ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഞ്ചാവ് കൈവശം വച്ചതായുള്ള സംശയത്തെ തുടർന്ന് 15 വയസ്സുകാരിയെ വസ്ത്രമഴിച്ച് പരിശോധിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇവരുടെ ഭാഗത്തു നിന്ന് ഗുരുതരമായ മോശം പെരുമാറ്റം ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2020 -ൽ കിഴക്കൻ ലണ്ടനിലെ ഹാക്ക്നിയിലെ ഒരു സ്കൂളിൽ ആണ് സംഭവം നടന്നത്. കറുത്ത വർഗക്കാരിയായ പെൺകുട്ടിയെ പിസിമാരായ ക്രിസ്റ്റീന ലിംഗെ, വിക്ടോറിയ വ്രേ, റാഫാൽ ഷ്മിഡിൻസ്കി എന്നിവർ ആയിരുന്നു പ്രതിപട്ടികയിൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2022-ൽ സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിനെത്തുടർന്ന്, സ്കോട്ട്ലൻഡ് യാർഡ് ക്ഷമാപണം നടത്തിയിരുന്നു. ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണർ ഡാം റേച്ചൽ ഡി സൂസ ഈ കേസിനെ ഞെട്ടിപ്പിക്കുന്നത് എന്നാണ് വിശേഷിപ്പിച്ചത്. പെൺകുട്ടി കഞ്ചാവ് കൈവശം വച്ചിട്ടുണ്ടെന്ന് പിസിമാരായ ലിംഗെ, വ്രേ, ഷ്മിഡിൻസ്കി എന്നിവർക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. പക്ഷേ അവരുടെ ബാഗുകളിലോ പുറം വസ്ത്രങ്ങളിലോ മയക്കുമരുന്ന് കണ്ടെത്തിയില്ലെന്ന് പോലീസ് വാച്ച്ഡോഗ് പിന്നീട് കണ്ടെത്തി. ഗുരുതരമായ കുറ്റം ചെയ്തതായി കണ്ടെത്തിയ രണ്ടുപേരെ പിരിച്ചുവിടുകയും ഒരാളെ താക്കീത് നൽകുകയും ആണ് ചെയ്തത്. 2022ൽ ഈ സംഭവം പുറത്തറിഞ്ഞപ്പോൾ കടുത്ത പ്രതിഷേധങ്ങൾ ആണ് ഉയർന്നത് . കുട്ടിയോട് വംശീയമായി പെരുമാറിയതായുള്ള ആരോപണം ഉദ്യോഗസ്ഥർക്ക് എതിരെ ഉയർന്നു വന്നിരുന്നു.