ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ഇറാൻ നിർമ്മിത കമികെയ്സ് ഡ്രോണുകൾ ഉപയോഗിച്ച് ഉക്രൈനിന്റെ തലസ്ഥാന നഗരമായ കൈവിനുമേൽ ശക്തമായ ആക്രമണം നടത്തിയിരിക്കുകയാണ് റഷ്യ. ആക്രമണത്തിൽ കൈവിലും, സമീപപ്രദേശങ്ങളായ സുമി നഗരത്തിലും, നിപ്രോയിലും നിരവധി കെട്ടിടങ്ങളും മറ്റും തകർന്നതായും , നൂറുകണക്കിന് ടൗണുകളിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കുമുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും ഉക്രൈൻ ഗവൺമെന്റ് വ്യക്തമാക്കി. അതോടൊപ്പം തന്നെ ആക്രമണത്തിൽ കൈവ് നഗരത്തിൽ നാല് പേരും, സുമി നഗരത്തിൽ നാലുപേരും ഉൾപ്പെടെ മൊത്തം 8 പേർ മരണപ്പെട്ടതായാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇറാൻ നിർമ്മിത ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിൽ എന്ന റിപ്പോർട്ടുകൾ വന്നതോടെ, റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നത് അംഗീകരിക്കാത്ത ഇറാനെതിരെ ഒരാഴ്ച മുമ്പ്, ഉക്രേനിയൻ തലസ്ഥാനത്ത് തിരക്കേറിയ സമയത്താണ് റഷ്യൻ മിസൈൽ ആക്രമണം ഉണ്ടായത്, രാജ്യവ്യാപകമായി 19 പേർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഭാഗമായി ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഒരാഴ്ച മുമ്പ്, ഉക്രേനിയൻ തലസ്ഥാനത്ത് തിരക്കേറിയ സമയത്ത് റഷ്യൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. റഷ്യ ഇന്ന് നടത്തിയ ആക്രമണത്തിൽ ഏകദേശം 28 ഡ്രോണുകൾ തലസ്ഥാനത്തെ ലക്ഷ്യം വച്ചെത്തിയെങ്കിലും, അഞ്ച് എണ്ണം മാത്രമാണ് ലക്ഷ്യസ്ഥാനങ്ങളിൽ അടിച്ചതെന്ന് മേയർ വിറ്റലി ക്ലിറ്റ്ഷ്കോ പറഞ്ഞു.

റഷ്യക്ക് ആയുധങ്ങൾ നൽകുന്ന ഇറാനു മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ യാതൊരുവിധ ആയുധങ്ങളും നൽകിയിട്ടില്ല എന്ന വാദമാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്നത്.
റഷ്യയെ അധിനിവേശ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാലം ബോംബിട്ട് തകർത്തതിനുള്ള പ്രതികാരമായാണ് കഴിഞ്ഞ ആഴ്‌ച നടത്തിയ ആക്രമണങ്ങളെന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാക്കുന്ന തരത്തിലാണ് ഇപ്പോൾ റഷ്യയുടെ പ്രതികരണം.