ഹാസ്യ വേഷങ്ങളിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ സലിം കുമാര്‍ തനിക്ക് ഏത് വേഷവും ചേരുമെന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിച്ച നടന്‍ കൂടിയാണ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. സലീം കുമാറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കുവെച്ച കുറിപ്പാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

രാജ്യത്തെ മികച്ച നടനായും മലയാളികളുടെ പ്രിയതാരമായും കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്നതിനു മുന്‍പ് ഞങ്ങള്‍ തമ്മില്‍ അത്രയേറെ അടുപ്പമായിരുന്നു.ജി.കാര്‍ത്തികേയനും എം ഐ ഷാനവാസും ഞാനുമൊക്കെ അടങ്ങുന്ന ചങ്ങാതികൂട്ടായ്മയില്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു സലിം എന്ന് രമേശ് ചെന്നിത്തല പറയുന്നു.

ഒരു കോണ്‍ഗ്രസുകാരനാണ് താനെന്നു ഹൃദയത്തില്‍ തൊട്ട് സലിംകുമാര്‍ പലവേദികളിലും പറയാറുണ്ട്.നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് വേദികളില്‍ ചിരിയും ചിന്തയും ഉണര്‍ത്തി എനിക്കായി വോട്ട് പിടിക്കാന്‍ എത്തുന്ന സലിംകുമാറിന്റെ വാക്കുകളെ ഓരോ ഹരിപ്പാട്ടുകാരും നിറഞ്ഞ സ്നേഹത്തോടെയാകും ഓര്‍ത്തെടുക്കുന്നത്.-രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

സുഖത്തിലും ദു:ഖത്തിലും പ്രിയ സലിം എന്നും എന്നോടൊപ്പമുണ്ട്. സലിംകുമാറിനോട് എത്ര സംസാരിച്ചാലും മതി വരില്ല. ചിരിയും ചിന്തയും വാരി വിതറുന്ന, പോസിറ്റീവ് ആയി മാത്രം ഓരോ കാര്യങ്ങളെയും സമീപിക്കുന്ന സുഹൃത്താണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.