കോമേഡിയനും നടനുമായ റസ്സൽ ബ്രാൻഡൺ തനിക്കെതിരെ ആരോപിക്കപ്പെട്ട ബലാത്സംഗം, ലൈംഗികാതിക്രമം, വൈകാരിക ദുരുപയോഗം എന്നീ കുറ്റങ്ങൾ നിഷേധിച്ച് രംഗത്ത്. 2006 നും 2013 നും ഇടയിൽ നാല് സ്ത്രീകൾ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ചതായാണ് സൺ‌ഡേ ടൈംസ് പുറത്ത് വിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനുപുറമേ ബ്രാൻഡിന്റെ സ്വഭാവ ദൂഷ്യങ്ങളെ പറ്റിയുള്ള പരാതികളും ഉയർന്ന് വന്നിട്ടുണ്ട്. യൂട്യൂബിൽ പുറത്തുവിട്ട വീഡിയോയിൽ, സൺഡേ ടൈംസ് ഉന്നയിച്ച ആരോപണങ്ങൾ ബ്രാൻഡ് നിഷേധിക്കുകയായിരുന്നു.

താൻ മുഖ്യധാരയിൽ പ്രവർത്തിച്ച കാലത്തെ സംബന്ധിച്ച ആരോപണങ്ങളിൽ സത്യം ഇല്ലെന്ന് 48 കാരനായ ബ്രാൻഡ് പറഞ്ഞു. സൺഡേ ടൈംസ് പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ബ്രാൻഡിനെതിരെ പരാതിപ്പെട്ടവരിൽ ഒരാൾ സംഭവം നടക്കുമ്പോൾ 16 വയസ്സായിരുന്നുവെന്നും ലണ്ടനിൽ ഷോപ്പിംഗിന് പോകുമ്പോഴാണ് ഇരുവരും പരിച്ചയപെട്ടത് എന്നാണ് ഇവർ അവകാശപ്പെടുന്നത്.

ലോസ് ഏഞ്ചൽസിലെ വീട്ടിൽ വച്ച് ബ്രാൻഡ് ബലാത്സംഗം ചെയ്തതായി മറ്റൊരു സ്ത്രീ അവകാശപ്പെട്ടു. ഇതിന് പിന്നാലെ ഇവർ ഒരു ബലാത്സംഗ പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തേടിയെന്നും പറഞ്ഞു. ആൽക്കഹോളിക്‌സ് അനോണിമസ് എന്നയിടത്ത് ഇരുവരും കണ്ടുമുട്ടിയതിന് ശേഷം തന്റെ വെസ്റ്റ് ഹോളിവുഡ് വസതിയിൽ വച്ച് ബ്രാൻഡ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മൂന്നാമതൊരു സ്ത്രീ ആരോപിച്ചു.