കൊച്ചി: കൊച്ചി കോർപറേഷന്റെ മേയർ സ്ഥാനനിർണയത്തിൽ ലത്തീൻ സഭയുടെ ഇടപെടൽ ഉണ്ടായിരുന്നുവെന്ന് മേയർ വി.കെ. മിനിമോൾ വ്യക്തമാക്കി. അധ്യക്ഷസ്ഥാനത്തേക്കുള്ള തീരുമാനത്തിൽ ലത്തീൻ സഭയിലെ പിതാക്കന്മാർ ഇടപെട്ടുവെന്നും അവർ തുറന്നുപറഞ്ഞു.
ലത്തീൻ സമുദായത്തിന്റെ ശക്തമായ ശബ്ദം ഈ സമൂഹത്തിൽ ഉയർന്നതിന്റെ ഫലമായാണ് താൻ ഇന്ന് കൊച്ചി മേയറായി നിൽക്കുന്നതെന്ന് മിനിമോൾ പറഞ്ഞു. കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ജനറൽ അസംബ്ലിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് ഈ പരാമർശം.
നേരത്തെ, കൊച്ചി മേയർ സ്ഥാനം തീരുമാനിക്കുന്നതിൽ ലത്തീൻ സഭയുടെ സമ്മർദത്തിന് കോൺഗ്രസ് വഴങ്ങിയെന്ന ആരോപണം ഉയർന്നിരുന്നു. കോൺഗ്രസ് നേതൃത്വം ഈ ആരോപണം നിഷേധിച്ചിരുന്നുവെങ്കിലും, അതിനെ ശരിവെക്കുന്ന തരത്തിലുള്ളതാണ് മേയർ മിനിമോളുടെ പുതിയ പ്രസ്താവനയെന്ന് രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.











Leave a Reply