തിരുവനന്തപുരം ∙ കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരായ കേന്ദ്രനടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുവജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് സിജെപിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പിണറായി പറഞ്ഞു.
അഭിജീത് ദിപ്കെ രൂപീകരിച്ച കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സാമൂഹികമാധ്യമങ്ങളില്‍ വേഗത്തില്‍ ശ്രദ്ധ നേടിയ പശ്ചാത്തലത്തിലാണ് എക്സ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടത്. ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാള്‍ കൂടുതല്‍ യുവജനപിന്തുണയും സ്വീകാര്യതയും സിജെപിക്ക് ലഭിച്ചതാണ് കേന്ദ്രത്തെ അസ്വസ്ഥരാക്കുന്നതെന്ന് പിണറായി വിമര്‍ശിച്ചു. തൊഴിലില്ലായ്മയും സാമൂഹിക അസമത്വവും നേരിടുന്ന യുവാക്കളുടെ അതൃപ്തിയാണ് ഈ പ്രതിഷേധത്തിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘പാറ്റകള്‍’’ എന്ന പരാമര്‍ശത്തിനെതിരായ പ്രതിഷേധത്തെ ലഘുവായി കാണാനാകില്ലെന്നും പിണറായി വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളാണെന്നും, നിയമങ്ങളെയും ഭരണനടപടികളെയും ദുരുപയോഗം ചെയ്ത് യുവജനപ്രതിഷേധങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.











Leave a Reply