ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വെസ്റ്റ് മിഡ്‌ലാൻഡിലെ നേഴ്‌സറിയിൽ ഒരു വയസുള്ള ആൺകുട്ടി മരിച്ച സംഭവത്തിൽ ആറ് സ്ത്രീകൾ അറസ്റ്റിൽ. ഡിസംബർ 9 നായിരുന്നു സംഭവം. ഡഡ്‌ലിയിലെ ഫെയറിടെയിൽസ് ഡേ നേഴ്‌സറി ഓഫ്‌സ്റ്റഡ് പോലീസ് സന്ദർശിച്ചു തെളിവുകൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കേസിൽ അറസ്റ്റിലായവരിൽ രണ്ട് പേരാണ് ഇതിന് പിന്നിലെ പ്രധാനികളെന്നാണ് പോലീസ് സംശയിക്കുന്നത്. ബോൺ സ്ട്രീറ്റിലെ നേഴ്‌സറി നിലവിൽ പൂട്ടിയിട്ടിരിക്കുകയാണ്. കേസിലെ പ്രതികളെ ബുധനാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ മൂന്ന് പേർക്ക് 51, 53, 37 വയസ്സ് പ്രായമുള്ളവരാണെന്ന് പോലീസ് പറയുന്നു.

20, 23, 50 വയസ്സ് പ്രായമുള്ള മറ്റ് മൂന്ന് പേരെ ഡിസംബർ 16 ന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് പോലീസ് ജാമ്യത്തിൽ വിട്ടയച്ചു. പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ വേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് പോലീസ് അധികാരികൾ വ്യക്തമാക്കി.

ഡിസംബർ 9 നായിരുന്നു കുട്ടിയുടെ മരണം. സംഭവത്തെ തുടർന്ന് ബോൺ സ്ട്രീറ്റിലേക്ക് പാരാമെഡിക്കുകളെയും ഒരു എയർ ആംബുലൻസിനെയും വിളിച്ചതായി വെസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസ് അധികൃതർ പറഞ്ഞു. അതനുസരിച്ചു എത്തി കുട്ടിയ്ക്ക് ലൈഫ് സപ്പോർട്ട് നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.