യുകെയിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഹെർട്ട്ഫോർഡ്ഷയർ സർവകലാശാലയിൽ  പഠിച്ചിരുന്ന മുംബൈ സ്വദേശിയായ മഹേഷ് രമേഷ് ഖണ്ഡാഗ്‌ലെ (23)യും ആന്ധ്രാപ്രദേശ് സ്വദേശിയായ ലീല സായ് റെഡ്ഡി മല്ലിറെഡ്ഡി (24)യുമാണ് മരണപ്പെട്ടത്. ഇരുവരുടെയും മരണം യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്.

മഹേഷ് രമേഷ് ഖണ്ഡാഗ്‌ലെ സുഹൃത്തുക്കളോടൊപ്പം വെയിൽസിലെ ബ്രെക്കൺ ബീക്കണുകൾ പ്രദേശത്ത് ഹൈക്കിംഗിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഫോർ വാട്ടർഫാൾസ് വാക്കിന് സമീപം പുതിയ ഗോപ്രോ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിനിടെ വെള്ളത്തിലിറങ്ങിയ മഹേഷ് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് വെള്ളത്തിന്റെ ആഴം പരിശോധിക്കാൻ ഇറങ്ങിയതായാണ് വിവരം. തിരച്ചിൽ സംഘം പിന്നീട് മൃതദേഹം കണ്ടെത്തി. മുംബൈ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന വിധവയായ അമ്മയുടെ ഏക ആശ്രയമായിരുന്ന മഹേഷിന്റെ മരണത്തിൻ്റെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആന്ധ്രാപ്രദേശ് സ്വദേശിയായ ലീല സായ് റെഡ്ഡിയുടെ മൃദദേഹം ഔസേയിൽ നദിയിൽ  നിന്നാണ് കണ്ടെത്തിയത്. കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ അഗ്നിശമനസേന അദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമരണമടയുകയായിരുന്നു . ലീല സായ് റെഡ്ഡിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും കുടുംബങ്ങൾക്ക് സഹായം നൽകാനും ഇന്ത്യൻ വിദ്യാർത്ഥി സംഘടനകൾ രംഗത്തുണ്ട്.