ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കാമുകിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ലാബ് ജീവനക്കാരാനായ കാമുകൻ. ദാരുണമായ ഈ സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കൊലപാതകത്തിന് ശേഷം വിവസ്ത്രയാക്കി, നടപാതയിൽ ഉപേക്ഷിക്കുകയായിരുന്നു. കേസിൽ കോടതിയുടെ വാദം തുടരുകയാണ്.

30 വയസുകാരനായ റോസ് മക്കല്ലം 23 കാരിയായ മേഗൻ ന്യൂബറോയുടെ കൊലപാതകം സമ്മതിച്ചെങ്കിലും ലെസ്റ്റർഷെയറിലെ മാതാപിതാക്കളുടെ വീട്ടിൽ വച്ച് കുറ്റം നിഷേധിച്ചു രംഗത്ത് വന്നു.

കോള്‌വില്ലെയിലെ വിൻഡ്‌സർ ക്ലോസിലുള്ള മക്കല്ലം, തന്റെ വീട്ടിലെത്തി 40 മിനിറ്റിനുള്ളിൽ ഹ്യൂമൻ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റായ മേഗനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് കേസിലെ പ്രോസിക്യൂഷൻ വാദം. കൃത്യനിർവഹണത്തിനു ശേഷം മരണം ഉറപ്പാക്കാൻ കഴുത്ത് മാരകായുധം കൊണ്ട് മുറിക്കുകയും ചെയ്തു.

വാർവിക്‌ഷെയറിലെ ന്യൂനേട്ടണിൽ നിന്നുള്ള മക്കല്ലവും മേഗനും ഇഷ്ടിക നിർമ്മാണ സ്ഥാപനമായ ഇബ്‌സ്റ്റോക്കിൽ വെച്ചാണ് പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 6 വൈകുന്നേരം 7.32 ന്, മാതാപിതാക്കളോടൊപ്പം അത്താഴം കഴിച്ച് മേഗൻ വീട്ടിൽ നിന്ന് പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കി.