ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളുടെ നഗ്നചിത്രങ്ങളും ലൈംഗികതയും സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ആപ്പുകൾ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഉള്ള ഇത്തരം ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന് ചിൽഡ്രൻ കമ്മീഷൻ ആണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. “നഗ്നത” അനുവദിക്കുന്ന ആപ്പുകൾക്ക് സമ്പൂർണ നിരോധനം ആവശ്യമാണെന്ന് ഡാം റേച്ചൽ ഡിസൂസ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യഥാർത്ഥ ആളുകളുടെ ഫോട്ടോകൾ Al ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്നരായി കാണിക്കുകയാണ് ചെയ്യുന്നത്. സ്ത്രീ ശരീരത്തിന്റെ നഗ്നത സൃഷ്ടിക്കാൻ മാത്രമായി നിരവധി ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുള്ളതായി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ഡാം റേച്ചൽ പറഞ്ഞു. ഇത്തരം ആപ്ലിക്കേഷനുകൾ വ്യാപകമായി പ്രചരിക്കുന്നതായും സമൂഹത്തിന് ആപത്കരമായി പരിണമിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ Al ഉപയോഗിച്ച് നിർമ്മിക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ഇത്തരത്തിൽ നിർമ്മിക്കുന്ന ചിത്രങ്ങൾ ആർട്ടിഫിഷ്യലായി നിർമ്മിക്കുന്നതാണെന്ന് തിരിച്ചറിയാനാവാത്ത വിധം സാങ്കേതികവിദ്യ വളർന്നതാണ് നിലവിൽ അമ്പരപ്പ് ഉളവാക്കുന്നത്. ഇത്തരം ചിത്രങ്ങളുടെ നിർമ്മിതി കൂടുതൽ വ്യാപകമായി നടക്കുന്നതായി ഇൻറർനെറ്റ് വാച്ച് ഫൗണ്ടേഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്ത AI ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതും സൃഷ്ടിക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമായി മാറുമെന്ന് ഫെബ്രുവരിയിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ നിർമ്മിക്കുന്നതിനോ കുട്ടികളെ ദുരുപയോഗം ചെയ്യാൻ അവരെ സഹായിക്കുന്നതിനോ AI ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് ആളുകളെ പഠിപ്പിക്കുന്ന മാനുവലുകൾ ആരെങ്കിലും കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാകും. 2024-ൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ പോസ്റ്റുചെയ്യുന്ന വെബ്‌പേജുകളുടെ എണ്ണത്തിലെ വർദ്ധനവും വാച്ച്‌ഡോഗിൻ്റെ വാർഷിക റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട്. കഴിഞ്ഞ വർഷം 291,273 കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി IWF പറഞ്ഞു, അതിനു മുമ്പുള്ള വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 6% വർധിച്ചു. റിപ്പോർട്ടുകളിൽ ഇരയായവരിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു.