മലേഷ്യന്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ എഐഎഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ മണികണ്ഠന്‍ അറസ്റ്റില്‍. രാമനാഥപുരം സ്വദേശിയായ മണികണ്ഠന്‍ അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത അനുയായി കൂടിയായിരുന്നു.

ബംഗളൂരുവില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷം നീണ്ട ബന്ധത്തിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചതായി യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍, പോലീസ് കേസെടുത്തതോടെ മണികണ്ഠന്‍ ഒളിവില്‍ പോയിരുന്നു. മദ്രാസ് ഹൈക്കോടകി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് മണികണ്ഠന്‍ അറസ്റ്റിലായത്.