ചെൽസി യൂറോപ്പ ലീഗിൽ ആഴ്സനലിനെ കീഴടക്കി കിരീടം സ്വന്തമാക്കിയതും ഇംഗ്ലീഷ് ക്ലബുകളുടെ കരുത്ത് തെളിയിച്ചിരുന്നു.

1984ലാണ് ഇംഗ്ലീഷ് ക്ലബുകൾ ഒരേ സീസണിൽ രണ്ട് പ്രധാന യൂറോപ്യൻ കിരീടങ്ങൾ അവസാനമായി സ്വന്തമാക്കിയത്. അന്ന് ലിവർപൂൾ റോമയെ തോൽപ്പിച്ച് യൂറോപ്യൻ കപ്പ് നേടിയപ്പോൾ ടോട്ടനം ആൻഡർലെക്റ്റിനെ മറികടന്ന് യുവേഫ കപ്പ് കിരീടവും നേടി. 1981ലും ലിവർപൂൾ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് യൂറോപ്യൻ കിരീടം നേടിയപ്പോൾ ബോബി റോബ്സന്റെ നേതൃത്വത്തിലുള്ള ഇപ്‌സ്വിച്ച് ടൗൺ യുവേഫ കപ്പ് സ്വന്തമാക്കിയിരുന്നു.

മുംബൈ: ചെന്നൈ സൂപ്പർ കിംഗ്‌സിനും മുംബൈ ഇന്ത്യൻസിനും ഇടയിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ ചെന്നൈ വൻജയം സ്വന്തമാക്കി. 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 104 റൺസിന് പുറത്തായപ്പോൾ 103 റൺസിനാണ് ചെന്നൈയുടെ വിജയം. മലയാളി താരംസഞ്ജു സാംസൺ  54 പന്തിൽ 101 റൺസ് നേടി തകർപ്പൻ സെഞ്ചുറി നേടുകയും മുംബൈക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ ബാറ്ററായി ചരിത്രം കുറിക്കുകയും ചെയ്തു. ഇതോടെ ഈ സീസണിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയും പൂർത്തിയായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ തുടക്കത്തിൽ തന്നെ ചെന്നൈ ബൗളർമാർ ഞെട്ടിച്ചു. ക്വിന്റൺ ഡി കോക്ക്, ഡാനിഷ് മലേവാർ, നമാൻ ധിർ എന്നിവർ വേഗത്തിൽ പുറത്തായതോടെ സ്കോർ തകർന്നു. സൂര്യകുമാർ യാദവും തിലക് വർമയും ചേർന്ന് ചില പ്രതിരോധം കാഴ്ചവെച്ചെങ്കിലും പിന്നീട് നിരന്തരം വിക്കറ്റുകൾ വീണതോടെ മുംബൈ തകർന്നടിഞ്ഞു. അകീൽ ഹൊസെയ്ൻ നാല് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിൽ തിളങ്ങിയപ്പോൾ മുംബൈ 104 റൺസിന് ഓൾ ഔട്ടായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് സഞ്ജുവും നായകൻ ഋതുരാജ് ഗെയ്ക്വാദും മികച്ച തുടക്കം നൽകി. ഗെയ്ക്വാദ് പുറത്തായ ശേഷവും സഞ്ജു ആക്രമണ ശൈലി തുടരുകയും ടീമിനെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. മധ്യനിരയിൽ ചില വിക്കറ്റുകൾ വീണെങ്കിലും അവസാന ഓവറുകളിൽ സഞ്ജു തകർത്തടിച്ചതോടെ ചെന്നൈ 207 റൺസിലെത്തി. സിക്‌സറുകളും ഫോറുകളും മഴപെയ്യിച്ച സഞ്ജു അവസാന ഓവറിൽ സെഞ്ചുറി പൂർത്തിയാക്കി ടീമിന് ശക്തമായ സ്കോർ സമ്മാനിച്ചു.

ഡിനു ഡൊമിനിക്

സാലിസ്ബറി: സാലിസ്ബറി മലയാളി അസ്സോസിയേഷൻ(എസ് എം എ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള ആറാമത് T10 ക്രിക്കറ്റ് ടൂർണ്ണമെന്റ് മെയ് 24ന് നടക്കും. എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി 1200 പൗണ്ടും സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് അഞ്ഞൂറ് പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. എട്ടു ടീമുകൾക്കായുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു.

തുടർച്ചയായി ആറാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് റോംസിയിലെ വിശാലമായ ഹണ്ട്സ് ഫാം പ്ലെയിംഗ് ഫീൽഡ് ഗ്രൗണ്ടിലാകും നടക്കുക. പത്ത് വീതം ഓവറുകളിലായി രണ്ടു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ എട്ട് മണിയോടെ തന്നെ ആരംഭിക്കും. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണ സ്റ്റാൾ (മട്ടാഞ്ചേരി കിച്ചൻ) സംഘാടകർ ഒരുക്കുന്നുണ്ട്.

പ്രസിഡന്റ് എം പി പത്മരാജ്, സെക്രട്ടറി ജിനോയിസ് തോമസ്, ട്രഷറർ ഷാൽമോൻ പങ്കെത്, സ്പോർട്ട്സ് കോർഡിനേറ്റർ നിഷാന്ത് സോമൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്. ടൂർണമെന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിളിക്കുവാൻ 07383924042 (നിഷാന്ത്) എന്ന നമ്പറിൽ ബന്ധപ്പെടുക. ടൂർണമെന്റിന്റെ മനോഹരമായ ചിത്രങ്ങൾ ഒപ്പിയെടുക്കുവാൻ BTM ഫോട്ടോഗ്രാഫി ഇത്തവണയും രംഗത്തുണ്ട്.

അകാലത്തിൽ വിട്ടുപിരിഞ്ഞ എസ് എം എം മുൻ സെക്രട്ടറിയും അംഗവുമായിരുന്ന സീന ഷിബുവിന്റെ സ്മരണാർത്ഥമാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ടൂർണമെൻറ് നടക്കുന്ന സ്ഥലത്തിൻറെ അഡ്രസ്സ്:
HUNT’S FARM PLAYING FIELD,
TIMSBURY,
SO51 0NG

സുമേഷൻ പിള്ള

കാർഡിഫ് : കാർഡിഫ് ഡ്രാഗൻസ് കഴിഞ്ഞ ശനിയാഴ്ച, മാർച്ച് 7ന് സംഘടിപ്പിച്ച ആശിഷ് മെമ്മോറിയൽ ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ഈ ടൂർണമെന്റിൽ ആതിഥേയരായ കാർഡിഫ് ഡ്രാഗൻസ് ചാമ്പ്യന്മാരായി. അകാലത്തിൽ നമ്മെ വിട്ടുപോയ കാർഡിഫ് മലയാളികളുടെ പ്രിയങ്കരനായ ആശിഷിന്റെ സ്മരണയെ അനുസ്മരിച്ച് കാർഡിഫ് ഡ്രാഗൻസ് സംഘടിപ്പിച്ച ടൂർണമെന്റ്
കാർഡിഫ് നഗരത്തിന്റെ മഹാനിയനായ ലോർഡ് മേയർ അഡ്രിയൻ റോബ്സൺ , കൗൺസിലർ ജെയ്ൻ കോവാൻ, വോളിബോൾ വെയിൽസ് ചെയർമാൻ കാൾ ഹാർവുഡ് തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ ചേർന്ന് ഭദ്ര ദീപം തെളിയിച്ച് ഉത്ഘാടനം നിർവഹിച്ചു. പ്രിയങ്കരനായ ആശിഷിന്റെ പിതാവ് ശ്രീ തങ്കച്ഛൻ ടൂർണമെന്റിന്റെ ആദ്യ സർവീസ് നിർവഹിച്ചു.

ഗ്രൂപ്പ്‌ ഘട്ടത്തിൽ നിന്നും ലിവർപൂൾ ലയൺസ്, ഷെഫ്ഫീൽഡ് സ്ട്രൈകേഴ്സ്, RDX മഞ്ചെസ്റ്റർ, കാർഡിഫ് ഡ്രാഗൻസ് എന്നിവർ ആണ് സെമിയിലേക് യോഗ്യത നേടിയത്. ശക്തമായ സെമി പോരാട്ടങ്ങൾക് ഒടുവിൽ കാർഡിഫ് ഡ്രാഗൻസും RDX മഞ്ചേസ്റ്ററും ഫൈനലിലേക് നടന്നു കയറി.
ഫൈനലിൽ ഇന്ത്യയിലെ തന്നെ മികച്ച താരനിരയുമായി ഇറങ്ങിയ മാഞ്ചസ്റ്റർ ടീം ശക്തമായി പോരാട്ടം കാഴ്ചവെച്ചെങ്കിലും , ടീം ഒത്തിണക്കത്തിന്റെ പര്യായമായ കാർഡിഫ് ഡ്രാഗൺസിന് മുന്നിൽ മാഞ്ചസ്റ്റർ ടീം അടിപതറുകയായിരുന്നു. മുൻ ജൂനിയർ ഇന്ത്യൻ പ്ലയെർ ആകാശ്, മുൻ കേരള താരം മാർഷൽ, ആർമിയുടെ താരം മാർട്ടിൻ , പാകിസ്താനി താരം തയ്യിബ് തുടങ്ങിയ വമ്പന്മാർ അണിനിരന്ന മഞ്ചെസ്റ്റർ ടീമിന് കളിയുടെ ഒരു ഘട്ടത്തിൽ പോലും കാർഡിഫിനു മേൽ അധിപത്യം നേടാൻ കഴിഞ്ഞില്ല. കാർഡിഫിന്റെ ബിനീഷ് എന്ന അധികായകനും, ശിവ എന്ന ഓൾ റൗണ്ടറും മഞ്ചേസ്റ്ററിനു മേൽ ശക്തമായ ആക്രമണം അഴിച്ചു വിട്ടു. ഒരു ഘട്ടത്തിൽ ഇഞ്ചുറിയിൽ പതുങ്ങിയ എമിൽ കൂടി ഫോമിൽ എത്തിയപ്പോൾ സെറ്റർ ആൽബർട്ടിനു കാര്യങ്ങൾ കൂടുതൽ എളുപ്പമായി. കാർഡിഫിന്റെ സർവീസ് “മെഷീൻ “ശുഭം ആക്രമിച്ചു കളിച്ചപ്പോൾ മഞ്ചേസ്റ്ററിന്റെ പാസ്സുകൾ ബാക്ക് കോർട്ടിൽ മാത്രം നിന്നു.ഒരുപക്ഷെ ഗ്രൂപ്പ്‌ ഘട്ടത്തിൽ തോറ്റതിന് ഉള്ള മധുരപ്രതികാരം.

ടൂർണമെന്റിലെ മികച്ച അറ്റാക്കർ ആയി കാർഡിഫിന്റെ ബിനീഷ്, ഓൾ റൗണ്ടർ ആയി കാർഡിഫിന്റെ ശുഭം, സെറ്റർ ആയി മഞ്ചേസ്റ്ററിന്റെ ആകാശ്, എമെർജിങ് പ്ലയെർ ആയി കാർഡിഫിന്റെ അജിത് എന്നിവരെ തിരഞ്ഞെടുത്തു. ഡോക്ടർ മൈക്കിൾ, ജോസ് കാവുങ്കൽ എന്നിവരാണ് കാർഡിഫ് ഡ്രാഗൻ നയിക്കുന്നത്. കാർഡിഫിലെ 51 പേർ അടങ്ങിയ ഒരു ആർട്സ് & സ്പോർട്സ് ക്ലബ് ആണ് കാർഡിഫ് ഡ്രാഗൻസ്.

 

ഐസിസി മെൻസ് ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്തു ഇന്ത്യ മൂന്നാം തവണയും കിരീടം സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് നേടി. 46 പന്തിൽ 89 റൺസ് നേടിയ സഞ്ജു സാംസൺ ആണ് ഇന്ത്യയെ വലിയ സ്കോറിലേക്ക് നയിച്ചത്. അഞ്ച് ഫോറും എട്ട് സിക്‌സറും അടങ്ങിയ അതിവേഗ ഇന്നിങ്സായിരുന്നു ഇത്. കൂടാതെ അഭിഷേക് ശർമ്മ 21 പന്തിൽ 52 റൺസും ഇഷാൻ കിഷൻ 25 പന്തിൽ 54 റൺസും നേടി മികച്ച പിന്തുണ നൽകി. ശക്തമായ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വലിയ ലക്ഷ്യം ഉയർത്താൻ സഹായിച്ചത്.

ഇന്ത്യയുടെ ഇന്നിങ്സിൽ അഭിഷേക് ശർമ്മയും സഞ്ജുവും ചേർന്ന് ആദ്യ വിക്കറ്റിൽ 98 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി ടീമിന് മികച്ച തുടക്കം നൽകി. അഭിഷേക് മൂന്ന് സിക്‌സറും ആറു ഫോറും അടിച്ച് ആക്രമണാത്മകമായി കളിച്ചു. പിന്നീട് സഞ്ജുവും ഇഷാൻ കിഷനും ചേർന്ന് 105 റൺസ് കൂടി കൂട്ടിച്ചേർത്ത് സ്കോർ വേഗത്തിൽ ഉയർത്തി. സഞ്ജു തുടർച്ചയായി സിക്‌സറുകൾ പറത്തിയപ്പോൾ സ്റ്റേഡിയം മുഴുവൻ ആവേശത്തിലായി. അവസാന ഓവറുകളിൽ ശിവം ഡ്യൂബ് 8 പന്തിൽ 26 റൺസ് നേടി വെടിക്കെട്ട് പ്രകടനം നടത്തി. ഇതോടെ ഇന്ത്യയുടെ സ്കോർ 250 കടന്നു. ന്യൂസിലൻഡിനായി ജെയിംസ് നീഷാം മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഇന്ത്യയുടെ റൺ പ്രവാഹം തടയാൻ സാധിച്ചില്ല.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. പവർപ്ലേയിൽ തന്നെ ഫിൻ അലൻ, രച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്‌സ് എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ടീം സമ്മർദ്ദത്തിലായി. 26 പന്തിൽ 52 റൺസ് നേടിയ ടിം സെയ്‌ഫെർട്ട് മാത്രമാണ് ശക്തമായി തിരിച്ചടിച്ചത്. മിച്ചൽ സാൻ്റ്‌നർ 43 റൺസും ഡാരിൽ മിച്ചൽ 17 റൺസും നേടി കുറച്ച് നേരം പ്രതിരോധം നടത്തിയെങ്കിലും ഇന്ത്യയുടെ ബൗളിംഗ് ശക്തമായിരുന്നു. നാല് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ ആണ് ന്യൂസിലൻഡ് ബാറ്റിംഗ് നിരയെ തകർത്തത്. 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായതോടെ ഇന്ത്യക്ക് 96 റൺസിന്റെ വലിയ ജയം നേടി ടി20 ലോകകപ്പിൽ മൂന്നാം കിരീടം സ്വന്തമാക്കി.

RECENT POSTS
Copyright © . All rights reserved