758 മില്ല്യണ്‍ ഡോളറിന്റെ ജാക്ക് പോട്ട് ലോട്ടറി ആശുപത്രി ജീവനക്കാരിക്ക്; ജോലി വലിച്ചെറിഞ്ഞ് ഭാഗ്യം ആഘോഷിച്ച് മാവിസ്
25 August, 2017, 7:24 am by News Desk 1

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജാക്ക്‌പോട്ട് ചരിത്രത്തിലെ രണ്ടാമത്തെ വലിയ സമ്മാനത്തുക അടിച്ചത് ആശുപത്രി ജീവനക്കാരിക്ക്. 758.7 മില്യണ്‍ ഡോളറിന്റെ പവര്‍ ബോള്‍ ജാക്ക്‌പോട്ട് അടിച്ചത് മാവിസ് വാന്‍സിക് എന്ന 53 കാരിക്ക്. ജോലി ‘പുല്ലുപോലെ’ വലിച്ചെറിഞ്ഞാണ് അവര്‍ ഈ വിഷയം ആഘോഷിച്ചത്. 2016 ജനുവരിക്കു ശേഷമുള്ള ജാക്ക്‌പോട്ടില്‍ ഏറ്റവും വലുതാണ് ബുധനാഴ്ച രാത്രി നടന്ന നറുക്കെടുപ്പ്.

06, 07, 16, 23, 26 നമ്പറിനാണ് ലോട്ടറി അടിച്ചത്. 2016 ജനുവരിയില്‍ നടന്ന ജാക്ക്‌പോട്ടിന് 1.6 ബില്യണ്‍ ഡോളര്‍ ആയിരുന്നു സമ്മാനത്തുക. അന്ന് മൂന്നു പേര്‍ക്കാണ് ലോട്ടറി അടിഞ്ചത്. സമ്മാനത്തുക അവര്‍ വീതിച്ചെടുക്കുകയായിരുന്നു. എന്നാല്‍ മാവിസിന്റെ ജാക്ക്‌പോട്ടിന് മറ്റ് അവകാശികളില്ല.

കഴിഞ്ഞ രണ്ടര മാസമായി പല തവണ നറുക്കെടുപ്പ് നടന്നുവെങ്കിലും മാച്ചിംഗ് നമ്പര്‍ കണ്ടെത്താനായിരുന്നില്ല. ഭാഗ്യവാനെ തേടിയുള്ള കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ് ഇതോടെ.

ലോട്ടറി അടിച്ചത് അറിഞ്ഞതോടെ 32 വര്‍ഷമായി ചെയ്തുവന്നിരുന്ന ജോലിയാണ് മാവീസ് വലിച്ചെറിഞ്ഞത്. മേഴ്‌സി മെഡിക്കല്‍ സെന്ററില്‍ രോഗി പരിചരണമായിരുന്നു ഇവരുടെ ജോലി. ദിവാസ്വപ്നം പോലെയാണ് താന്‍ ലോട്ടറിയെടുത്തിരുന്നത്. എന്നെങ്കിലും ലോട്ടറി അടിക്കുമെന്നും വിരമിക്കുന്നതിനു മുന്‍പ് ജോലി ഉപേക്ഷിക്കാന്‍ കഴിയുമെന്നും കരുതിയിരുന്നില്ലെന്നും മാവിസ് പറയുന്നു.

ലോട്ടറി അടിച്ചെന്നറിഞ്ഞയുടന്‍ ‘ഇനി ജോലിക്കില്ലെന്ന്’ ആശുപത്രി അധികൃതരെ വിളിച്ചറിയിച്ചു. എങ്ങനെയാണ് ഈ വിഷയം ആഘോഷിക്കുക എന്ന ചോദ്യത്തിന് ‘ഞാന്‍ എന്റെ കിടപ്പുമുറിയില്‍ ഒളിച്ചിരിക്കും’ എന്നാണ് അവര്‍ മറുപടി നല്‍കിയത്. ബോസ്റ്റണിലെ ചികോപ്പീയിലുള്ള ഒരു സ്‌റ്റോറില്‍ നിന്നാണ് അവര്‍ ഈ ലോട്ടറി എടുത്തത്. ടിക്കറ്റ് വിറ്റ റീട്ടെയ്‌ലര്‍ക്ക് 50,000 ഡോളര്‍ ലഭിക്കും.

നവംബര്‍ ആറിന് ഒരു വാഹനാപകടത്തിലാണ് മാവിസിന്റെ ഭര്‍ത്താവ് വില്യം വാന്‍സീക് കൊല്ലപ്പെട്ടത്. മസാചുസെറ്റ്‌സിലെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുമ്പോള്‍ നിയന്ത്രണംവിട്ടു വന്ന വാഹനം ഇടിക്കുകയായിരുന്നു.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS

RECENT POSTS
Copyright © . All rights reserved