ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്നു സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനു രാജ്യാന്തര പ്രതിനിധികൾ എത്തി തുടങ്ങി. 16 രാജ്യങ്ങളിൽ നിന്നുള്ള 250 പ്രതിനിധികൾ ആണ് വിദേശത്ത് നിന്ന് പങ്കെടുക്കുന്നത്. പ്രധാനവേദി 3,500 പേർക്ക് ഇരിപ്പിടങ്ങളുള്ള 3 തട്ടുകളിലും 6 വലിയ എൽഇഡി സ്ക്രീനുകളുമായാണ് ഒരുക്കിയിരിക്കുന്നത് .
വിദേശരാജ്യങ്ങളിൽ നിന്ന് ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രതിനിധികൾ എത്തുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള 2,150 പ്രതിനിധികൾക്കും സമഗ്ര താമസസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസി 25 ലോഫ്ലോർ എസി ബസുകൾ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രതിനിധികളെ പമ്പയിൽ എത്തിക്കുന്നുണ്ട്.
സന്ദർശകർ രജിസ്ട്രേഷൻ കൗണ്ടറിൽ രജിസ്റ്റർ ചെയ്ത ശേഷം പോലീസിന്റെ സുരക്ഷാ പരിശോധന കഴിഞ്ഞ് വേദിയിലേയ്ക്ക് പ്രവേശിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രസാന്ത്, അംഗം എ. അജികുമാർ, ചീഫ് എഞ്ചിനീയർ രഞ്ജിത്ത് കെ. ശേഖർ, എക്സിക്യൂട്ടീവ് എൻജിനീയർ സി. ശ്യാമപ്രസാദ് എന്നിവർ വേദികളുടെ സുരക്ഷ ഉറപ്പാക്കുകയും പരിപാടി സജീവമായി നടക്കുന്നതിനായി മേൽനോട്ടം നടത്തുകയും ചെയ്യുന്നു.
Leave a Reply