രാജ്യാന്തര ട്വന്റി–20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ഇന്ത്യയുടെ രോഹിത് ശര്‍മ. വിരാട് കോലിയെ മറികടന്നാണ് രോഹിത്തിന്റെ നേട്ടം. ബംഗ്ലദേശിനെതിരായ ട്വന്റി–20യിലാണ് നേട്ടം. രോഹിത് ഒൻപത് റൺസെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി കൂടുതല്‍ രാജ്യാന്തര ട്വന്റി–20 മല്‍സരങ്ങള്‍ കളിച്ച താരമെന്ന നേട്ടവും ഇനി രോഹിത്തിന് സ്വന്തം. രോഹിത്തിന്റെ 99–ാം രാജ്യാന്തര ട്വന്റി–20 മല്‍സരമാണിത്. 98 മല്‍സരങ്ങള്‍ കളിച്ച എം.എസ്.ധോണിയെയാണ് രോഹിത് മറികടന്നത്.

അതേസമയം മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല. ഇന്ത്യക്കായി ശിവം ഡുബെ അരങ്ങേറ്റം കുറിക്കും. പരിശീലകന്‍ രവി ശാസ്ത്രി ഡുബെയ്ക്ക് ക്യാപ് സമ്മാനിച്ചു. ടോസ് നേടിയ ബംഗ്ലദേശ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. വിരാട് കോലിക്ക് പകരം രോഹിത് ശർമയാണ് ടീമിനെ നയിക്കുന്നത്.