ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ നോർത്താംപ്ടണിലെ ഇന്ത്യൻ റസ്റ്റോറന്റിൽ നിന്ന് നാല് പേർ 200 പൗണ്ട് (ഏകദേശം ₹21,000) ബിൽ വരുന്ന ആഹാരം കഴിച്ചതിന് പിന്നാലെ ബിൽ അടയ്ക്കാതെ ഇറങ്ങിയോടി. ഓഗസ്റ്റ് 4 ന് രാത്രി 10:11 ഓടെയാണ് സാഫ്രോൺ റെസ്റ്റോറന്റിൽ നാടകീയ സംഭവം അരങ്ങേറിയത്. ഇൻസ്റ്റാഗ്രാമിൽ വ്യാപകമായി പങ്കിട്ട സിസിടിവി ദൃശ്യങ്ങളിൽ പുരുഷന്മാർ റെസ്റ്റോറന്റിലേയ്ക്ക് പ്രവേശിക്കുന്നതും ഭക്ഷണം കഴിച്ചതിന് പിന്നാലെ പുറത്തേയ്ക്ക് ഓടുന്നതും കാണാം. ഇതിന് പിന്നാലെ ഒരു ജീവനക്കാരൻ അവരെ പിന്തുടരുന്നതും ദൃശ്യങ്ങളിൽ കാണാം.
ലാംബ് ചോപ്‌സ്, കറികൾ, മറ്റ് വിഭവങ്ങൾ എന്നിവയുൾപ്പെടെ 197.30 പൗണ്ടിന്റെ ഭക്ഷണമാണ് ഇവർ ഓർഡർ ചെയ്‌ത് കഴിച്ചതെന്ന് റസ്റ്റോറന്റ് ജീവനക്കാർ പറയുന്നു. ഇവർ പിന്നീട് ഫേസ്ബുക്ക് വഴി ഈ ബിൽ പങ്കിട്ടു. ഈ ബില്ലിൽ 5.60 പൗണ്ടിന് നാല് പോപ്പഡോമുകൾ, 2.20 പൗണ്ടിന് ഒരു ചട്ണി ട്രേ, 24 പൗണ്ടിന് ആട്ടിറച്ചി, 30 പൗണ്ടിന് ചിക്കൻ ചാറ്റ്, 28 രണ്ട് പൗണ്ടിന് ചിക്കൻ ടിക്ക മെയിനുകൾ, 32 രണ്ട് പൗണ്ടിന് ചിക്കൻ ടിക്ക മസാലകൾ, 11 പൗണ്ടിന് അരി, 12 പൗണ്ടിന് ഗാർലിക് നാൻ, 12 പൗണ്ടിന് ചപ്പാത്തി, 4.50 പൗണ്ടിന് ചിപ്‌സ്, 36 പൗണ്ടിന് ഒമ്പത് കുപ്പി കോക്ക് എന്നീ വിഭവങ്ങളാണ് കാണുന്നത്. സംഭവത്തിൽ മോഷണ സാധ്യതയുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്ന് നോർത്താംപ്ടൺഷെയർ പോലീസ് സ്ഥിരീകരിച്ചു.
Leave a Reply