വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വൻ ക്രമക്കേടുകൾ പുറത്തുവന്നു . അധ്യാപകര്‍ക്ക് സേവന ആനുകൂല്യം നല്‍കുന്നതിനായി ചില ജീവനക്കാര്‍ ഗൂഗിള്‍ പേ വഴി വരെ പണം വാങ്ങിയതായി കണ്ടെത്തി. കുട്ടനാട്, ആലപ്പുഴ, മലപ്പുറം എന്നിവിടങ്ങളിലെ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തിയ വലിയ തുകകളുടെ രേഖകളും ലഭിച്ചു. ഇല്ലാത്ത കുട്ടികളെ ഹാജര്‍ പട്ടികയില്‍ ചേര്‍ത്ത് അധ്യാപക തസ്തിക നിലനിര്‍ത്തിയ സംഭവങ്ങളും പിടികൂടി.
വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പേര് വരുന്ന എല്ലാവർക്കെതിരെയും കര്‍ശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. സംഭവത്തെ വകുപ്പ് അതീവ ഗൗരവത്തിലാണ് കാണുന്നതെന്നും ഉടന്‍ തന്നെ ആഭ്യന്തര അന്വേഷണ സമിതി പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും, ആരായാലും നിയമലംഘനം ചെയ്താല്‍ ക്ഷമിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെയും അധ്യാപക സമൂഹത്തിന്റെയും വിശ്വാസം വീണ്ടെടുക്കുന്നതിനായി നടപടി വേഗത്തിലാക്കുമെന്നും ഉറപ്പുനല്‍കി.











Leave a Reply