ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ അറസ്റ്റിലായവരിൽ പകുതിയോളം പേർക്ക് തിരിച്ചറിയാത്ത എഡിഎച്ച്ഡി ഉണ്ടാകാമെന്ന് കാണിക്കുന്ന കെംബ്രിജ് സർവകലാശാലയും മെട്രോപ്പോളിറ്റൻ പോലീസും ചേർന്ന് നടത്തിയ പഠനം പുറത്തുവന്നു. എഡി എച്ച്ഡി എന്നത് ശ്രദ്ധക്കുറവും അതിവേഗ പ്രതികരണവും ഉള്ള ഒരു ന്യൂറോഡെവലപ്മെന്റൽ അവസ്ഥയാണ്. ചിലർക്കത് ബാല്യത്തിൽ ആരംഭിച്ചാലും വളർന്നിട്ട് മാത്രമേ തിരിച്ചറിയാൻ കഴിയാറുള്ളൂ. എഡി എച്ച്ഡി-യ്ക്കൊപ്പം ഏകദേശം 5% പേർക്ക് തിരിച്ചറിയാത്ത ഓട്ടിസം സാധ്യതയും കണ്ടെത്തി.

പോലീസ് കസ്റ്റഡി കേന്ദ്രങ്ങളിൽ സ്വമേധയാ പങ്കുവെച്ച സ്ക്രീനിംഗ് വഴിയാണ് പരിശോധന നടത്തിയത്. എഡി എച്ച്ഡി , ഓട്ടിസം എന്നിവയുടെ പ്രാരംഭ ലക്ഷണങ്ങൾ കാണിച്ചവരെ കൂടുതൽ പരിശോധനയ്ക്കും സഹായത്തിനും വേണ്ട നിർദേശങ്ങൾ നൽകി. ഇത്തരം സ്ക്രീനിംഗ് തെറ്റിദ്ധരിക്കപ്പെടുന്ന പെരുമാറ്റങ്ങളെ ശരിയായി മനസിലാക്കാനും ആവശ്യമായ പിന്തുണ ലഭിക്കാനുള്ള വഴി തുറക്കാനും സഹായിക്കുന്നു എന്ന് പഠനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരും ഗവേഷകരും അഭിപ്രായപ്പെട്ടു.

മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായവരിൽ 60% പേർക്ക് എഡിഎച്ച്ഡി ലക്ഷണങ്ങളോ പഴയ രോഗനിർണ്ണയമോ ഉണ്ടെന്ന കണ്ടെത്തലും പഠനം ചൂണ്ടിക്കാണിക്കുന്നു. ചിലർ പ്രയാസങ്ങൾ നിയന്ത്രിക്കാൻ സ്വയം മരുന്ന് പോലുള്ള വഴികൾ തേടാറുണ്ടെന്നാണ് മുൻപത്തെ പഠനങ്ങളും സൂചിപ്പിക്കുന്നത്. സമയോചിതമായ തിരിച്ചറിവ് ലഭിക്കുമെങ്കിൽ, നിയമനടപടികളിലും പിന്തുണയിലും ഇത്തരം വ്യക്തികൾക്ക് ന്യായമായ സമീപനം ലഭിക്കാനാകും.











Leave a Reply